മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം. അവസാന ഓവറുകളിലെ ആളിക്കത്തലിലൂടെ രാജസ്ഥാൻ റോയൽസിനെതിരേ 20 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയ സിഎസ്കെ, 45 റൺസ് ജയം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിന്റെ മറുപടി 20 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 143ൽ അവസാനിച്ചു. മൂന്ന് ഓവറിൽ ഏഴ് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊയീൻ അലിയാണ് രാജസ്ഥാനെ തകർത്തത്.
അവസാന ഓവറുകളിൽ ഡ്വെയ്ൻ ബ്രാവോയും (എട്ട് പന്തിൽ 20 നോട്ടൗട്ട്) സാം കറനും (ആറ് പന്തിൽ 13) നടത്തിയ കടന്നാക്രമണമാണ് സിഎസ്കെയെ മാന്യമായ സ്കോറിലെത്തിച്ചത്. 17 പന്തിൽ 33 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ് ആണ് സിഎസ്കെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. മൊയീൻ അലി 20 പന്തിൽ 26ഉം അന്പാട്ടി റായുഡു 17 പന്തിൽ 27ഉം സുരേഷ് റെയ്ന 15 പന്തിൽ 18ഉം ക്യാപ്റ്റൻ എം.എസ്. ധോണി 17 പന്തിൽ 18ഉം റൺസ് നേടി. അവസാന അഞ്ച് ഓവറിൽ 61 റൺസ് സിഎസ്കെ അടിച്ചുകൂട്ടി. വാങ്കഡെയിൽ ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
മറുപടിക്കിറങ്ങിയ രാജസ്ഥാൻ റോയൽസ് തകർത്തടിച്ചാണ് ഇന്നിംഗ്സ് ആരംഭിച്ചത്. ജോസ് ബട്ലർ ആണ് (35 പന്തിൽ 49) രാജസ്ഥാൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. സഞ്ജു വി. സാംസൺ (1) നിരാശപ്പെടുത്തി. ജയദേവ് ഉനദ്ക്കഡ് (24), രാഹുൽ തെവാട്യ (20) എന്നിവരുടെ പോരാട്ടമാണ് രാജസ്ഥാന്റെ തോൽവി ഭാരം കുറച്ചത്.
അവസാന ഓവറുകളിൽ ഡ്വെയ്ൻ ബ്രാവോയും (എട്ട് പന്തിൽ 20 നോട്ടൗട്ട്) സാം കറനും (ആറ് പന്തിൽ 13) നടത്തിയ കടന്നാക്രമണമാണ് സിഎസ്കെയെ മാന്യമായ സ്കോറിലെത്തിച്ചത്. 17 പന്തിൽ 33 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ് ആണ് സിഎസ്കെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. മൊയീൻ അലി 20 പന്തിൽ 26ഉം അന്പാട്ടി റായുഡു 17 പന്തിൽ 27ഉം സുരേഷ് റെയ്ന 15 പന്തിൽ 18ഉം ക്യാപ്റ്റൻ എം.എസ്. ധോണി 17 പന്തിൽ 18ഉം റൺസ് നേടി. അവസാന അഞ്ച് ഓവറിൽ 61 റൺസ് സിഎസ്കെ അടിച്ചുകൂട്ടി. വാങ്കഡെയിൽ ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
മറുപടിക്കിറങ്ങിയ രാജസ്ഥാൻ റോയൽസ് തകർത്തടിച്ചാണ് ഇന്നിംഗ്സ് ആരംഭിച്ചത്. ജോസ് ബട്ലർ ആണ് (35 പന്തിൽ 49) രാജസ്ഥാൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. സഞ്ജു വി. സാംസൺ (1) നിരാശപ്പെടുത്തി. ജയദേവ് ഉനദ്ക്കഡ് (24), രാഹുൽ തെവാട്യ (20) എന്നിവരുടെ പോരാട്ടമാണ് രാജസ്ഥാന്റെ തോൽവി ഭാരം കുറച്ചത്.