ന്യൂഡൽഹി: കൊലമാസ് അടിയുമായി കിറോൺ പൊള്ളാർഡും (34 പന്തിൽ 87 നോട്ടൗട്ട്) അന്പാട്ടി റായുഡുവുമെല്ലാം (27 പന്തിൽ 72 നോട്ടൗട്ട്) കത്തിക്കയറിയപ്പോൾ ക്രിക്കറ്റ് ആരാധകർ ആവേശക്കൊടുമുടിയിൽ.
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേസിംഗിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ മുംബൈ ഇന്ത്യൻസ് നാല് വിക്കറ്റ് ജയമാഘോഷിച്ചു. ചെന്നൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് നേടി. അവസാന പന്തിൽ ഡബിളിലൂടെ 219ൽ എത്തി മുംബൈ ജയം സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു.
റായുഡു, ഡുപ്ലെസിസ്, അലി
ഫാഫ് ഡുപ്ലെസിസും മൊയീൻ അലിയും ചേർന്ന് നൽകിയ അടിത്തറയിൽ ചവിട്ടിനിന്നായിരുന്നു റായുഡുവിന്റെ വെടിക്കെട്ട്. ഡുപ്ലെസി-അലി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 108 റണ്‍സ് പിറന്നു. ഡുപ്ലെസിസ് 28 പന്തിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 50 റണ്‍സ് നേടി. അലി 36 പന്തിൽ അഞ്ച് വീതം സിക്സും ഫോറും പറത്തി 58 റണ്‍സ് നേടി. 27 പന്തിൽ ഏഴ് സിക്സും നാല് ഫോറും അടക്കം 72 റണ്‍സുമായി റായുഡു പുറത്താകാതെനിന്നു. 22 പന്തിൽ രണ്ട് ഫോറിന്റെ അകന്പടിയോടെ 22 റണ്‍സുമായി ജഡേജ പുറത്താകാതെനിന്നു. 3.9 ആയിരുന്നു റായുഡുവിന്റെ ബോൾ പെർ സിക്സ് റേഷ്യോ. അഞ്ചാം വിക്കറ്റിൽ 56 പന്തിൽ 102 റണ്‍സ് റായുഡു-ജഡേജ കൂട്ടുകെട്ട് അടിച്ചുകൂട്ടി.
വന്പൻ തിരിച്ചടി
മുംബൈക്കായി ക്വിന്റണ്‍ ഡികോക്കും (38) രോഹിത് ശർമയും (35) ചേർന്ന് തകർത്തടിച്ച് തുടങ്ങി. 5.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 50 റണ്‍സ് മുംബൈ സ്വന്തമാക്കി. തുടരെ വിക്കറ്റ് നഷ്ടപ്പെട്ട മുംബൈ 10 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസിലേക്ക് ഒതുങ്ങി. എന്നാൽ, പൊള്ളാർഡിന്റെ തകർത്താട്ടത്തിൽ മുംബൈ ജയത്തിലേക്ക് അനായാസമെത്തി. എട്ട് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു പൊള്ളാർഡിന്റെ അടിച്ചുപൊളി ഇന്നിംഗ്സ്.
IPL പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
ചെന്നൈ 7 5 2 10
ഡൽഹി 7 5 2 10
ബംഗളൂരു 7 5 2 10
മുംബൈ 7 4 3 8
പഞ്ചാബ് 7 3 4 6
കോൽക്കത്ത 7 2 5 4
രാജസ്ഥാൻ 6 2 4 4
ഹൈദരാബാദ് 6 1 5 2
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേസിംഗിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ മുംബൈ ഇന്ത്യൻസ് നാല് വിക്കറ്റ് ജയമാഘോഷിച്ചു. ചെന്നൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് നേടി. അവസാന പന്തിൽ ഡബിളിലൂടെ 219ൽ എത്തി മുംബൈ ജയം സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു.
റായുഡു, ഡുപ്ലെസിസ്, അലി
ഫാഫ് ഡുപ്ലെസിസും മൊയീൻ അലിയും ചേർന്ന് നൽകിയ അടിത്തറയിൽ ചവിട്ടിനിന്നായിരുന്നു റായുഡുവിന്റെ വെടിക്കെട്ട്. ഡുപ്ലെസി-അലി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 108 റണ്‍സ് പിറന്നു. ഡുപ്ലെസിസ് 28 പന്തിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 50 റണ്‍സ് നേടി. അലി 36 പന്തിൽ അഞ്ച് വീതം സിക്സും ഫോറും പറത്തി 58 റണ്‍സ് നേടി. 27 പന്തിൽ ഏഴ് സിക്സും നാല് ഫോറും അടക്കം 72 റണ്‍സുമായി റായുഡു പുറത്താകാതെനിന്നു. 22 പന്തിൽ രണ്ട് ഫോറിന്റെ അകന്പടിയോടെ 22 റണ്‍സുമായി ജഡേജ പുറത്താകാതെനിന്നു. 3.9 ആയിരുന്നു റായുഡുവിന്റെ ബോൾ പെർ സിക്സ് റേഷ്യോ. അഞ്ചാം വിക്കറ്റിൽ 56 പന്തിൽ 102 റണ്‍സ് റായുഡു-ജഡേജ കൂട്ടുകെട്ട് അടിച്ചുകൂട്ടി.
വന്പൻ തിരിച്ചടി
മുംബൈക്കായി ക്വിന്റണ്‍ ഡികോക്കും (38) രോഹിത് ശർമയും (35) ചേർന്ന് തകർത്തടിച്ച് തുടങ്ങി. 5.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 50 റണ്‍സ് മുംബൈ സ്വന്തമാക്കി. തുടരെ വിക്കറ്റ് നഷ്ടപ്പെട്ട മുംബൈ 10 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസിലേക്ക് ഒതുങ്ങി. എന്നാൽ, പൊള്ളാർഡിന്റെ തകർത്താട്ടത്തിൽ മുംബൈ ജയത്തിലേക്ക് അനായാസമെത്തി. എട്ട് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു പൊള്ളാർഡിന്റെ അടിച്ചുപൊളി ഇന്നിംഗ്സ്.
IPL പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
ചെന്നൈ 7 5 2 10
ഡൽഹി 7 5 2 10
ബംഗളൂരു 7 5 2 10
മുംബൈ 7 4 3 8
പഞ്ചാബ് 7 3 4 6
കോൽക്കത്ത 7 2 5 4
രാജസ്ഥാൻ 6 2 4 4
ഹൈദരാബാദ് 6 1 5 2