ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കരിയറിലെ ഏറ്റവും ഉയർന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. നിലവിൽ ആറാം സ്ഥാനത്താണു പന്ത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ഐസിസി റാങ്കിംഗിൽ ആദ്യ പത്തിലെത്തുന്നത്. ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായിരുന്ന എം.എസ്. ധോണിക്കു നേടാൻ സാധിക്കാതിരുന്ന നേട്ടമാണു പന്ത് സ്വന്തമാക്കിയത്. 19 ആയിരുന്നു ധോണിയുടെ ഉയർന്ന റാങ്ക്. 747 ആണ് പന്തിന്റെ റേറ്റിംഗ്. കഴിഞ്ഞ എട്ട് മാസമായി തകർപ്പൻ പ്രകടനമാണു പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ പുറത്തെടുത്തത്.
പന്തിനെ കൂടാതെ ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ഇന്ത്യൻ താരങ്ങൾ. രോഹിത് പന്തിനൊപ്പം ആറാം സ്ഥാനം പങ്കിടുകയാണ്. കോഹ്ലി (814) അഞ്ചാം സ്ഥാനത്താണ്. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് (919) ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത് (891), മർനസ് ലബുഷെയ്ൻ (878), ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് (831) എന്നിവരാണ് ആദ്യ നാലിലുള്ളത്.
ബൗളർമാരുടെ പട്ടികയിൽ മാറ്റമില്ല. ഓസീസ് പേസർ പാറ്റ് കമ്മിൻസ്, ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല. ഓൾറൗണ്ടർമാരുടെ പട്ടികയിൽ വെസ്റ്റ് ഇൻഡീസിന്റെ ജേസണ്‍ ഹോൾഡറാണ് ഒന്നാമത്. രവീന്ദ്ര ജഡേജ മൂന്നിലും ആർ. അശ്വിൻ നാലാമതുമുണ്ട്.
പന്തിനെ കൂടാതെ ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ഇന്ത്യൻ താരങ്ങൾ. രോഹിത് പന്തിനൊപ്പം ആറാം സ്ഥാനം പങ്കിടുകയാണ്. കോഹ്ലി (814) അഞ്ചാം സ്ഥാനത്താണ്. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് (919) ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത് (891), മർനസ് ലബുഷെയ്ൻ (878), ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് (831) എന്നിവരാണ് ആദ്യ നാലിലുള്ളത്.
ബൗളർമാരുടെ പട്ടികയിൽ മാറ്റമില്ല. ഓസീസ് പേസർ പാറ്റ് കമ്മിൻസ്, ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല. ഓൾറൗണ്ടർമാരുടെ പട്ടികയിൽ വെസ്റ്റ് ഇൻഡീസിന്റെ ജേസണ്‍ ഹോൾഡറാണ് ഒന്നാമത്. രവീന്ദ്ര ജഡേജ മൂന്നിലും ആർ. അശ്വിൻ നാലാമതുമുണ്ട്.