മാഞ്ചസ്റ്റര്‍: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോള്‍ ലൈനപ്പായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍നിന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്സണലും ഇറ്റലിയില്‍നിന്ന് എഎസ് റോമയും സ്പെയിനില്‍നിന്നു വിയ്യാറയലും സെമിയിലെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റോമയെയും ആഴ്സണല്‍ വിയ്യാറയലിനെയും നേരിടും. ഏപ്രില്‍ 29ന് ആദ്യപാദവും മേയ് ആറിനു രണ്ടാംപാദവും നടക്കും. ഇംഗ്ലീഷ് ക്ലബ്ബുകളുടെ ഫൈനല്‍ പോരാട്ടത്തിനുള്ള സാധ്യതകളാണ് ഉണ്ടായിരിക്കുന്നത്. യുണൈറ്റഡും ആഴ്സണലും സെമി മത്സരങ്ങള്‍ ജയിച്ചെത്തുകയാണെങ്കില് ഇംഗ്ലീഷ് ക്ലബ്ബുകള്‍ തമ്മിലുള്ള ഫൈനല്‍ നടക്കും.
രണ്ടുപാദവും ജയിച്ച് യുണൈറ്റഡും വിയ്യാറയലും
ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടുപാദവും ജയിച്ച് സെമിയിലെത്തിയതു മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിയ്യാറയലും. ഓള്‍ഡ് ട്രാഫര്‍ഡില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ടു ഗോളിനു ഗ്രനേഡയെ തോല്‍പ്പിച്ചു. ആദ്യപാദത്തിലും ഇതേ സ്കോറിനായിരുന്നു ജയം. തുടക്കത്തില്‍ എഡിന്‍സണ്‍ കവാനി യുണൈറ്റഡിനെ മുന്നിലെത്തിച്ചു. അവസാനം ജീസസ് വയ്യേഹോയുടെ സെല്‍ഫ് ഗോളും എത്തിയതോടെ സ്പാനിഷ് ക്ലബ് തോല്‍വി ഉറപ്പിച്ചു.
ആറാം മിനിറ്റിലാണു കവാനിയുടെ ഗോളെത്തിയത്. യൂറോപ്യന്‍ മത്സരത്തില്‍ ഉറുഗ്വെന്‍ താരത്തിന്റെ 50-ാമത്തെ ഗോളായിരുന്നു. 90-ാം മിനിറ്റിലാണ് സെല്‍ഫ് ഗോള്‍ പിറന്നത്.
റോമില്‍ നടന്ന എഎസ് റോമ-അയാക്സ് ആംസ്റ്റര്‍ഡാം മത്സരം 1-1ന് സമനിലയാകുകയായിരുന്നു. ആദ്യപാദത്തില്‍ 2-1ന്റെ ജയമാണു റോമ നേടിയത്. 49-ാം മിനിറ്റില്‍ അയാക്സ് ബ്രിയന്‍ ബ്രോബിയുടെ ഗോളില്‍ മുന്നിലെത്തി. ഇതോടെ അഗ്രഗേറ്റ് ഗോൾ സമനിലയായി. എന്നാല്‍ 72-ാം മിനിറ്റില്‍ എഡിന് സെക്കോയുടെ ഗോള്‍ റോമയ്ക്കു സമനില നല്കി. ഈ ഗോളിലൂടെ റോമ 3-2ന്റെ അഗ്രഗേറ്റ് ജയവുമായി സെമിയിലെത്തുകയും ചെയ്തു.
വിയ്യാറയല്‍ 2-1ന് ക്രൊയേഷ്യന്‍ ക്ലബ് ഡൈനാമോ സാഗ്രെബിനെ പരാജയപ്പെടുത്തി. ആദ്യപാദത്തില്‍ വിയ്യാറയല്‍ 1-0നു ജയിച്ചിരുന്നു. പാകോ അല്‍കാസറും ജെറാര്‍ഡ് മൊറോനോയും ആദ്യ പകുതിയില്‍ത്തന്നെ സ്പാനിഷ് ക്ലബ്ബിനെ മുന്നിലെത്തിച്ചു. ആഴ്സണലിന്റെ മുന്‍ പരിശീലകന് യുനെയ് എമ്റെയാണു വിയ്യാറയലിനെ പരിശീലിപ്പിക്കുന്നത്.
ആഴ്സണല്‍ 4-0ന് സ്ലാവിയ പ്ലാഗിനെ തകര്‍ത്തു. ആദ്യപാദം 1-1ന് സമനിലയാകുകയായിരുന്നു. ഇതോടെ ആഴ്സണല്‍ 5-1ന്റെ അഗ്രഗേറ്റ് ജയം നേടി. ആദ്യപകുതിയില്‍ മൂന്നു ഗോളുമായി ആഴ്സണല്‍ മത്സരം സ്വന്തമാക്കി. നികോളസ് പെപെ (18’), അലക്സാണ്ടര്‍ ലാക്സെ (21’), ബുകായോ സാക (24’) എന്നിവരാണു ഗോള്‍ നേടിയത്. 77-ാം മിനിറ്റില്‍ ലാക്സെ രണ്ടാമത്തെ ഗോള്‍ നേടി. ഫെബ്രുവരി 14നു ശേഷം ആദ്യമായാണ് ആഴ്സണല്‍ ആദ്യ പകുതിയില്‍ മൂന്നു ഗോള്‍ നേടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്സ് യുണൈറ്റഡിനെതിരേയായിരുന്നു ഈ ഗോളുകള്‍.
മലേറിയ ബാധിതനായ ആഴ്സണല്‍ സ്ട്രൈക്കര്‍ പിയര്‍ എമറിക് ഔബമെയാംഗ് മത്സരത്തിനില്ലായിരുന്നു. ഗാബണൊപ്പമുള്ള അന്താരാഷ്ട്ര മത്സരത്തിനിടെയാണു താരത്തിനു മലേറിയ പിടിപെട്ടത്.
രണ്ടുപാദവും ജയിച്ച് യുണൈറ്റഡും വിയ്യാറയലും
ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടുപാദവും ജയിച്ച് സെമിയിലെത്തിയതു മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിയ്യാറയലും. ഓള്‍ഡ് ട്രാഫര്‍ഡില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ടു ഗോളിനു ഗ്രനേഡയെ തോല്‍പ്പിച്ചു. ആദ്യപാദത്തിലും ഇതേ സ്കോറിനായിരുന്നു ജയം. തുടക്കത്തില്‍ എഡിന്‍സണ്‍ കവാനി യുണൈറ്റഡിനെ മുന്നിലെത്തിച്ചു. അവസാനം ജീസസ് വയ്യേഹോയുടെ സെല്‍ഫ് ഗോളും എത്തിയതോടെ സ്പാനിഷ് ക്ലബ് തോല്‍വി ഉറപ്പിച്ചു.
ആറാം മിനിറ്റിലാണു കവാനിയുടെ ഗോളെത്തിയത്. യൂറോപ്യന്‍ മത്സരത്തില്‍ ഉറുഗ്വെന്‍ താരത്തിന്റെ 50-ാമത്തെ ഗോളായിരുന്നു. 90-ാം മിനിറ്റിലാണ് സെല്‍ഫ് ഗോള്‍ പിറന്നത്.
റോമില്‍ നടന്ന എഎസ് റോമ-അയാക്സ് ആംസ്റ്റര്‍ഡാം മത്സരം 1-1ന് സമനിലയാകുകയായിരുന്നു. ആദ്യപാദത്തില്‍ 2-1ന്റെ ജയമാണു റോമ നേടിയത്. 49-ാം മിനിറ്റില്‍ അയാക്സ് ബ്രിയന്‍ ബ്രോബിയുടെ ഗോളില്‍ മുന്നിലെത്തി. ഇതോടെ അഗ്രഗേറ്റ് ഗോൾ സമനിലയായി. എന്നാല്‍ 72-ാം മിനിറ്റില്‍ എഡിന് സെക്കോയുടെ ഗോള്‍ റോമയ്ക്കു സമനില നല്കി. ഈ ഗോളിലൂടെ റോമ 3-2ന്റെ അഗ്രഗേറ്റ് ജയവുമായി സെമിയിലെത്തുകയും ചെയ്തു.
വിയ്യാറയല്‍ 2-1ന് ക്രൊയേഷ്യന്‍ ക്ലബ് ഡൈനാമോ സാഗ്രെബിനെ പരാജയപ്പെടുത്തി. ആദ്യപാദത്തില്‍ വിയ്യാറയല്‍ 1-0നു ജയിച്ചിരുന്നു. പാകോ അല്‍കാസറും ജെറാര്‍ഡ് മൊറോനോയും ആദ്യ പകുതിയില്‍ത്തന്നെ സ്പാനിഷ് ക്ലബ്ബിനെ മുന്നിലെത്തിച്ചു. ആഴ്സണലിന്റെ മുന്‍ പരിശീലകന് യുനെയ് എമ്റെയാണു വിയ്യാറയലിനെ പരിശീലിപ്പിക്കുന്നത്.
ആഴ്സണല്‍ 4-0ന് സ്ലാവിയ പ്ലാഗിനെ തകര്‍ത്തു. ആദ്യപാദം 1-1ന് സമനിലയാകുകയായിരുന്നു. ഇതോടെ ആഴ്സണല്‍ 5-1ന്റെ അഗ്രഗേറ്റ് ജയം നേടി. ആദ്യപകുതിയില്‍ മൂന്നു ഗോളുമായി ആഴ്സണല്‍ മത്സരം സ്വന്തമാക്കി. നികോളസ് പെപെ (18’), അലക്സാണ്ടര്‍ ലാക്സെ (21’), ബുകായോ സാക (24’) എന്നിവരാണു ഗോള്‍ നേടിയത്. 77-ാം മിനിറ്റില്‍ ലാക്സെ രണ്ടാമത്തെ ഗോള്‍ നേടി. ഫെബ്രുവരി 14നു ശേഷം ആദ്യമായാണ് ആഴ്സണല്‍ ആദ്യ പകുതിയില്‍ മൂന്നു ഗോള്‍ നേടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്സ് യുണൈറ്റഡിനെതിരേയായിരുന്നു ഈ ഗോളുകള്‍.
മലേറിയ ബാധിതനായ ആഴ്സണല്‍ സ്ട്രൈക്കര്‍ പിയര്‍ എമറിക് ഔബമെയാംഗ് മത്സരത്തിനില്ലായിരുന്നു. ഗാബണൊപ്പമുള്ള അന്താരാഷ്ട്ര മത്സരത്തിനിടെയാണു താരത്തിനു മലേറിയ പിടിപെട്ടത്.