അഹമ്മദാബാദ്: പഞ്ചാബ് ബൗളർമാർക്കുമുന്നിൽ മുട്ടുമടക്കി ബാംഗ്ലൂരിന്റെ ലോകോത്തര ബാറ്റിംഗ് നിര. 34 റൺസിന്റെ തകർപ്പൻ വിജയവുമായി പഞ്ചാബ് കിംഗ്സ് കളം നിറഞ്ഞു.
നായകന് കെ.എല്‍. രാഹുലിന്റെ മികവില്‍ പഞ്ചാബ് അടിച്ചുകൂട്ടിയ 179 റണ്‍സ് പിന്തുടർന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 35 റണ്‍സെടുത്ത വിരാട് കോലി മാത്രമാണ് ബാംഗ്ലൂർ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. കരുത്തന്മാരായ കോലി, മാക്സ്വെൽ, ഡിവില്ലിയേഴ്സ് എന്നിവരെ പുറത്താക്കിയ ഹർപ്രീത് ബ്രാർ ആണ് ബാംഗ്ലൂരിനെ എറിഞ്ഞിട്ടത്.
57 പന്തില്‍ ഏഴു ഫോറും അഞ്ച് സിക്സും പായിച്ച് 91 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുലാണ് പഞ്ചാബിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഐപിഎൽ റൺ വേട്ടയിൽ രാഹുൽ ശിഖർ ധവാനെ മറികടന്ന് വീണ്ടും ഒന്നാമതെത്തി. 330 റൺസാണ് രാഹുലിനുള്ളത്.
ഒരു ഘട്ടത്തില്‍ വന്‍ സ്കോറിലെത്തുമെന്നു തോന്നിയ പഞ്ചാബിനെ കൃത്യമായി വിക്കറ്റുകള്‍ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പിടിച്ചുകെട്ടുകായിരുന്നു.
മായങ്ക് അഗര്‍വാളിനു പകരം പ്രഭ്സിമ്രാന് സിംഗാണ് രാഹുലിനൊപ്പം ഓപ്പണിംഗിനിറങ്ങിയത്. പ്രഭ്സിമ്രാനെ തുടക്കത്തിലേ (7) നഷ്ടമായി. ക്രിസ് ഗെയ്ൽ ക്രീസിലെത്തിയതോടെ പഞ്ചാബിന്റെ സ്കോര്‍ കുതിച്ചു. കെയ്ൽ ജെമിസണ്‍ എറിഞ്ഞ ആറാം ഓവറില്‍ അഞ്ച് ഫോറാണ് ഗെയ്ൽ നേടിയത്. അപകടകരമായി നീങ്ങിയ കൂട്ടുകെട്ട് ഗെയ്ലിനെ പുറത്താക്കി ഡാനിയല്‍ സാംസ് പൊളിച്ചു. 24 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതം 46 റണ്‍സാണ് ഗെയ്ൽ നേടിയത്. ഗെയ്ൽ പുറത്തായശേഷമെത്തിവര്ക്കാര്ക്കും ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. നിക്കോളസ് പുരാനും ഷാരൂഖ് ഖാനും റണ്ണൊന്നുമെടുക്കാതെ പുറത്തായി. ദീപക് ഹൂഡയ്ക്കും (5) അധിക നേരം ക്രീസില്നില്ക്കാനായില്ല. ഇതിനിടെ രാഹുല്‍ അര്‍ധ സെഞ്ചുറിയും തികച്ചു. ആറാം വിക്കറ്റ് സഖ്യത്തില്‍ ഹര്‍പ്രീത് ബ്രാര്‍-രാഹുല്‍ കൂട്ടുകെട്ട് പഞ്ചാബിനെ മികച്ച സ്കോറിലേക്കെത്തിച്ചു. 61 റണ്‍സിന്റെ തകരാത്ത കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്.
നായകന് കെ.എല്‍. രാഹുലിന്റെ മികവില്‍ പഞ്ചാബ് അടിച്ചുകൂട്ടിയ 179 റണ്‍സ് പിന്തുടർന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 35 റണ്‍സെടുത്ത വിരാട് കോലി മാത്രമാണ് ബാംഗ്ലൂർ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. കരുത്തന്മാരായ കോലി, മാക്സ്വെൽ, ഡിവില്ലിയേഴ്സ് എന്നിവരെ പുറത്താക്കിയ ഹർപ്രീത് ബ്രാർ ആണ് ബാംഗ്ലൂരിനെ എറിഞ്ഞിട്ടത്.
57 പന്തില്‍ ഏഴു ഫോറും അഞ്ച് സിക്സും പായിച്ച് 91 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുലാണ് പഞ്ചാബിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഐപിഎൽ റൺ വേട്ടയിൽ രാഹുൽ ശിഖർ ധവാനെ മറികടന്ന് വീണ്ടും ഒന്നാമതെത്തി. 330 റൺസാണ് രാഹുലിനുള്ളത്.
ഒരു ഘട്ടത്തില്‍ വന്‍ സ്കോറിലെത്തുമെന്നു തോന്നിയ പഞ്ചാബിനെ കൃത്യമായി വിക്കറ്റുകള്‍ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പിടിച്ചുകെട്ടുകായിരുന്നു.
മായങ്ക് അഗര്‍വാളിനു പകരം പ്രഭ്സിമ്രാന് സിംഗാണ് രാഹുലിനൊപ്പം ഓപ്പണിംഗിനിറങ്ങിയത്. പ്രഭ്സിമ്രാനെ തുടക്കത്തിലേ (7) നഷ്ടമായി. ക്രിസ് ഗെയ്ൽ ക്രീസിലെത്തിയതോടെ പഞ്ചാബിന്റെ സ്കോര്‍ കുതിച്ചു. കെയ്ൽ ജെമിസണ്‍ എറിഞ്ഞ ആറാം ഓവറില്‍ അഞ്ച് ഫോറാണ് ഗെയ്ൽ നേടിയത്. അപകടകരമായി നീങ്ങിയ കൂട്ടുകെട്ട് ഗെയ്ലിനെ പുറത്താക്കി ഡാനിയല്‍ സാംസ് പൊളിച്ചു. 24 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതം 46 റണ്‍സാണ് ഗെയ്ൽ നേടിയത്. ഗെയ്ൽ പുറത്തായശേഷമെത്തിവര്ക്കാര്ക്കും ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. നിക്കോളസ് പുരാനും ഷാരൂഖ് ഖാനും റണ്ണൊന്നുമെടുക്കാതെ പുറത്തായി. ദീപക് ഹൂഡയ്ക്കും (5) അധിക നേരം ക്രീസില്നില്ക്കാനായില്ല. ഇതിനിടെ രാഹുല്‍ അര്‍ധ സെഞ്ചുറിയും തികച്ചു. ആറാം വിക്കറ്റ് സഖ്യത്തില്‍ ഹര്‍പ്രീത് ബ്രാര്‍-രാഹുല്‍ കൂട്ടുകെട്ട് പഞ്ചാബിനെ മികച്ച സ്കോറിലേക്കെത്തിച്ചു. 61 റണ്‍സിന്റെ തകരാത്ത കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്.