സന്പൂർണ ലോക്ക്ഡൗൺ സാധാരണ ജനങ്ങൾക്കു പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെങ്കിലും ഈ ഗുരുതര സ്ഥിതിവിശേഷത്തിൽ നിയന്ത്രണങ്ങളോടു സഹകരിക്കാൻ എല്ലാവരും
തയാറാകുമെന്നു പ്രതീക്ഷിക്കാം.
സംസ്ഥാനത്തു നാളെ മുതൽ 16 വരെ സന്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് രോഗവ്യാപനം അതിതീവ്ര നിലയിലെത്തിയ സാഹചര്യത്തിൽ വിദഗ്ധസമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഒന്പതു ദിവസത്തെ പൂർണമായ അടച്ചിടൽ. ഈ ദിവസങ്ങളിൽ അത്യാവശ്യ സർവീസുകളിൽപ്പെട്ടവരൊഴികെ മറ്റാരും പുറത്തിറങ്ങരുതെന്നു സർക്കാർ നിർദേശിച്ചിരിക്കുന്നു. കെഎസ്ആർടിസി ബസ് സർവീസുകളടക്കമുള്ള പൊതുഗതാഗത സൗകര്യങ്ങളും ഉണ്ടാവില്ല.
സന്പൂർണ അടച്ചിടലല്ലാതെ കർക്കശ നിയന്ത്രണങ്ങൾകൊണ്ടു കോവിഡ് വ്യാപനം തടയാൻ കഴിയുമോയെന്നു സർക്കാർ നോക്കിയിരുന്നു. മൂന്നാഴ്ചയായി വാരാന്ത ലോക്ക്ഡൗൺ ഉണ്ട്. എന്നിട്ടും രോഗികളുടെ എണ്ണം ദിവസവും കൂടിവന്നു. സന്പൂർണ ലോക്ക്ഡൗൺ സാധാരണ ജനങ്ങൾക്കു പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെങ്കിലും ഈ ഗുരുതര സ്ഥിതിവിശേഷത്തിൽ നിയന്ത്രണങ്ങളോടു സഹകരിക്കാൻ എല്ലാവരും തയാറാകുമെന്നു പ്രതീക്ഷിക്കാം.
കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനത്തിനു മുകളിലാണ്. അതായത് പരിശോധിക്കപ്പെടുന്നവരിൽ നാലിലൊന്നുപേർക്കു രോഗബാധ കണ്ടെത്തുന്നു. പരിശോധന നടത്താത്ത എത്രയോപേർക്കും കോവിഡ് പിടിപെട്ടിട്ടുണ്ടാകാം. ഭൂരിഭാഗം പേർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കോവിഡാണു വന്നുപോകുന്നത്. ഈ സാഹചര്യത്തിൽ പ്രതിരോധവും നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ് രോഗബാധയുടെ നിരക്കു കുറയ്ക്കാൻ സ്വീകരിക്കാവുന്ന പ്രധാന മാർഗം.
കോവിഡ് വ്യാപനം അതിരൂക്ഷമായ എറണാകുളം പോലുള്ള ജില്ലകളിൽ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. രാജ്യത്തുതന്നെ രോഗവ്യാപനനിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടു ജില്ലകളാണ് എറണാകുളവും കോഴിക്കോടും. സന്പൂർണ അടച്ചിടൽവഴി ജനങ്ങളുടെ പരസ്പര സന്പർക്കം വളരെ കുറയുമെന്നും അങ്ങനെ രോഗവ്യാപനനിരക്ക് താഴ്ത്തിക്കൊണ്ടുവരാമെന്നുമാണു കണക്കുകൂട്ടൽ.
രാജ്യത്തു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള 150 ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ നിർദേശം അതേപടി നടപ്പാക്കുന്നതിനോടു കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ അനുഭവങ്ങളുടെ വെളിച്ചത്തിൽ കേന്ദ്രത്തിലെ മറ്റു വകുപ്പുകൾ പലതിനും വിയോജിപ്പുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു വിട്ടുനൽകി. ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകൾ അവിടത്തെ സാഹചര്യങ്ങൾക്കനുസരിച്ചാണ് പൂർണമോ ഭാഗികമോ ആയ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ഇതാണു ശരിയായ ജനാധിപത്യരീതിയും. എന്നാൽ, ലോക്ക്ഡൗൺ പ്രഖ്യാപനത്തിൽ സാധാരണജനങ്ങൾക്കും വ്യവസായങ്ങൾക്കുമൊക്കെ ആശങ്കയുണ്ട്. കഴിഞ്ഞ ലോക്ക്ഡൗണിന്റെ കാലത്ത് എത്രയോ ചെറുകിട വ്യവസായങ്ങൾ വരുമാനമില്ലാതെ പൂട്ടിപ്പോയി. എത്രയോ ആളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. എത്രയോ പേർ വിശപ്പടക്കാൻപോലും നിവൃത്തിയില്ലാതെ കഷ്ടപ്പെട്ടു. തൊഴിൽ നഷ്ടപ്പെട്ടു സ്വന്തം നാടുകളിലേക്കു പലായനംചെയ്ത കുടിയേറ്റ തൊഴിലാളികൾ കാൽനട യാത്രയ്ക്കിടയിൽ വീണുമരിച്ച ഉത്തരേന്ത്യൻ കാഴ്ചകൾ നമ്മുടെയും കരളലിയിച്ചതാണല്ലോ.
രാജ്യത്തു കൊറോണ വൈറസിന്റെ മൂന്നാംതരംഗം ഉണ്ടാകുമെന്നു കേന്ദ്രസർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മൂന്നാംഘട്ടം എപ്പോൾ ഉണ്ടാകുമെന്നോ എത്ര വ്യാപകവും മാരകവും ആകുമെന്നോ വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിപ്പോൾ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലുലക്ഷത്തിനു മുകളിലാണ്. കേരളത്തിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആശുപത്രികളും മറ്റു സംവിധാനങ്ങളും സജ്ജമാണെന്നു മുഖ്യമന്ത്രി പറയുന്നു. കേരളത്തിന് 75 ലക്ഷം ഡോസ് വാക്സിനും 1000 ടൺ ഓക്സിജനും അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്ത് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 4.75 ലക്ഷം ഡോസ് വാക്സിൻകൂടി എത്തിയതോടെ സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിനു താത്കാലിക പരിഹാരമായിട്ടുണ്ട്. മാസ്ക് ധരിക്കലും ആളകലം പാലിക്കലുമാണ് കോവിഡ് വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ആരോഗ്യവിദഗ്ധർ പറയുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണുമായി സഹകരിക്കാൻ എല്ലാവരും തയാറാകേണ്ടതുണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണല്ലോ പഴമൊഴി.
തയാറാകുമെന്നു പ്രതീക്ഷിക്കാം.
സംസ്ഥാനത്തു നാളെ മുതൽ 16 വരെ സന്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് രോഗവ്യാപനം അതിതീവ്ര നിലയിലെത്തിയ സാഹചര്യത്തിൽ വിദഗ്ധസമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഒന്പതു ദിവസത്തെ പൂർണമായ അടച്ചിടൽ. ഈ ദിവസങ്ങളിൽ അത്യാവശ്യ സർവീസുകളിൽപ്പെട്ടവരൊഴികെ മറ്റാരും പുറത്തിറങ്ങരുതെന്നു സർക്കാർ നിർദേശിച്ചിരിക്കുന്നു. കെഎസ്ആർടിസി ബസ് സർവീസുകളടക്കമുള്ള പൊതുഗതാഗത സൗകര്യങ്ങളും ഉണ്ടാവില്ല.
സന്പൂർണ അടച്ചിടലല്ലാതെ കർക്കശ നിയന്ത്രണങ്ങൾകൊണ്ടു കോവിഡ് വ്യാപനം തടയാൻ കഴിയുമോയെന്നു സർക്കാർ നോക്കിയിരുന്നു. മൂന്നാഴ്ചയായി വാരാന്ത ലോക്ക്ഡൗൺ ഉണ്ട്. എന്നിട്ടും രോഗികളുടെ എണ്ണം ദിവസവും കൂടിവന്നു. സന്പൂർണ ലോക്ക്ഡൗൺ സാധാരണ ജനങ്ങൾക്കു പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെങ്കിലും ഈ ഗുരുതര സ്ഥിതിവിശേഷത്തിൽ നിയന്ത്രണങ്ങളോടു സഹകരിക്കാൻ എല്ലാവരും തയാറാകുമെന്നു പ്രതീക്ഷിക്കാം.
കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനത്തിനു മുകളിലാണ്. അതായത് പരിശോധിക്കപ്പെടുന്നവരിൽ നാലിലൊന്നുപേർക്കു രോഗബാധ കണ്ടെത്തുന്നു. പരിശോധന നടത്താത്ത എത്രയോപേർക്കും കോവിഡ് പിടിപെട്ടിട്ടുണ്ടാകാം. ഭൂരിഭാഗം പേർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കോവിഡാണു വന്നുപോകുന്നത്. ഈ സാഹചര്യത്തിൽ പ്രതിരോധവും നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ് രോഗബാധയുടെ നിരക്കു കുറയ്ക്കാൻ സ്വീകരിക്കാവുന്ന പ്രധാന മാർഗം.
കോവിഡ് വ്യാപനം അതിരൂക്ഷമായ എറണാകുളം പോലുള്ള ജില്ലകളിൽ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. രാജ്യത്തുതന്നെ രോഗവ്യാപനനിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടു ജില്ലകളാണ് എറണാകുളവും കോഴിക്കോടും. സന്പൂർണ അടച്ചിടൽവഴി ജനങ്ങളുടെ പരസ്പര സന്പർക്കം വളരെ കുറയുമെന്നും അങ്ങനെ രോഗവ്യാപനനിരക്ക് താഴ്ത്തിക്കൊണ്ടുവരാമെന്നുമാണു കണക്കുകൂട്ടൽ.
രാജ്യത്തു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള 150 ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ നിർദേശം അതേപടി നടപ്പാക്കുന്നതിനോടു കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ അനുഭവങ്ങളുടെ വെളിച്ചത്തിൽ കേന്ദ്രത്തിലെ മറ്റു വകുപ്പുകൾ പലതിനും വിയോജിപ്പുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു വിട്ടുനൽകി. ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകൾ അവിടത്തെ സാഹചര്യങ്ങൾക്കനുസരിച്ചാണ് പൂർണമോ ഭാഗികമോ ആയ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ഇതാണു ശരിയായ ജനാധിപത്യരീതിയും. എന്നാൽ, ലോക്ക്ഡൗൺ പ്രഖ്യാപനത്തിൽ സാധാരണജനങ്ങൾക്കും വ്യവസായങ്ങൾക്കുമൊക്കെ ആശങ്കയുണ്ട്. കഴിഞ്ഞ ലോക്ക്ഡൗണിന്റെ കാലത്ത് എത്രയോ ചെറുകിട വ്യവസായങ്ങൾ വരുമാനമില്ലാതെ പൂട്ടിപ്പോയി. എത്രയോ ആളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. എത്രയോ പേർ വിശപ്പടക്കാൻപോലും നിവൃത്തിയില്ലാതെ കഷ്ടപ്പെട്ടു. തൊഴിൽ നഷ്ടപ്പെട്ടു സ്വന്തം നാടുകളിലേക്കു പലായനംചെയ്ത കുടിയേറ്റ തൊഴിലാളികൾ കാൽനട യാത്രയ്ക്കിടയിൽ വീണുമരിച്ച ഉത്തരേന്ത്യൻ കാഴ്ചകൾ നമ്മുടെയും കരളലിയിച്ചതാണല്ലോ.
രാജ്യത്തു കൊറോണ വൈറസിന്റെ മൂന്നാംതരംഗം ഉണ്ടാകുമെന്നു കേന്ദ്രസർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മൂന്നാംഘട്ടം എപ്പോൾ ഉണ്ടാകുമെന്നോ എത്ര വ്യാപകവും മാരകവും ആകുമെന്നോ വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിപ്പോൾ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലുലക്ഷത്തിനു മുകളിലാണ്. കേരളത്തിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആശുപത്രികളും മറ്റു സംവിധാനങ്ങളും സജ്ജമാണെന്നു മുഖ്യമന്ത്രി പറയുന്നു. കേരളത്തിന് 75 ലക്ഷം ഡോസ് വാക്സിനും 1000 ടൺ ഓക്സിജനും അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്ത് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 4.75 ലക്ഷം ഡോസ് വാക്സിൻകൂടി എത്തിയതോടെ സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിനു താത്കാലിക പരിഹാരമായിട്ടുണ്ട്. മാസ്ക് ധരിക്കലും ആളകലം പാലിക്കലുമാണ് കോവിഡ് വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ആരോഗ്യവിദഗ്ധർ പറയുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണുമായി സഹകരിക്കാൻ എല്ലാവരും തയാറാകേണ്ടതുണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണല്ലോ പഴമൊഴി.