ട്വന്റി-20 ക്രിക്കറ്റിൽ ഒരു ഗോട്ട് (Greatest Of All Time) ഉണ്ടെങ്കിൽ അത് കിറോണ്‍ പൊള്ളാർഡ് ആണെന്ന് മുംബൈ ഇന്ത്യൻസിന്റെ പാണ്ഡ്യ സഹോദരന്മാരായ ഹാർദിക്കും കൃണാലും. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ അദ്ഭുത ചേസിംഗിനുശേഷമാണ് കളിയിലെ താരമായ പൊള്ളാർഡിനെക്കുറിച്ച് പാണ്ഡ്യ സഹോദരന്മാർ മനസ്തുറന്നത്. സിഎസ്കെ മുന്നോട്ടുവച്ച 219 റണ്‍സ് എന്ന ലക്ഷ്യം അവസാന പന്തിലെ ഡബിളിലൂടെ മറികടന്നശേഷം കൂപ്പു കൈകളോടെ ആകാശത്തേക്ക് നോക്കി പ്രാർഥനാപൂർവംനിന്ന പൊള്ളാർഡിന്റെ അടുത്തേക്ക് ആദ്യം ഓടിയെത്തിയതും പാണ്ഡ്യ സഹോദരന്മാരായിരുന്നു.
ഞങ്ങളെ സംബന്ധിച്ച് അദ്ദേഹം ഗോട്ട് ആണ്. സമാനമായി ചേസിംഗ് നടത്തുന്നവർ പലരുണ്ടെങ്കിലും പൊള്ളാർഡ് ഇത്തരം അദ്ഭുതങ്ങൾ പലകുറി കാണിച്ചിട്ടുണ്ട്- കൃണാൽ പറഞ്ഞു. ഇത്തരമൊരു ചേസിംഗ് ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രതികരണം.
34 പന്തിൽ എട്ട് സിക്സും ആറ് ഫോറും അടക്കം 87 റണ്‍സുമായി പുറത്താകാതെനിന്ന പൊള്ളാർഡ് ആയിരുന്നു മുംബൈയുടെ വിജയ ശിൽപ്പി. ബൗളിംഗിൽ രണ്ട് ഓവറിൽ 12 റണ്‍സിന് രണ്ട് വിക്കറ്റും പൊള്ളാർഡ് സ്വന്തമാക്കിയിരുന്നു. സ്കോർ: ചെന്നൈ 218/4. മുംബൈ 219/6.
ക്യാച്ചുകൾ മത്സരഗതി മാറ്റുമെന്ന തത്വം അടിവരയിട്ടായിരുന്നു സിഎസ്കെ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ പ്രതികരണം. 18-ാം ഓവറിന്റെ അഞ്ചാം പന്തിൽ ലോംഗ് ഓണിൽ ഫാഫ് ഡുപ്ലെസിസ് പൊള്ളാർഡിന്റെ ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. 68 റണ്‍സ് എടുത്തു നിൽക്കുന്പോഴായിരുന്നു അത്.
ഞങ്ങളെ സംബന്ധിച്ച് അദ്ദേഹം ഗോട്ട് ആണ്. സമാനമായി ചേസിംഗ് നടത്തുന്നവർ പലരുണ്ടെങ്കിലും പൊള്ളാർഡ് ഇത്തരം അദ്ഭുതങ്ങൾ പലകുറി കാണിച്ചിട്ടുണ്ട്- കൃണാൽ പറഞ്ഞു. ഇത്തരമൊരു ചേസിംഗ് ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രതികരണം.
34 പന്തിൽ എട്ട് സിക്സും ആറ് ഫോറും അടക്കം 87 റണ്‍സുമായി പുറത്താകാതെനിന്ന പൊള്ളാർഡ് ആയിരുന്നു മുംബൈയുടെ വിജയ ശിൽപ്പി. ബൗളിംഗിൽ രണ്ട് ഓവറിൽ 12 റണ്‍സിന് രണ്ട് വിക്കറ്റും പൊള്ളാർഡ് സ്വന്തമാക്കിയിരുന്നു. സ്കോർ: ചെന്നൈ 218/4. മുംബൈ 219/6.
ക്യാച്ചുകൾ മത്സരഗതി മാറ്റുമെന്ന തത്വം അടിവരയിട്ടായിരുന്നു സിഎസ്കെ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ പ്രതികരണം. 18-ാം ഓവറിന്റെ അഞ്ചാം പന്തിൽ ലോംഗ് ഓണിൽ ഫാഫ് ഡുപ്ലെസിസ് പൊള്ളാർഡിന്റെ ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. 68 റണ്‍സ് എടുത്തു നിൽക്കുന്പോഴായിരുന്നു അത്.