ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തുടർച്ചയായ മൂന്നാം ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 38 റണ്‍സിന് ആർസിബി കീഴടക്കി. ടോസ് ജയിച്ച് ബാറ്റ് കൈയിലെടുത്ത ആർസിബി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റണ്‍സ് അടിച്ചുകൂട്ടി. കെകെആർ ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 166ൽ അവരുടെ ഇന്നിംഗ്സ് അവസാനിച്ചു. 34 പന്തിൽ മൂന്ന് സിക്സും ഒന്‍പത് ഫോറും അടക്കം 76 റണ്‍സുമായി പുറത്താകാതെനിന്ന ആർസിബിയുടെ എബി ഡിവില്യേഴ്സ് ആണു മാൻ ഓഫ് ദ മാച്ച്.
മാക്സ്വെല്ലിന്റെ കട്ടും എബിഡിയുടെ ഡ്രൈവും
തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറിയുമായി ഗ്ലെൻ മാക്സ്വെൽ ആർസിബിക്കായി കളംനിറഞ്ഞു. 49 പന്തിൽ 78 റണ്‍സ് അടിച്ചൂകൂട്ടിയശേഷമാണു മാക്സ്വെൽ പാറ്റ് കമ്മിൻസിന്റെ പന്തിൽ പുറത്തായത്. മൂന്ന് സിക്സും ഒന്‍പത് ഫോറും ഓസീസ് താരത്തിന്റെ ബാറ്റിൽനിന്നു പിറന്നു. കട്ട് ഷോട്ടിലൂടെയായിരുന്നു ആർസിബി ടോപ് സ്കോററായ മാക്സ്വെൽ കൂടുതൽ റണ്‍സും നേടിയത് (17 റണ്‍സ്). മൂന്നാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലിനൊപ്പം (25) 86 റണ്‍സ് കൂട്ടുകെട്ടും മാക്സ്വെൽ പടുത്തുയർത്തി.
ഡിവില്യേഴ്സിന്റെ പ്രൊഡക്ടീവ് ഷോട്ട് കവർ ഡ്രൈവ് ആയിരുന്നു. രണ്ട് ഫോറും ഒരു സിക്സും അടക്കം എബിഡി കവർ ഡ്രൈവിലൂടെ 22 റണ്‍സ് നേടി. മാക്സ്വെല്ലിനൊപ്പം നാലാം വിക്കറ്റിൽ 37 പന്തിൽ 53ഉം ജെമിസണിനൊപ്പം അഞ്ചാം വിക്കറ്റിൽ അഭേദ്യമായ 56 റണ്‍സ് കൂട്ടുകെട്ടും ഡിവില്യേഴ്സ് സ്ഥാപിച്ചു. അവസാന 20 പന്തിൽനിന്നായിരുന്നു ഡിവില്യേഴ്സ് - ജെമിസണ്‍ കൂട്ടുകെട്ട് 56 റണ്‍സ് അടിച്ചെടുത്തത്. അതിൽ ഏറിയ പങ്കും (14 പന്തിൽ 43) ഡിവില്യേഴ്സിന്റെ ബാറ്റിൽനിന്നായിരുന്നു.
ഗില്ലാക്രമണം
ഒന്‍പത് പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 21 റണ്‍സ് നേടിയ ശുഭ്മാൻ ഗിൽ, കെയ്ൽ ജെമിസണിന്റെ പന്തിൽ പുറത്തായതോടെയാണ് കോൽക്കത്തയുടെ പ്രതീക്ഷകൾക്കു മങ്ങലേറ്റത്. സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായ ക്രിസ്റ്റ്യന്റെ സൂപ്പർ ക്യാച്ചിലൂടെയാണു ഗിൽ പുറത്തായത്. ഓയിൻ മോർഗൻ (29), ആന്ദ്രേ റസൽ (31) എന്നിവർ പോരാടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മാക്സ്വെല്ലിന്റെ കട്ടും എബിഡിയുടെ ഡ്രൈവും
തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറിയുമായി ഗ്ലെൻ മാക്സ്വെൽ ആർസിബിക്കായി കളംനിറഞ്ഞു. 49 പന്തിൽ 78 റണ്‍സ് അടിച്ചൂകൂട്ടിയശേഷമാണു മാക്സ്വെൽ പാറ്റ് കമ്മിൻസിന്റെ പന്തിൽ പുറത്തായത്. മൂന്ന് സിക്സും ഒന്‍പത് ഫോറും ഓസീസ് താരത്തിന്റെ ബാറ്റിൽനിന്നു പിറന്നു. കട്ട് ഷോട്ടിലൂടെയായിരുന്നു ആർസിബി ടോപ് സ്കോററായ മാക്സ്വെൽ കൂടുതൽ റണ്‍സും നേടിയത് (17 റണ്‍സ്). മൂന്നാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലിനൊപ്പം (25) 86 റണ്‍സ് കൂട്ടുകെട്ടും മാക്സ്വെൽ പടുത്തുയർത്തി.
ഡിവില്യേഴ്സിന്റെ പ്രൊഡക്ടീവ് ഷോട്ട് കവർ ഡ്രൈവ് ആയിരുന്നു. രണ്ട് ഫോറും ഒരു സിക്സും അടക്കം എബിഡി കവർ ഡ്രൈവിലൂടെ 22 റണ്‍സ് നേടി. മാക്സ്വെല്ലിനൊപ്പം നാലാം വിക്കറ്റിൽ 37 പന്തിൽ 53ഉം ജെമിസണിനൊപ്പം അഞ്ചാം വിക്കറ്റിൽ അഭേദ്യമായ 56 റണ്‍സ് കൂട്ടുകെട്ടും ഡിവില്യേഴ്സ് സ്ഥാപിച്ചു. അവസാന 20 പന്തിൽനിന്നായിരുന്നു ഡിവില്യേഴ്സ് - ജെമിസണ്‍ കൂട്ടുകെട്ട് 56 റണ്‍സ് അടിച്ചെടുത്തത്. അതിൽ ഏറിയ പങ്കും (14 പന്തിൽ 43) ഡിവില്യേഴ്സിന്റെ ബാറ്റിൽനിന്നായിരുന്നു.
ഗില്ലാക്രമണം
ഒന്‍പത് പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 21 റണ്‍സ് നേടിയ ശുഭ്മാൻ ഗിൽ, കെയ്ൽ ജെമിസണിന്റെ പന്തിൽ പുറത്തായതോടെയാണ് കോൽക്കത്തയുടെ പ്രതീക്ഷകൾക്കു മങ്ങലേറ്റത്. സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായ ക്രിസ്റ്റ്യന്റെ സൂപ്പർ ക്യാച്ചിലൂടെയാണു ഗിൽ പുറത്തായത്. ഓയിൻ മോർഗൻ (29), ആന്ദ്രേ റസൽ (31) എന്നിവർ പോരാടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.