ചെന്നൈ: ജോണി ബെയർസ്റ്റോയുടെ മിന്നും ബാറ്റിംഗിലൂടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 14-ാം സീസണ് ഐപിഎൽ ട്വന്റി-20യിൽ ആദ്യ ജയം. പഞ്ചാബ് കിംഗ്സിനെതിരേ ഒന്‍പത് വിക്കറ്റിനായിരുന്നു സണ്‍റൈസേഴ്സ് ജയമാഘോഷിച്ചത്. എട്ടു പന്ത് ബാക്കിനിൽക്കേയായിരുന്നു ജയം. ടോസ് ജയിച്ച് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് 19.4 ഓവറിൽ 120ന് പുറത്തായി. 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 121 നേടി ഹൈദരാബാദ് ജയിച്ചു.
നാല് ഓവറിൽ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദ് ആയിരുന്നു പഞ്ചാബ് കിംഗ്സിന്റെമേൽ നാശം വിതച്ചത്. 2019നുശേഷം ആദ്യമായി ആദ്യ പവർപ്ലേയിൽ ഭുവനേശ്വർ കുമാർ മൂന്ന് ഓവർ എറിയുന്നതിനും മത്സരം സാക്ഷ്യംവഹിച്ചു. നാലാം ഓവറിന്റെ ആദ്യ പന്തിൽ കെ.എൽ. രാഹുലിനെ (4) പുറത്താക്കി ഭുവനേശ്വർ കുമാർ ആണ് പഞ്ചാബിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
വാർണർ-ബെയർസ്റ്റോ
ചെറിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സണ്‍റൈസേഴ്സിനായി ഡേവിഡ് വാർണറും (37 പന്തിൽ 37) ജോണി ബെയർസ്റ്റോയും (56 പന്തിൽ 63 നോട്ടൗട്ട്) ഓപ്പണിംഗ് വിക്കറ്റിൽ 10.1 ഓവറിൽ 73 റണ്‍സ് നേടി. മൂന്നാം നന്പറായെത്തിയ കെയ്ൻ വില്യംസണ് 16 റണ്‍സുമായി പുറത്താകാതെനിന്നു. ജോണി ബെയർസ്റ്റോയാണ് മാൻ ഓഫ് ദ മാച്ച്.
നാല് ഓവറിൽ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദ് ആയിരുന്നു പഞ്ചാബ് കിംഗ്സിന്റെമേൽ നാശം വിതച്ചത്. 2019നുശേഷം ആദ്യമായി ആദ്യ പവർപ്ലേയിൽ ഭുവനേശ്വർ കുമാർ മൂന്ന് ഓവർ എറിയുന്നതിനും മത്സരം സാക്ഷ്യംവഹിച്ചു. നാലാം ഓവറിന്റെ ആദ്യ പന്തിൽ കെ.എൽ. രാഹുലിനെ (4) പുറത്താക്കി ഭുവനേശ്വർ കുമാർ ആണ് പഞ്ചാബിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
വാർണർ-ബെയർസ്റ്റോ
ചെറിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സണ്‍റൈസേഴ്സിനായി ഡേവിഡ് വാർണറും (37 പന്തിൽ 37) ജോണി ബെയർസ്റ്റോയും (56 പന്തിൽ 63 നോട്ടൗട്ട്) ഓപ്പണിംഗ് വിക്കറ്റിൽ 10.1 ഓവറിൽ 73 റണ്‍സ് നേടി. മൂന്നാം നന്പറായെത്തിയ കെയ്ൻ വില്യംസണ് 16 റണ്‍സുമായി പുറത്താകാതെനിന്നു. ജോണി ബെയർസ്റ്റോയാണ് മാൻ ഓഫ് ദ മാച്ച്.