മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആറു വിക്കറ്റ് ജയം. പഞ്ചാബ് കിംഗ്സ് ഉയർത്തിയ 107 റണ്‍സ് വിജയ ലക്ഷ്യം ചെന്നൈ 15.4 ഓവറില്‍ വിക്കറ്റ് നഷ്ടമാക്കി മറികടന്നു. ഫാഫ് ഡു പ്ലസി (36 നോട്ടൗട്ട്), മോയിന്‍ അലി (46) എന്നിവരുടെ പ്രകടനമാണ് ചെന്നൈയിയെ അനായാസ ജയത്തിലെത്തിച്ചത്. ഋതുരാജ് ഗെയ്ക് വാദ് (5), സുരേഷ് റെയ്ന (8), അന്പാടി റായുഡു (0) എന്നിവരാണ് പുറ ത്തായത്. സാം കരൻ (5) പുറത്താ കാ തെനിന്നു. പഞ്ചാബിനായ മുഹമ്മദ് ഷാമി രണ്ടും അര്‍ഷ്ദീപ് സിംഗ്, മുരുഗന് അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ദീപക് ചാഹര്‍ വിതച്ച കൊടുങ്കാറ്റില്‍ തകർന്ന പഞ്ചാബ് കിംഗ്സിനു 20 ഓവറില്‍ എട്ടു വിക്കറ്റിന് 106 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നാലു മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ ചാഹറാണ് പഞ്ചാബിനെ തകര്‍ത്തത്. 4-1-13-4 ഇങ്ങനെയായിരുന്നു ചാഹറിന്റെ പ്രകടനം. 36 പന്തിൽ 47 റൺസ് നേ ടിയ ഷാരൂഖ് ഖാന്റെ പ്രക ടനമാണ് പഞ്ചാബിനെ പൊരുതാനുള്ള സ്കോ റിലെത്തിച്ചത്.
ടോസ് നേടിയ ചെന്നൈ നായകന് മഹേന്ദ്ര സിംഗ് ധോണി പഞ്ചാബിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ മായങ്ക് അഗര്‍വാളിന്റെ (0) വിക്കറ്റ് ചാഹര്‍ തെറിപ്പിച്ചു. മൂന്നാം ഓവറില്‍ ചാഹറിനെതിരേ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടിക്കൊണ്ട് ക്രിസ് ഗെയ്ൽ കരുത്ത് കാണിച്ചു. എന്നാല്‍ ഈ ഓവറില്‍ നായകന് രാഹുല്‍ (5) റണ്‍ ഔട്ടായതോടെ പഞ്ചാബ് പതറി. ചാഹര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ടു വിക്കറ്റുകളാണ് നിലംപൊത്തിയത്. ഈ വിക്കറ്റ് വീഴ്ച്ച പഞ്ചാ ബിന്റെ മികച്ച സ്കോ റെന്ന പ്രതീക്ഷകളെ തകർത്തു. ഗെയ്ലിനെ (10 ) അത്യുഗ്രന്‍ ഡൈവിംഗ് ക്യാച്ചിലൂടെ ജഡേജ പുറത്താക്കി.
ഒരു പന്തിനുശേഷം റണ്ണൊന്നുമെടുക്കാതെ നിക്കോളാസ് പൂരന് ശാര്‍ദുല്‍ ഠാക്കൂറിന്റെ കൈകളിലെത്തി. ഇതോടെ 19 റണ്‍സിന് നാല് എന്ന അവസ്ഥയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി. ബാറ്റിംഗ് പവര്‍പ്ലേയില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്. എഴാം ഓവറിലെ രണ്ടാം പന്തില്‍ ദീപക് ഹൂഡയെ (10) മടക്കി ചാഹര്‍ പഞ്ചാബിനെ തകര്‍ത്തു തരിപ്പണമാക്കി. ഇതോടെ പഞ്ചാബ് 26 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നുവീണു. ചാഹറിന്റെ നാലാമത്തെ വിക്കറ്റായിരുന്നു. താരത്തിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ചുനിന്ന് കളിച്ച ഷാരൂഖ് ഖാന് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ പ്രകടനമാണ് പഞ്ചാബിന്റെ സ്കോര്‍ നൂറു കടത്തിയത്. കന്നി ഐപിഎല്‍ അര്‍ധ സെഞ്ചുറിയിലേക്കു നീങ്ങുകയായിരുന്ന ഷാരൂഖിനെ സാം കരന് ജഡേജയുടെ കൈകളിലെത്തിച്ചു. 36 പന്തില്‍ നാലു ഫോറും രണ്ടു സിക്സും സഹിതം 47 റണ്‍സാണ് ഷാരൂഖ് നേടിയത്.
ദീപക് ചാഹര്‍ വിതച്ച കൊടുങ്കാറ്റില്‍ തകർന്ന പഞ്ചാബ് കിംഗ്സിനു 20 ഓവറില്‍ എട്ടു വിക്കറ്റിന് 106 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നാലു മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ ചാഹറാണ് പഞ്ചാബിനെ തകര്‍ത്തത്. 4-1-13-4 ഇങ്ങനെയായിരുന്നു ചാഹറിന്റെ പ്രകടനം. 36 പന്തിൽ 47 റൺസ് നേ ടിയ ഷാരൂഖ് ഖാന്റെ പ്രക ടനമാണ് പഞ്ചാബിനെ പൊരുതാനുള്ള സ്കോ റിലെത്തിച്ചത്.
ടോസ് നേടിയ ചെന്നൈ നായകന് മഹേന്ദ്ര സിംഗ് ധോണി പഞ്ചാബിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ മായങ്ക് അഗര്‍വാളിന്റെ (0) വിക്കറ്റ് ചാഹര്‍ തെറിപ്പിച്ചു. മൂന്നാം ഓവറില്‍ ചാഹറിനെതിരേ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടിക്കൊണ്ട് ക്രിസ് ഗെയ്ൽ കരുത്ത് കാണിച്ചു. എന്നാല്‍ ഈ ഓവറില്‍ നായകന് രാഹുല്‍ (5) റണ്‍ ഔട്ടായതോടെ പഞ്ചാബ് പതറി. ചാഹര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ടു വിക്കറ്റുകളാണ് നിലംപൊത്തിയത്. ഈ വിക്കറ്റ് വീഴ്ച്ച പഞ്ചാ ബിന്റെ മികച്ച സ്കോ റെന്ന പ്രതീക്ഷകളെ തകർത്തു. ഗെയ്ലിനെ (10 ) അത്യുഗ്രന്‍ ഡൈവിംഗ് ക്യാച്ചിലൂടെ ജഡേജ പുറത്താക്കി.
ഒരു പന്തിനുശേഷം റണ്ണൊന്നുമെടുക്കാതെ നിക്കോളാസ് പൂരന് ശാര്‍ദുല്‍ ഠാക്കൂറിന്റെ കൈകളിലെത്തി. ഇതോടെ 19 റണ്‍സിന് നാല് എന്ന അവസ്ഥയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി. ബാറ്റിംഗ് പവര്‍പ്ലേയില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്. എഴാം ഓവറിലെ രണ്ടാം പന്തില്‍ ദീപക് ഹൂഡയെ (10) മടക്കി ചാഹര്‍ പഞ്ചാബിനെ തകര്‍ത്തു തരിപ്പണമാക്കി. ഇതോടെ പഞ്ചാബ് 26 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നുവീണു. ചാഹറിന്റെ നാലാമത്തെ വിക്കറ്റായിരുന്നു. താരത്തിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ചുനിന്ന് കളിച്ച ഷാരൂഖ് ഖാന് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ പ്രകടനമാണ് പഞ്ചാബിന്റെ സ്കോര്‍ നൂറു കടത്തിയത്. കന്നി ഐപിഎല്‍ അര്‍ധ സെഞ്ചുറിയിലേക്കു നീങ്ങുകയായിരുന്ന ഷാരൂഖിനെ സാം കരന് ജഡേജയുടെ കൈകളിലെത്തിച്ചു. 36 പന്തില്‍ നാലു ഫോറും രണ്ടു സിക്സും സഹിതം 47 റണ്‍സാണ് ഷാരൂഖ് നേടിയത്.