ജർമൻ മോഡൽ ഫുട്ബോൾ ക്ലബ് സന്പ്രദായം ബ്രിട്ടനിൽ കൊണ്ടുവരാനുള്ള ശ്രമം. ദേശീയതയുടെ ഭാഗമായുള്ള ക്ലബ് ഫുട്ബോൾ രംഗത്തെ പിടിച്ചുനിർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ക്ലബ്ബുകളിൽ വിദേശനിക്ഷേപത്തിന്റെ തോത് നിജപ്പെടുത്തുന്നതാണു ജർമൻ മോഡൽ.
50+1 ശതമാനം ക്ലബ്ബിന്റെ ഷെയർ ഫാൻ-ഓണർഷിപ്പിലാണെങ്കിൽ മാത്രമേ ജർമൻ ബുണ്ടസ് ലിഗയിൽ ക്ലബ്ബുകൾക്കു രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ക്ലബ് അംഗങ്ങളുടെ പൂർണ നിയന്ത്രണത്തിലായിരിക്കണം കാര്യങ്ങൾ. ക്ലബ്ബിന്റെ നിയന്ത്രണം വിദേശ നിക്ഷേപകരുടെ നിയന്ത്രണത്തിലാകാതിരിക്കാനാണു ബുണ്ടസ് ലിഗയിൽ 50+1 നിയമം നടപ്പാക്കുന്നത്.
ഇക്കാര്യങ്ങൾകൊണ്ടുതന്നെ നിലവിലെ യുവേഫ ചാന്പ്യൻസ് ലീഗ് ജേതാക്കളായ ജർമൻ വന്പന്മാർ ബയേണ്‍ മ്യൂണിക്, ലൈപ്സിഗ്, ഡോർട്ട്മുണ്ട് എന്നിവ സൂപ്പർ ലീഗിലേക്ക് ഇല്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു. ഫ്രഞ്ച് ലീഗിലെ വന്പനായ പാരീ സാൻ ഷെർമയ്നും സൂപ്പർ കപ്പിനില്ലെന്ന് അറിയിച്ചിട്ടുണ്ട്.
50+1 ശതമാനം ക്ലബ്ബിന്റെ ഷെയർ ഫാൻ-ഓണർഷിപ്പിലാണെങ്കിൽ മാത്രമേ ജർമൻ ബുണ്ടസ് ലിഗയിൽ ക്ലബ്ബുകൾക്കു രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ക്ലബ് അംഗങ്ങളുടെ പൂർണ നിയന്ത്രണത്തിലായിരിക്കണം കാര്യങ്ങൾ. ക്ലബ്ബിന്റെ നിയന്ത്രണം വിദേശ നിക്ഷേപകരുടെ നിയന്ത്രണത്തിലാകാതിരിക്കാനാണു ബുണ്ടസ് ലിഗയിൽ 50+1 നിയമം നടപ്പാക്കുന്നത്.
ഇക്കാര്യങ്ങൾകൊണ്ടുതന്നെ നിലവിലെ യുവേഫ ചാന്പ്യൻസ് ലീഗ് ജേതാക്കളായ ജർമൻ വന്പന്മാർ ബയേണ്‍ മ്യൂണിക്, ലൈപ്സിഗ്, ഡോർട്ട്മുണ്ട് എന്നിവ സൂപ്പർ ലീഗിലേക്ക് ഇല്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു. ഫ്രഞ്ച് ലീഗിലെ വന്പനായ പാരീ സാൻ ഷെർമയ്നും സൂപ്പർ കപ്പിനില്ലെന്ന് അറിയിച്ചിട്ടുണ്ട്.