ന്യൂഡൽഹി: ജോസ് ബട്ലർ ക്രീസിൽ മിസ്റ്റർ വെടിക്കെട്ടായപ്പോൾ രാജസ്ഥാൻ റോയൽസിന് 2021 സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ മൂന്നാം ജയം. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഡേവിഡ് വാർണറെ നീക്കി പകരം കെയ്ൻ വില്യംസണിനു ചുമതല നൽകിയ സണ്‍റൈസേഴ്സിനു പച്ചതൊടാനായില്ല. രാജസ്ഥാൻ റോയൽസിനോട് 55 റണ്‍സിനായിരുന്നു സണ്‍റൈസേഴ്സിന്റെ തോൽവി. 64 പന്തിൽ എട്ട് സിക്സും 11 ഫോറും അടക്കം 124 റണ്‍സ് നേടിയ ജോസ് ബട്ലർ ആണ് കളിയിലെ താരം.
ബട്ലർ-സഞ്ജു
ഡേവിഡ് വാർണറെ പുറത്തിരുത്തി ടീമിൽ മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്സ് ഇറങ്ങിയത്. ടോസ് ജയിച്ച അവർ ബൗളിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാൻ ഓപ്പണർ യശ്വസി ജയ്സ്വാളിനെ (12) മൂന്നാം ഓവറിന്റെ അവസാന പന്തിൽ പുറത്താക്കാൻ സാധിച്ചെങ്കിലും ബട്ലർ-സഞ്ജു വി. സാംസണ് കൂട്ടുകെട്ട് അവരുടെ പ്രതീക്ഷ തകർത്തു.
ക്യാപ്റ്റന്റെ ഉത്തരവാദിത്വം നിറവേറ്റുന്ന ഇന്നിംഗ്സായിരുന്നു സഞ്ജു കാഴ്ചവച്ചത്. 33 പന്തിൽ രണ്ട് സിക്സും നാല് ഫോറും അടക്കം 48 റണ്‍സുമായി സഞ്ജു മടങ്ങി. വിജയ് ശങ്കറിനെ സിക്സർ പറത്താനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിൽവച്ച് അബ്ദുൾ സമദിന്റെ ഉജ്വല ക്യാച്ചിലൂടെയായിരുന്നു സഞ്ജു പുറത്തായത്. രണ്ടാം വിക്കറ്റിൽ ബട്ലർ-സഞ്ജു കൂട്ടുകെട്ട് 150 റണ്‍സ് പടുത്തുയർത്തി.
വാർണറിന്റെ അഭാവത്തിൽ മനീഷ് പാണ്ഡെയും (31) ജോണി ബെയർസ്റ്റൊയുമായിരുന്നു (30) സണ്‍റൈസേഴ്സിന്റെ ഓപ്പണിംഗിനിറങ്ങിയത്. ആറ് ഓവറിൽ 57 റണ്‍സ് ഇരുവരും ചേർന്ന് അടിച്ചെടുത്തെങ്കിലും പിന്നീട് ടീം തകർന്നു. മുസ്താഫിസുർ റഹ്മാനും ക്രിസ് മോറിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ബട്ലർ-സഞ്ജു
ഡേവിഡ് വാർണറെ പുറത്തിരുത്തി ടീമിൽ മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്സ് ഇറങ്ങിയത്. ടോസ് ജയിച്ച അവർ ബൗളിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാൻ ഓപ്പണർ യശ്വസി ജയ്സ്വാളിനെ (12) മൂന്നാം ഓവറിന്റെ അവസാന പന്തിൽ പുറത്താക്കാൻ സാധിച്ചെങ്കിലും ബട്ലർ-സഞ്ജു വി. സാംസണ് കൂട്ടുകെട്ട് അവരുടെ പ്രതീക്ഷ തകർത്തു.
ക്യാപ്റ്റന്റെ ഉത്തരവാദിത്വം നിറവേറ്റുന്ന ഇന്നിംഗ്സായിരുന്നു സഞ്ജു കാഴ്ചവച്ചത്. 33 പന്തിൽ രണ്ട് സിക്സും നാല് ഫോറും അടക്കം 48 റണ്‍സുമായി സഞ്ജു മടങ്ങി. വിജയ് ശങ്കറിനെ സിക്സർ പറത്താനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിൽവച്ച് അബ്ദുൾ സമദിന്റെ ഉജ്വല ക്യാച്ചിലൂടെയായിരുന്നു സഞ്ജു പുറത്തായത്. രണ്ടാം വിക്കറ്റിൽ ബട്ലർ-സഞ്ജു കൂട്ടുകെട്ട് 150 റണ്‍സ് പടുത്തുയർത്തി.
വാർണറിന്റെ അഭാവത്തിൽ മനീഷ് പാണ്ഡെയും (31) ജോണി ബെയർസ്റ്റൊയുമായിരുന്നു (30) സണ്‍റൈസേഴ്സിന്റെ ഓപ്പണിംഗിനിറങ്ങിയത്. ആറ് ഓവറിൽ 57 റണ്‍സ് ഇരുവരും ചേർന്ന് അടിച്ചെടുത്തെങ്കിലും പിന്നീട് ടീം തകർന്നു. മുസ്താഫിസുർ റഹ്മാനും ക്രിസ് മോറിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.