കഴിഞ്ഞവർഷം തിടുക്കത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോഴുണ്ടായ പിഴവുകളിൽനിന്നു പാഠം പഠിച്ചുകൊണ്ടുള്ള വിവേകപൂർണമായ തീരുമാനമാണു സർക്കാരിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
കോവിഡിന്റെ രണ്ടാം തരംഗത്തിലെ അതിതീവ്ര രോഗവ്യാപനത്തിൽ അന്പരന്നുനിൽക്കുകയാണു രാജ്യം. ഓരോ ദിവസവും രോഗികളാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിലുണ്ടാകുന്ന വൻ വർധന കോവിഡിനെ ഇനി ലാഘവത്തോടെ കാണാമെന്നു കരുതിയവരിലും ആശങ്ക ജനിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെയും മറ്റും പേരിൽ ജാഗ്രത കുറച്ച സർക്കാരും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.
റോഡിലെ ഗതാഗതം ഏറെക്കുറെ സാധാരണ നിലയിലേക്കു മടങ്ങുകയും വിവാഹമടക്കമുള്ള ചടങ്ങുകളും ആരാധനാലയങ്ങളുടെ പ്രവർത്തനവും ഏറെക്കുറെ പഴയപടിയാവുകയും ചെയ്തപ്പോഴാണു വർധിത വീര്യത്തോടെ കോവിഡിന്റെ രണ്ടാം വരവ്. ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ടു ജീവിതം പ്രതിസന്ധിയിലായവർ ജീവിതത്തെ വീണ്ടും പ്രത്യാശയോടെ നോക്കാൻ ആഗ്രഹിക്കുന്പോഴാണ് നിയന്ത്രണങ്ങളുടെ ചങ്ങലപ്പൂട്ടുകൾ ഒരിക്കൽക്കൂടി വരുന്നത്. പരീക്ഷകൾ വീണ്ടും മാറ്റിവയ്ക്കുന്നതുമൂലം അനിശ്ചിതമായ ഭാവിയിലേക്കു നോക്കുന്ന വിദ്യാർഥികൾ. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളായി. ഭൂരിപക്ഷം ജനങ്ങളുടെ മനസിലും ആശങ്കയുടെ തീക്കനലുകൾ വാരിയിട്ടുകൊണ്ടാണ് വീണ്ടും കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും വരുന്നത്. പക്ഷേ, വ്യക്തികളുടെ ജീവനും സമൂഹത്തിന്റെ സുരക്ഷിതത്വവും നിലനിർത്താൻ നിയന്ത്രണങ്ങൾ എല്ലാവരും പാലിച്ചേ മതിയാവൂ എന്നതാണ് അവസ്ഥ.
കോവിഡ് -19 മഹാമാരിപോലെ ആധുനിക ലോകത്തെ വിറപ്പിച്ച ഒരു സംഭവവികാസം ഇന്നത്തെ തലമുറയുടെ ഓർമയിലില്ല. ലോകത്ത് ഇതുവരെ 14 കോടിയിലധികം പേർ കോവിഡ് ബാധിതരായിട്ടുണ്ടെന്നാണു കണക്ക്. കണക്കിൽപ്പെടാത്തവർ ഇതിലും വളരെയധികം ഉണ്ടാകാം. മൂന്നേകാൽ കോടിയിലധികം പേർക്കു രോഗബാധയുണ്ടായ അമേരിക്കയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇവിടെ ഒന്നരക്കോടിയോളം പേർക്കു രോഗം പിടിപെടുകയും ഒന്നേമുക്കാൽ ലക്ഷം പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞവർഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ രോഗബാധ നിയന്ത്രിക്കുന്നതിൽ ഇന്ത്യ വിജയിച്ചതായി കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഇപ്പോൾ കാര്യങ്ങൾ പിടിവിട്ടുപോയ സ്ഥിതിയിലാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. രണ്ടുലക്ഷത്തിലധികം പുതിയ കോവിഡ് രോഗികളാണു ദിവസവും രാജ്യത്തുണ്ടാകുന്നത്. ദിവസേന ആയിരത്തിലേറെയാണു മരണം. കോവിഡ് രോഗികളുടെ എണ്ണം പതിന്മടങ്ങായതോടെ രാജ്യത്തെ പല ആശുപത്രികളിലും ഐസിയുകൾ നിറയുകയും വെന്റിലേറ്ററുകളും ബെഡും കിട്ടാനില്ലാതാവുകയും ചെയ്ത അവസ്ഥ സംജാതമായിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഓക്സിജൻ സിലിണ്ടറുകൾക്കും ക്ഷാമമായി. മരണനിരക്ക് ഉയർന്നതോടെ പ്രധാന നഗരങ്ങളിലെ മോർച്ചറികൾക്കും ശ്മശാനങ്ങൾക്കും മൃതദേഹങ്ങൾ മുഴുവൻ കൈകാര്യം ചെയ്യാനാകുന്നില്ല എന്ന റിപ്പോർട്ടും വന്നിട്ടുണ്ട്. അതീവ ഗുരുതരമാണു സ്ഥിതിവിശേഷം.
വാക്സിനേഷൻ ത്വരിതപ്പെടുത്തുകയാണു കോവിഡിനെ പ്രതിരോധിക്കാൻ ഇപ്പോഴുള്ള ഫലപ്രദമായ മാർഗം. വാക്സിനേഷന്റെ ആവശ്യകതയെപ്പറ്റി കേരളത്തിലെ ജനങ്ങളെങ്കിലും ഇപ്പോൾ ബോധവാന്മാരാണ്. എന്നാൽ, വാക്സിൻ ക്ഷാമം ആശങ്ക സൃഷ്ടിക്കുന്നു. ശനിയാഴ്ച വാക്സിനേഷൻ എടുക്കാൻ ചെന്ന പലർക്കും വാക്സിൻ ഇല്ലാതിരുന്നതു മൂലം നിരാശരായി മടങ്ങേണ്ടിവന്നു. അടിയന്തരമായി 50 ലക്ഷം ഡോസ് വാക്സിൻ വേണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ വിതരണത്തിന്റെ കുത്തക കേന്ദ്രസർക്കാരിനാണ്.
രാജ്യത്തു കോവിഡ് വാക്സിൻ ക്ഷാമം തുടരുന്പോഴും വിദേശത്തേക്കു വാക്സിൻ കയറ്റി അയയ്ക്കുന്ന നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടു പ്രതിപക്ഷം രംഗത്തെത്തി. ജനുവരി മുതൽ മാർച്ച് വരെ 6.4 കോടി ഡോസ് വാക്സിനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇന്ത്യയിലെ 12.5 കോടി ജനങ്ങൾക്ക് അടിയന്തരമായി കോവിഡ് വാക്സിൻ നൽകാൻ പദ്ധതിയുണ്ടെന്നു കേന്ദ്രസർക്കാർ പറയുന്നു. സംസ്ഥാനങ്ങൾക്കു രണ്ടു ദിവസത്തിനുള്ളിൽ വാക്സിൻ എത്തിക്കുമെന്നാണ് അറിയിപ്പ്. വാക്സിൻ ക്ഷാമം പരിഹരിക്കാൻ റഷ്യയിൽനിന്ന് സ്പുട്നിക് വാക്സിൻ അടിയന്തരമായി ഇറക്കുമതി ചെയ്യാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
ഒരു വർഷത്തിലേറെ സമയം കിട്ടിയിട്ടും കോവിഡ് ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ സമഗ്ര കോവിഡ് പ്രതിരോധ പദ്ധതി തയാറാക്കാനോ കഴിയാത്തതാണു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. സർക്കാരും പ്രതിപക്ഷവും പരസ്പരം പഴിചാരി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനുള്ള സമയമല്ലിത്. പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത് ഈ പ്രതിസന്ധി മറികടക്കാനുള്ള വഴികൾ സർക്കാർ തേടണം.
ന്യായമായ നിയന്ത്രണങ്ങളോടു സഹകരിക്കാൻ തയാറുള്ളവരാണു തങ്ങളെന്നു ജനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ, കഴിഞ്ഞവർഷം തിടുക്കത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോഴുണ്ടായ പിഴവുകളിൽനിന്നു പാഠം പഠിച്ചുകൊണ്ടുള്ള വിവേകപൂർണമായ തീരുമാനമാണു സർക്കാരിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നത്. വെറുതെ കൈയടിക്കുവേണ്ടി നടത്തുന്ന പ്രഖ്യാപനങ്ങളിലെയും അവകാശവാദങ്ങളിലെയും പൊള്ളത്തരം തിരിച്ചറിയാൻ ജനങ്ങൾക്കു കഴിയും. കോവിഡ് രോഗികളുടെ എണ്ണം കൂടിയാലും അതിനെ നേരിടാൻ കേരളം സജ്ജമാണെന്നു സംസ്ഥാന ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതയിൽ ഒരു കുറവും വരാൻ പാടില്ല. മഹാമാരിയെ നമുക്കു തോല്പിച്ചേ പറ്റൂ.
കോവിഡിന്റെ രണ്ടാം തരംഗത്തിലെ അതിതീവ്ര രോഗവ്യാപനത്തിൽ അന്പരന്നുനിൽക്കുകയാണു രാജ്യം. ഓരോ ദിവസവും രോഗികളാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിലുണ്ടാകുന്ന വൻ വർധന കോവിഡിനെ ഇനി ലാഘവത്തോടെ കാണാമെന്നു കരുതിയവരിലും ആശങ്ക ജനിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെയും മറ്റും പേരിൽ ജാഗ്രത കുറച്ച സർക്കാരും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.
റോഡിലെ ഗതാഗതം ഏറെക്കുറെ സാധാരണ നിലയിലേക്കു മടങ്ങുകയും വിവാഹമടക്കമുള്ള ചടങ്ങുകളും ആരാധനാലയങ്ങളുടെ പ്രവർത്തനവും ഏറെക്കുറെ പഴയപടിയാവുകയും ചെയ്തപ്പോഴാണു വർധിത വീര്യത്തോടെ കോവിഡിന്റെ രണ്ടാം വരവ്. ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ടു ജീവിതം പ്രതിസന്ധിയിലായവർ ജീവിതത്തെ വീണ്ടും പ്രത്യാശയോടെ നോക്കാൻ ആഗ്രഹിക്കുന്പോഴാണ് നിയന്ത്രണങ്ങളുടെ ചങ്ങലപ്പൂട്ടുകൾ ഒരിക്കൽക്കൂടി വരുന്നത്. പരീക്ഷകൾ വീണ്ടും മാറ്റിവയ്ക്കുന്നതുമൂലം അനിശ്ചിതമായ ഭാവിയിലേക്കു നോക്കുന്ന വിദ്യാർഥികൾ. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളായി. ഭൂരിപക്ഷം ജനങ്ങളുടെ മനസിലും ആശങ്കയുടെ തീക്കനലുകൾ വാരിയിട്ടുകൊണ്ടാണ് വീണ്ടും കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും വരുന്നത്. പക്ഷേ, വ്യക്തികളുടെ ജീവനും സമൂഹത്തിന്റെ സുരക്ഷിതത്വവും നിലനിർത്താൻ നിയന്ത്രണങ്ങൾ എല്ലാവരും പാലിച്ചേ മതിയാവൂ എന്നതാണ് അവസ്ഥ.
കോവിഡ് -19 മഹാമാരിപോലെ ആധുനിക ലോകത്തെ വിറപ്പിച്ച ഒരു സംഭവവികാസം ഇന്നത്തെ തലമുറയുടെ ഓർമയിലില്ല. ലോകത്ത് ഇതുവരെ 14 കോടിയിലധികം പേർ കോവിഡ് ബാധിതരായിട്ടുണ്ടെന്നാണു കണക്ക്. കണക്കിൽപ്പെടാത്തവർ ഇതിലും വളരെയധികം ഉണ്ടാകാം. മൂന്നേകാൽ കോടിയിലധികം പേർക്കു രോഗബാധയുണ്ടായ അമേരിക്കയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇവിടെ ഒന്നരക്കോടിയോളം പേർക്കു രോഗം പിടിപെടുകയും ഒന്നേമുക്കാൽ ലക്ഷം പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞവർഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ രോഗബാധ നിയന്ത്രിക്കുന്നതിൽ ഇന്ത്യ വിജയിച്ചതായി കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഇപ്പോൾ കാര്യങ്ങൾ പിടിവിട്ടുപോയ സ്ഥിതിയിലാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. രണ്ടുലക്ഷത്തിലധികം പുതിയ കോവിഡ് രോഗികളാണു ദിവസവും രാജ്യത്തുണ്ടാകുന്നത്. ദിവസേന ആയിരത്തിലേറെയാണു മരണം. കോവിഡ് രോഗികളുടെ എണ്ണം പതിന്മടങ്ങായതോടെ രാജ്യത്തെ പല ആശുപത്രികളിലും ഐസിയുകൾ നിറയുകയും വെന്റിലേറ്ററുകളും ബെഡും കിട്ടാനില്ലാതാവുകയും ചെയ്ത അവസ്ഥ സംജാതമായിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഓക്സിജൻ സിലിണ്ടറുകൾക്കും ക്ഷാമമായി. മരണനിരക്ക് ഉയർന്നതോടെ പ്രധാന നഗരങ്ങളിലെ മോർച്ചറികൾക്കും ശ്മശാനങ്ങൾക്കും മൃതദേഹങ്ങൾ മുഴുവൻ കൈകാര്യം ചെയ്യാനാകുന്നില്ല എന്ന റിപ്പോർട്ടും വന്നിട്ടുണ്ട്. അതീവ ഗുരുതരമാണു സ്ഥിതിവിശേഷം.
വാക്സിനേഷൻ ത്വരിതപ്പെടുത്തുകയാണു കോവിഡിനെ പ്രതിരോധിക്കാൻ ഇപ്പോഴുള്ള ഫലപ്രദമായ മാർഗം. വാക്സിനേഷന്റെ ആവശ്യകതയെപ്പറ്റി കേരളത്തിലെ ജനങ്ങളെങ്കിലും ഇപ്പോൾ ബോധവാന്മാരാണ്. എന്നാൽ, വാക്സിൻ ക്ഷാമം ആശങ്ക സൃഷ്ടിക്കുന്നു. ശനിയാഴ്ച വാക്സിനേഷൻ എടുക്കാൻ ചെന്ന പലർക്കും വാക്സിൻ ഇല്ലാതിരുന്നതു മൂലം നിരാശരായി മടങ്ങേണ്ടിവന്നു. അടിയന്തരമായി 50 ലക്ഷം ഡോസ് വാക്സിൻ വേണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ വിതരണത്തിന്റെ കുത്തക കേന്ദ്രസർക്കാരിനാണ്.
രാജ്യത്തു കോവിഡ് വാക്സിൻ ക്ഷാമം തുടരുന്പോഴും വിദേശത്തേക്കു വാക്സിൻ കയറ്റി അയയ്ക്കുന്ന നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടു പ്രതിപക്ഷം രംഗത്തെത്തി. ജനുവരി മുതൽ മാർച്ച് വരെ 6.4 കോടി ഡോസ് വാക്സിനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇന്ത്യയിലെ 12.5 കോടി ജനങ്ങൾക്ക് അടിയന്തരമായി കോവിഡ് വാക്സിൻ നൽകാൻ പദ്ധതിയുണ്ടെന്നു കേന്ദ്രസർക്കാർ പറയുന്നു. സംസ്ഥാനങ്ങൾക്കു രണ്ടു ദിവസത്തിനുള്ളിൽ വാക്സിൻ എത്തിക്കുമെന്നാണ് അറിയിപ്പ്. വാക്സിൻ ക്ഷാമം പരിഹരിക്കാൻ റഷ്യയിൽനിന്ന് സ്പുട്നിക് വാക്സിൻ അടിയന്തരമായി ഇറക്കുമതി ചെയ്യാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
ഒരു വർഷത്തിലേറെ സമയം കിട്ടിയിട്ടും കോവിഡ് ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ സമഗ്ര കോവിഡ് പ്രതിരോധ പദ്ധതി തയാറാക്കാനോ കഴിയാത്തതാണു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. സർക്കാരും പ്രതിപക്ഷവും പരസ്പരം പഴിചാരി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനുള്ള സമയമല്ലിത്. പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത് ഈ പ്രതിസന്ധി മറികടക്കാനുള്ള വഴികൾ സർക്കാർ തേടണം.
ന്യായമായ നിയന്ത്രണങ്ങളോടു സഹകരിക്കാൻ തയാറുള്ളവരാണു തങ്ങളെന്നു ജനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ, കഴിഞ്ഞവർഷം തിടുക്കത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോഴുണ്ടായ പിഴവുകളിൽനിന്നു പാഠം പഠിച്ചുകൊണ്ടുള്ള വിവേകപൂർണമായ തീരുമാനമാണു സർക്കാരിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നത്. വെറുതെ കൈയടിക്കുവേണ്ടി നടത്തുന്ന പ്രഖ്യാപനങ്ങളിലെയും അവകാശവാദങ്ങളിലെയും പൊള്ളത്തരം തിരിച്ചറിയാൻ ജനങ്ങൾക്കു കഴിയും. കോവിഡ് രോഗികളുടെ എണ്ണം കൂടിയാലും അതിനെ നേരിടാൻ കേരളം സജ്ജമാണെന്നു സംസ്ഥാന ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജാഗ്രതയിൽ ഒരു കുറവും വരാൻ പാടില്ല. മഹാമാരിയെ നമുക്കു തോല്പിച്ചേ പറ്റൂ.