ലണ്ടൻ: പാതിവഴിയിൽ നിർത്തിയ 14-ാം സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് അറിയിച്ച് ഇംഗ്ലീഷ് കൗണ്ടികൾ രംഗത്ത്. ഈ വർഷം സെപ്റ്റംബറിൽ ഐപിഎൽ നടത്താൻ തയാറാണെന്നാണ് എംസിസി, സറെ, വാർവിക്ഷെയർ, ദ കിയ ഓവൽ, എഗ്ബാസ്റ്റണ് എന്നീ കൗണ്ടികൾ അറിയിച്ചു. ലോഡ്സ്, ലണ്ടൻ, ബിർമിംങാം എന്നിവിടങ്ങളിലെ കൗണ്ടികളാണ് ഇവ.
ബിസിസിഐയുമായി ചർച്ച ചെയ്യാനും ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാൻ തയാറാണെന്നും അറിയിച്ച് കൗണ്ടികൾ ഇസിബിക്കു കത്തയച്ചു. ഇവരുടെ ഓഫർ അംഗീകരിക്കപ്പെട്ടാൽ ലങ്കാഷെയറിന്റെ ഹോം ഗ്രൗണ്ടായ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് സ്റ്റേഡിയവും ഐപിഎല്ലിനായി ആതിഥേയത്വം വഹിക്കുമെന്നാണു സൂചന.
ഐപിഎൽ പൂർത്തിയാക്കാൻ ബിസിസിഐക്കു മുന്നിൽ യുഎഇ ഒരു സാധ്യതയായി നിൽക്കുന്പോഴാണ് ഇംഗ്ലീഷ് കൗണ്ടികളുടെ രംഗപ്രവേശനം.
എന്നാൽ, ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനം സെപ്റ്റംബർ പകുതിയോടെയേ അവസാനിക്കൂ. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ട്വന്റി-20 പരന്പരയ്ക്കായി പാക്കിസ്ഥാനിലേക്കു പുറപ്പെടും. ഈ ഷെഡ്യൂളുകൾകൂടി പരിഗണിച്ചുമാത്രമേ ഐപിഎല്ലിന് ഇംഗ്ലീഷ് കൗണ്ടികൾക്ക് ആതിഥേയത്വം വഹിക്കാനാകൂ.
ബിസിസിഐയുമായി ചർച്ച ചെയ്യാനും ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാൻ തയാറാണെന്നും അറിയിച്ച് കൗണ്ടികൾ ഇസിബിക്കു കത്തയച്ചു. ഇവരുടെ ഓഫർ അംഗീകരിക്കപ്പെട്ടാൽ ലങ്കാഷെയറിന്റെ ഹോം ഗ്രൗണ്ടായ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് സ്റ്റേഡിയവും ഐപിഎല്ലിനായി ആതിഥേയത്വം വഹിക്കുമെന്നാണു സൂചന.
ഐപിഎൽ പൂർത്തിയാക്കാൻ ബിസിസിഐക്കു മുന്നിൽ യുഎഇ ഒരു സാധ്യതയായി നിൽക്കുന്പോഴാണ് ഇംഗ്ലീഷ് കൗണ്ടികളുടെ രംഗപ്രവേശനം.
എന്നാൽ, ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനം സെപ്റ്റംബർ പകുതിയോടെയേ അവസാനിക്കൂ. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ട്വന്റി-20 പരന്പരയ്ക്കായി പാക്കിസ്ഥാനിലേക്കു പുറപ്പെടും. ഈ ഷെഡ്യൂളുകൾകൂടി പരിഗണിച്ചുമാത്രമേ ഐപിഎല്ലിന് ഇംഗ്ലീഷ് കൗണ്ടികൾക്ക് ആതിഥേയത്വം വഹിക്കാനാകൂ.