ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അഞ്ചു വനിതകള്‍ അപേക്ഷ നല്കി. 2017 മുതല്‍ പുരുഷന്മാരാണ് വനിതാ ടീമിന്റെ പരിശീലകരാകുന്നത്. മമത മാബന്‍, ജയാ ശര്‍മ, സുമന് ശര്‍മ, നൂഷിന്‍ അല്‍ ഖദീര്‍ എന്നിവരാണ് പരിശീലകസ്ഥാനത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. നിലവിലെ പരിശീലകന് ഡബ്ല്യു.വി. രാമനും അപേക്ഷ നല്‍കിയിട്ടുണ്ട്.
മദന്‍ ലാലിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതി മുഖ്യപരിശീലകനെ തെരഞ്ഞെടുക്കും. വനിതകളുടെ സെലക്ഷന് കമ്മിറ്റി തലവന്‍ നീതു ഡേവിഡ് ദേശീയ ടീമിനു മുഖ്യ പരിശീലകസ്ഥാനത്തേക്കു വനിത വേണമെന്ന കാര്യത്തിൽ താത്പര്യമറിയിച്ചിട്ടുണ്ട്.
മദന്‍ ലാലിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതി മുഖ്യപരിശീലകനെ തെരഞ്ഞെടുക്കും. വനിതകളുടെ സെലക്ഷന് കമ്മിറ്റി തലവന്‍ നീതു ഡേവിഡ് ദേശീയ ടീമിനു മുഖ്യ പരിശീലകസ്ഥാനത്തേക്കു വനിത വേണമെന്ന കാര്യത്തിൽ താത്പര്യമറിയിച്ചിട്ടുണ്ട്.