ന്യൂഡല്‍ഹി: വനിതാ ട്വന്റി 20 ചലഞ്ച് ക്രിക്കറ്റിനു ഭീഷണിയായി കോവിഡ്. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ ടൂര്‍ണമെന്റ് മാറ്റിവയ്ക്കാനുള്ള ആലോചനകളുമായി ബിസിസിഐ മുന്നോട്ടുപോകുകയാണ്. ഷെഡ്യൂള്‍ പ്രകാരം മേയ് അവസാനയാഴ്ചയാണ് വനിതാ ട്വന്റി 20 ചലഞ്ച് നടക്കേണ്ടിയിരുന്നത്. സാധാരണയായി ഐപിഎല്‍ പ്ലേ ഓഫിനൊപ്പമാണു നാലു ടീമുകള്‍ പങ്കെടുക്കുന്ന വനിതാ ട്വന്റി 20 നടക്കുക.
ബയോ സെക്യുര്‍ ബബിളില്‍ കളിക്കാരെയെത്തിക്കുന്ന കാര്യം ബുദ്ധിമുട്ടാണ്. വിദേശത്തുനിന്നു നിരവധി കളിക്കാരാണ് ഈ ടൂര്‍ണമെന്റില്‍ എത്താനുള്ളത്. ഈ രാജ്യങ്ങളില്‍ യാത്രാവിലക്കുള്ളതിനാല്‍ കളിക്കാര്‍ക്ക് എത്താനാവില്ലെന്നു ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ടൂര്‍ണമെന്റ് നടത്താനാണു തീരുമാനിച്ചിരുന്നതെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ ഡല്‍ഹിയിലെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. ദിനംപ്രതി ആയിക്കണക്കിനാളുകൾക്കാണ് ഇവിടെ കോവിഡ് ബാധിക്കുന്നത്.
ബയോ സെക്യുര്‍ ബബിളില്‍ കളിക്കാരെയെത്തിക്കുന്ന കാര്യം ബുദ്ധിമുട്ടാണ്. വിദേശത്തുനിന്നു നിരവധി കളിക്കാരാണ് ഈ ടൂര്‍ണമെന്റില്‍ എത്താനുള്ളത്. ഈ രാജ്യങ്ങളില്‍ യാത്രാവിലക്കുള്ളതിനാല്‍ കളിക്കാര്‍ക്ക് എത്താനാവില്ലെന്നു ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ടൂര്‍ണമെന്റ് നടത്താനാണു തീരുമാനിച്ചിരുന്നതെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ ഡല്‍ഹിയിലെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. ദിനംപ്രതി ആയിക്കണക്കിനാളുകൾക്കാണ് ഇവിടെ കോവിഡ് ബാധിക്കുന്നത്.