ഒരു ട്രെയിനപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു റെയിൽവേ മന്ത്രിസ്ഥാനം രാജിവച്ച ലാൽ ബഹദൂർ ശാസ്ത്രിയെപ്പോലുള്ള ധർമിഷ്ഠരായ രാഷ്ട്രീയനേതാക്കളുള്ള നാടായിരുന്നു ഇന്ത്യ. ശാസ്ത്രിയിൽനിന്നു കെ.ടി. ജലീലിലേക്കുള്ള പരിണാമത്തിൽ ഇന്ത്യൻ രാഷ്ട്രീയം കാഴ്ചവയ്ക്കുന്ന ചിത്രം തകർച്ചയുടെതാണ്.
അടിയും കൊണ്ടു, പുളിയും കുടിച്ചു, പിഴയുമൊടുക്കി എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണു ബന്ധുനിയമന കേസിൽ മുൻമന്ത്രി കെ.ടി. ജലീലിനെതിരായ കേരള ഹൈക്കോടതി വിധി. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചതിൽ മന്ത്രിയായിരുന്ന കെ.ടി. ജലീൽ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തിയെന്ന ലോകായുക്തയുടെ വിധിക്കെതിരേ ജലീൽ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി ലോകായുക്തവിധി ശരിവച്ചു. ലോകായുക്ത വിധിക്കെതിരേ സാങ്കേതികന്യായങ്ങൾ പറഞ്ഞു മുഖം രക്ഷിക്കാൻ ജലീൽ നടത്തിയ ശ്രമങ്ങളെല്ലാം ഇതോടെ വൃഥാവിലായിരിക്കുകയാണ്. സ്വജനപക്ഷപാതം കാട്ടിയ ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്നായിരുന്നു ലോകായുക്തയുടെ വിധി. ഇങ്ങനെ വ്യക്തമായ വിധി വന്നിട്ടും സ്ഥാനമൊഴിയാതെ മന്ത്രിസ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാൻ ശ്രമിച്ച ജലീൽ സിപിഎമ്മിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണു പിന്നീടു രാജിവയ്ക്കാൻ തയാറായത്. ധാർമികത ഉയർത്തിപ്പിടിച്ചാണു തന്റെ രാജിയെന്നായിരുന്നു അപ്പോഴത്തെ അവകാശവാദം. എന്നാൽ, ലോകായുക്തവിധിയിൽ ഒരു അപാകതയുമില്ലെന്നു ചൂണ്ടിക്കാട്ടി, ഫയലിൽപോലും സ്വീകരിക്കാതെ ഹൈക്കോടതി ഹർജി തള്ളിയതു ജലീലിനു കൂടുതൽ വലിയ പ്രഹരമായിരിക്കുകയാണ്.
ലോകായുക്തയുടേത് അധികാരപരിധിക്കുള്ളിൽനിന്നുള്ള ഉത്തരവാണെന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. ജലീലിനെതിരായ പരാതിയിൽ ലോകായുക്ത മതിയായ അന്വേഷണം നടത്തിയില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നുമുള്ള വാദവും കോടതി തള്ളി. ജലീലിന്റെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നു വിലയിരുത്തിയാണു മന്ത്രിസ്ഥാനത്തുനിന്നു നീക്കാൻ ലോകായുക്ത നിർദേശം നൽകിയത്. ഇതിനെതിരേ ജലീൽ നൽകിയ ഹർജിയിൽ ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. മാധ്യമങ്ങൾ ജാഗ്രത പാലിച്ചിട്ടും സ്വകാര്യനേട്ടത്തിനുവേണ്ടി പൊതുവിഭവങ്ങളുടെയും പൊതുപദവിയുടെയും ദുരുപയോഗം സംസ്ഥാനത്തു വർധിക്കുന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. കേരളത്തിന്റെ പൊതുമണ്ഡലത്തിനു സംഭവിച്ചിരിക്കുന്ന ജീർണതയിലേക്കുള്ള ചൂണ്ടുവിരലാണിത്. ജനങ്ങൾ തങ്ങൾക്കു നൽകുന്ന പദവികൾ സ്വത്തുസന്പാദനത്തിനും ബന്ധുക്കളുടെയും മിത്രങ്ങളുടെയും നേട്ടങ്ങൾക്കുംവേണ്ടി ദുരുപയോഗിക്കാനുള്ളതാണെന്നു കരുതുന്ന പൊതുപ്രവർത്തകരുടെ എണ്ണം വർധിച്ചിരിക്കുന്നു. ആർക്കും തെറ്റുപറ്റാം. തെറ്റുപറ്റിയാൽ അത് ഏറ്റുപറയുന്നതാണു മാന്യത. എന്നാൽ, താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു ജലീൽ ഇപ്പോഴും. പൊതുപ്രവർത്തകർക്കു സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയുടെ ആഴമല്ലേ ഇതു വ്യക്തമാക്കുന്നത്?
പൊതുപ്രവർത്തകർ മനസിരുത്തി വായിക്കേണ്ട ചില പരാമർശങ്ങൾ ഈ ഹൈക്കോടതി വിധിയിലുണ്ട്. പൊതുവിഭവങ്ങളുടെയും പൊതുപദവിയുടെയും ദുരുപയോഗം അഴിമതിയാണെന്നു കോടതി ചൂണ്ടിക്കാട്ടുന്നു. പൊതുരംഗത്തെ അഴിമതി ഇല്ലാതാക്കുകയാണു ലോകായുക്ത നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് അംഗങ്ങൾ മുതൽ മുഖ്യമന്ത്രി വരെയുള്ള പൊതുസേവകർ ലോകായുക്ത നിയമത്തിനു കീഴിൽവരും. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും പദവി, തെരഞ്ഞെടുക്കുന്ന രീതി തുടങ്ങിയ വ്യവസ്ഥകളിൽനിന്നു വ്യക്തമാകുന്നത് അവരുടെ തീരുമാനം അന്തിമമായിരിക്കുമെന്നാണ്. ബാഹ്യ സ്വാധീനങ്ങൾക്കു വഴങ്ങിയാണു ജലീലിനെതിരായ ലോകായുക്തയുടെ നടപടി എന്നു പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്കുള്ള മറുപടികൂടിയാണ് ഹൈക്കോടതിയുടെ ഈ വിധിന്യായം. ഒരു ട്രെയിനപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു റെയിൽവേ മന്ത്രിസ്ഥാനം രാജിവച്ച ലാൽ ബഹദൂർ ശാസ്ത്രിയെപ്പോലുള്ള ധർമിഷ്ഠരായ രാഷ്ട്രീയനേതാക്കളുള്ള നാടായിരുന്നു ഇന്ത്യ. ഇന്നു ധാർമികത എന്നു പറയുന്നതു പല രാഷ്ട്രീയക്കാർക്കും കപടനാട്യമാണ്. രാജിവച്ച് ഇറങ്ങിപ്പോകാൻ കോടതി ആജ്ഞാപിച്ചാലും കസേരയിൽ കടിച്ചുതൂങ്ങിക്കിടക്കും. ലാൽ ബഹദൂർ ശാസ്ത്രിയിൽനിന്നു കെ.ടി. ജലീലിലേക്കുള്ള പരിണാമത്തിൽ ഇന്ത്യൻ രാഷ്ട്രീയം കാഴ്ചവയ്ക്കുന്ന ചിത്രം തകർച്ചയുടെതാണ്.
ലോകായുക്തയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയും ജലീലിന്റെ പ്രവൃത്തി അഴിമതിയാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിനെതിരേ വിജിലൻസ് അന്വേഷണം നടത്തുകയാണ് യുക്തമായ അടുത്ത നടപടി. അതിൽ തീരുമാനമെടുക്കേണ്ടതു സർക്കാരായതിനാൽ ജലീൽ സംരക്ഷിക്കപ്പെട്ടേക്കാം. ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന ജലീലിന്റെ ഡോക്ടറേറ്റ് പ്രബന്ധം കോപ്പിയടിച്ചതാണെന്ന ആരോപണം ഉയർന്നപ്പോഴും സർവകലാശാലകളുടെ ദൈനംദിന ഭരണത്തിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ലാതിരിക്കെ അദാലത്ത് നടത്തി മാർക്കുദാനത്തിലൂടെ വേണ്ടപ്പെട്ട വിദ്യാർഥികളെ വിജയിപ്പിച്ച് വിവാദത്തിലായപ്പോഴുമൊക്കെ അദ്ദേഹം സമർഥമായി രക്ഷപ്പെടുകയാണുണ്ടായത്. ന്യൂനപക്ഷ ക്ഷേമവകുപ്പിനെ സ്വകാര്യസ്വത്തുപോലെയാണ് അദ്ദേഹം കൈകാര്യം ചെയ്തതെന്നും ആക്ഷേപമുണ്ടായി. നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തുകേസിൽ ഖുറാൻ വിതരണവുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജൻസികൾ ജലീലിനെ ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിനെതിരേ കേസെടുത്തിട്ടില്ല എന്നതു നേരാണെങ്കിലും ജനങ്ങളുടെ സംശയങ്ങൾ പലതും നീങ്ങിയിട്ടില്ല. അഴിമതിക്കാരനാണെന്നു തെളിഞ്ഞാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നു ജലീൽ നിയമസഭയിൽ പറഞ്ഞിരുന്നു. കുറേക്കാലം കഴിയുമ്പോൾ അഴിമതിക്കേസുകളുടെ കാര്യമൊക്കെ ജനം മറക്കുമെന്നു രാഷ്ട്രീയക്കാർക്ക് അറിയാം.
അടിയും കൊണ്ടു, പുളിയും കുടിച്ചു, പിഴയുമൊടുക്കി എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണു ബന്ധുനിയമന കേസിൽ മുൻമന്ത്രി കെ.ടി. ജലീലിനെതിരായ കേരള ഹൈക്കോടതി വിധി. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചതിൽ മന്ത്രിയായിരുന്ന കെ.ടി. ജലീൽ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തിയെന്ന ലോകായുക്തയുടെ വിധിക്കെതിരേ ജലീൽ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി ലോകായുക്തവിധി ശരിവച്ചു. ലോകായുക്ത വിധിക്കെതിരേ സാങ്കേതികന്യായങ്ങൾ പറഞ്ഞു മുഖം രക്ഷിക്കാൻ ജലീൽ നടത്തിയ ശ്രമങ്ങളെല്ലാം ഇതോടെ വൃഥാവിലായിരിക്കുകയാണ്. സ്വജനപക്ഷപാതം കാട്ടിയ ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്നായിരുന്നു ലോകായുക്തയുടെ വിധി. ഇങ്ങനെ വ്യക്തമായ വിധി വന്നിട്ടും സ്ഥാനമൊഴിയാതെ മന്ത്രിസ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാൻ ശ്രമിച്ച ജലീൽ സിപിഎമ്മിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണു പിന്നീടു രാജിവയ്ക്കാൻ തയാറായത്. ധാർമികത ഉയർത്തിപ്പിടിച്ചാണു തന്റെ രാജിയെന്നായിരുന്നു അപ്പോഴത്തെ അവകാശവാദം. എന്നാൽ, ലോകായുക്തവിധിയിൽ ഒരു അപാകതയുമില്ലെന്നു ചൂണ്ടിക്കാട്ടി, ഫയലിൽപോലും സ്വീകരിക്കാതെ ഹൈക്കോടതി ഹർജി തള്ളിയതു ജലീലിനു കൂടുതൽ വലിയ പ്രഹരമായിരിക്കുകയാണ്.
ലോകായുക്തയുടേത് അധികാരപരിധിക്കുള്ളിൽനിന്നുള്ള ഉത്തരവാണെന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. ജലീലിനെതിരായ പരാതിയിൽ ലോകായുക്ത മതിയായ അന്വേഷണം നടത്തിയില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നുമുള്ള വാദവും കോടതി തള്ളി. ജലീലിന്റെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നു വിലയിരുത്തിയാണു മന്ത്രിസ്ഥാനത്തുനിന്നു നീക്കാൻ ലോകായുക്ത നിർദേശം നൽകിയത്. ഇതിനെതിരേ ജലീൽ നൽകിയ ഹർജിയിൽ ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. മാധ്യമങ്ങൾ ജാഗ്രത പാലിച്ചിട്ടും സ്വകാര്യനേട്ടത്തിനുവേണ്ടി പൊതുവിഭവങ്ങളുടെയും പൊതുപദവിയുടെയും ദുരുപയോഗം സംസ്ഥാനത്തു വർധിക്കുന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. കേരളത്തിന്റെ പൊതുമണ്ഡലത്തിനു സംഭവിച്ചിരിക്കുന്ന ജീർണതയിലേക്കുള്ള ചൂണ്ടുവിരലാണിത്. ജനങ്ങൾ തങ്ങൾക്കു നൽകുന്ന പദവികൾ സ്വത്തുസന്പാദനത്തിനും ബന്ധുക്കളുടെയും മിത്രങ്ങളുടെയും നേട്ടങ്ങൾക്കുംവേണ്ടി ദുരുപയോഗിക്കാനുള്ളതാണെന്നു കരുതുന്ന പൊതുപ്രവർത്തകരുടെ എണ്ണം വർധിച്ചിരിക്കുന്നു. ആർക്കും തെറ്റുപറ്റാം. തെറ്റുപറ്റിയാൽ അത് ഏറ്റുപറയുന്നതാണു മാന്യത. എന്നാൽ, താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു ജലീൽ ഇപ്പോഴും. പൊതുപ്രവർത്തകർക്കു സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയുടെ ആഴമല്ലേ ഇതു വ്യക്തമാക്കുന്നത്?
പൊതുപ്രവർത്തകർ മനസിരുത്തി വായിക്കേണ്ട ചില പരാമർശങ്ങൾ ഈ ഹൈക്കോടതി വിധിയിലുണ്ട്. പൊതുവിഭവങ്ങളുടെയും പൊതുപദവിയുടെയും ദുരുപയോഗം അഴിമതിയാണെന്നു കോടതി ചൂണ്ടിക്കാട്ടുന്നു. പൊതുരംഗത്തെ അഴിമതി ഇല്ലാതാക്കുകയാണു ലോകായുക്ത നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് അംഗങ്ങൾ മുതൽ മുഖ്യമന്ത്രി വരെയുള്ള പൊതുസേവകർ ലോകായുക്ത നിയമത്തിനു കീഴിൽവരും. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും പദവി, തെരഞ്ഞെടുക്കുന്ന രീതി തുടങ്ങിയ വ്യവസ്ഥകളിൽനിന്നു വ്യക്തമാകുന്നത് അവരുടെ തീരുമാനം അന്തിമമായിരിക്കുമെന്നാണ്. ബാഹ്യ സ്വാധീനങ്ങൾക്കു വഴങ്ങിയാണു ജലീലിനെതിരായ ലോകായുക്തയുടെ നടപടി എന്നു പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്കുള്ള മറുപടികൂടിയാണ് ഹൈക്കോടതിയുടെ ഈ വിധിന്യായം. ഒരു ട്രെയിനപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു റെയിൽവേ മന്ത്രിസ്ഥാനം രാജിവച്ച ലാൽ ബഹദൂർ ശാസ്ത്രിയെപ്പോലുള്ള ധർമിഷ്ഠരായ രാഷ്ട്രീയനേതാക്കളുള്ള നാടായിരുന്നു ഇന്ത്യ. ഇന്നു ധാർമികത എന്നു പറയുന്നതു പല രാഷ്ട്രീയക്കാർക്കും കപടനാട്യമാണ്. രാജിവച്ച് ഇറങ്ങിപ്പോകാൻ കോടതി ആജ്ഞാപിച്ചാലും കസേരയിൽ കടിച്ചുതൂങ്ങിക്കിടക്കും. ലാൽ ബഹദൂർ ശാസ്ത്രിയിൽനിന്നു കെ.ടി. ജലീലിലേക്കുള്ള പരിണാമത്തിൽ ഇന്ത്യൻ രാഷ്ട്രീയം കാഴ്ചവയ്ക്കുന്ന ചിത്രം തകർച്ചയുടെതാണ്.
ലോകായുക്തയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയും ജലീലിന്റെ പ്രവൃത്തി അഴിമതിയാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിനെതിരേ വിജിലൻസ് അന്വേഷണം നടത്തുകയാണ് യുക്തമായ അടുത്ത നടപടി. അതിൽ തീരുമാനമെടുക്കേണ്ടതു സർക്കാരായതിനാൽ ജലീൽ സംരക്ഷിക്കപ്പെട്ടേക്കാം. ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന ജലീലിന്റെ ഡോക്ടറേറ്റ് പ്രബന്ധം കോപ്പിയടിച്ചതാണെന്ന ആരോപണം ഉയർന്നപ്പോഴും സർവകലാശാലകളുടെ ദൈനംദിന ഭരണത്തിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ലാതിരിക്കെ അദാലത്ത് നടത്തി മാർക്കുദാനത്തിലൂടെ വേണ്ടപ്പെട്ട വിദ്യാർഥികളെ വിജയിപ്പിച്ച് വിവാദത്തിലായപ്പോഴുമൊക്കെ അദ്ദേഹം സമർഥമായി രക്ഷപ്പെടുകയാണുണ്ടായത്. ന്യൂനപക്ഷ ക്ഷേമവകുപ്പിനെ സ്വകാര്യസ്വത്തുപോലെയാണ് അദ്ദേഹം കൈകാര്യം ചെയ്തതെന്നും ആക്ഷേപമുണ്ടായി. നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തുകേസിൽ ഖുറാൻ വിതരണവുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജൻസികൾ ജലീലിനെ ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിനെതിരേ കേസെടുത്തിട്ടില്ല എന്നതു നേരാണെങ്കിലും ജനങ്ങളുടെ സംശയങ്ങൾ പലതും നീങ്ങിയിട്ടില്ല. അഴിമതിക്കാരനാണെന്നു തെളിഞ്ഞാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നു ജലീൽ നിയമസഭയിൽ പറഞ്ഞിരുന്നു. കുറേക്കാലം കഴിയുമ്പോൾ അഴിമതിക്കേസുകളുടെ കാര്യമൊക്കെ ജനം മറക്കുമെന്നു രാഷ്ട്രീയക്കാർക്ക് അറിയാം.