ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. എവേ പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ 2-0നു കീഴടക്കിയ സിറ്റി 34 മത്സരങ്ങളിൽനിന്ന് 80 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് എതിരില്ലാതെ വിഹരിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 33 മത്സരങ്ങളിൽനിന്ന് 67 പോയിന്റാണുള്ളത്. യുണൈറ്റഡ് ഇന്ന് ലിവർപൂളിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം. ലീഗിൽ ആകെ 38 മത്സരങ്ങളാണുള്ളത്.
ക്രിസ്റ്റൽ പാലസിനെതിരേ സെർജിയൊ അഗ്യൂറൊയെ കളത്തിലിറക്കിയാണ് ഗ്വാർഡിയോള തുടങ്ങിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം അഗ്യൂറൊ 57-ാം മിനിറ്റിൽ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. രണ്ട് മിനിറ്റിനുശേഷം ഫെറാൻ ടോറസ് സിറ്റിയുടെ ലീഡ് 2-0 ആക്കി. കെവിൻ ഡി ബ്രൂയിൻ, റിയാദ് മെഹ്റെസ് തുടങ്ങിയ പ്രമുഖരെക്കൂടാതെയാണ് ക്രിസ്റ്റലിനെതിരേ സിറ്റി ഇറങ്ങിയത്.
മറ്റൊരു മത്സരത്തിൽ സതാംപ്ടണും ലെസ്റ്റർ സിറ്റിയും 1-1 സമനിലയിൽ പിരിഞ്ഞു. 34 മത്സരങ്ങളിൽ 63 പോയിന്റുമായി ലെസ്റ്റർ മൂന്നാം സ്ഥാനത്താണ്. 37 പോയിന്റുള്ള സതാംപ്ടണ് 15-ാമതും.
ക്രിസ്റ്റൽ പാലസിനെതിരേ സെർജിയൊ അഗ്യൂറൊയെ കളത്തിലിറക്കിയാണ് ഗ്വാർഡിയോള തുടങ്ങിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം അഗ്യൂറൊ 57-ാം മിനിറ്റിൽ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. രണ്ട് മിനിറ്റിനുശേഷം ഫെറാൻ ടോറസ് സിറ്റിയുടെ ലീഡ് 2-0 ആക്കി. കെവിൻ ഡി ബ്രൂയിൻ, റിയാദ് മെഹ്റെസ് തുടങ്ങിയ പ്രമുഖരെക്കൂടാതെയാണ് ക്രിസ്റ്റലിനെതിരേ സിറ്റി ഇറങ്ങിയത്.
മറ്റൊരു മത്സരത്തിൽ സതാംപ്ടണും ലെസ്റ്റർ സിറ്റിയും 1-1 സമനിലയിൽ പിരിഞ്ഞു. 34 മത്സരങ്ങളിൽ 63 പോയിന്റുമായി ലെസ്റ്റർ മൂന്നാം സ്ഥാനത്താണ്. 37 പോയിന്റുള്ള സതാംപ്ടണ് 15-ാമതും.