ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനൽ ലൈനപ്പായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലുള്ള രണ്ടു ടീമുകൾ സെമിയിൽ പ്രവേശിച്ചു. ആദ്യ സെമിയിൽ സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ് ഇംഗ്ലണ്ടിൽനിന്നുള്ള ചെൽസിയുമായി ഏറ്റുമുട്ടും. രണ്ടാം സെമി ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ഇപിഎൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ്. ഈ മാസം 28, 29 തീയതികളിലാണ് (12.30 മാ) മത്സരങ്ങൾ. രണ്ടാം പാദം മേയ് അഞ്ച്, ആറ് തീയതികളിലാണ്.
രണ്ടു പാദവും ജയിച്ചതു സിറ്റി മാത്രം
ക്വാർട്ടർ ഫൈനലിൽ രണ്ടു പാദവും ജയിച്ചതു പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി മാത്രം. ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരേ ആദ്യ പാദത്തിൽ 2-1നു ജയിച്ച സിറ്റി രണ്ടാം പാദത്തിലെ ഏവേ പോരാട്ടത്തിലും അതേ വ്യത്യാസത്തിൽ വിജയം സ്വന്തമാക്കി. സിറ്റിക്കായി ഫിൽ ഫോഡനും (75’) റിയാദ് മെഹ്റെസും (55’) വലകുലുക്കി. ഡോർട്ട്മുണ്ടിനായി ജൂഡ് ബെല്ലിംഗ്ഹാം (15’) ലക്ഷ്യംകണ്ടു. പതിനേഴുവയസും 289 ദിനവും പ്രായമുള്ള ജൂഡ് യുവേഫ ചാന്പ്യൻസ് ലീഗ് നോക്കൗട്ട് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരൻ എന്ന നേട്ടം സ്വന്തമാക്കി. 2008ൽ ബാഴ്സലോണയുടെ ബോജൻ (17 വയസും 217 ദിനവും) ഷാൽക്കെയ്ക്കെതിരേ ഗോൾ നേടിയതാണു റിക്കാർഡ്. ഇരുപതുകാരനായ ഫോഡനും ഗോൾ നേടിയതോടെ ചാന്പ്യൻസ് ലീഗ് ചരിത്രത്തിലെ ഒരു നോക്കൗട്ട് മത്സരത്തിൽ 21 വയസിൽ താഴെയുള്ള രണ്ടു കളിക്കാർ വലകുലുക്കുന്നത് രണ്ടാം തവണയാണ്.
പിഎസ്ജി ജർമൻ വന്പന്മാരുടെ തട്ടകത്തിൽവച്ചു നടന്ന ആദ്യപാദത്തിൽ 3-2നു ജയിച്ചിരുന്നു. ആ മൂന്ന് എവേ ഗോളിന്റെ കരുത്തിലാണു പിഎസ്ജിയുടെ സെമി പ്രവേശനം. കഴിഞ്ഞ സീസണിലെ ഫൈനലിൽ ബയേണിൽനിന്നേറ്റ തോൽവിക്കും പിഎസ്ജി കണക്കു തീർത്തു.
മത്സര ഫലങ്ങൾ
ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ
പിഎസ്ജി 0-1 ബയേണ് (3-3)
ചെൽസി 0-1 പോർട്ടോ (2-1)
ലിവർപൂൾ 0-0 റയൽ (1-3)
ഡോർട്ട്മുണ്ട് 1-2 മാൻ. സിറ്റി (2-4)
രണ്ടു പാദവും ജയിച്ചതു സിറ്റി മാത്രം
ക്വാർട്ടർ ഫൈനലിൽ രണ്ടു പാദവും ജയിച്ചതു പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി മാത്രം. ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരേ ആദ്യ പാദത്തിൽ 2-1നു ജയിച്ച സിറ്റി രണ്ടാം പാദത്തിലെ ഏവേ പോരാട്ടത്തിലും അതേ വ്യത്യാസത്തിൽ വിജയം സ്വന്തമാക്കി. സിറ്റിക്കായി ഫിൽ ഫോഡനും (75’) റിയാദ് മെഹ്റെസും (55’) വലകുലുക്കി. ഡോർട്ട്മുണ്ടിനായി ജൂഡ് ബെല്ലിംഗ്ഹാം (15’) ലക്ഷ്യംകണ്ടു. പതിനേഴുവയസും 289 ദിനവും പ്രായമുള്ള ജൂഡ് യുവേഫ ചാന്പ്യൻസ് ലീഗ് നോക്കൗട്ട് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരൻ എന്ന നേട്ടം സ്വന്തമാക്കി. 2008ൽ ബാഴ്സലോണയുടെ ബോജൻ (17 വയസും 217 ദിനവും) ഷാൽക്കെയ്ക്കെതിരേ ഗോൾ നേടിയതാണു റിക്കാർഡ്. ഇരുപതുകാരനായ ഫോഡനും ഗോൾ നേടിയതോടെ ചാന്പ്യൻസ് ലീഗ് ചരിത്രത്തിലെ ഒരു നോക്കൗട്ട് മത്സരത്തിൽ 21 വയസിൽ താഴെയുള്ള രണ്ടു കളിക്കാർ വലകുലുക്കുന്നത് രണ്ടാം തവണയാണ്.
പിഎസ്ജി ജർമൻ വന്പന്മാരുടെ തട്ടകത്തിൽവച്ചു നടന്ന ആദ്യപാദത്തിൽ 3-2നു ജയിച്ചിരുന്നു. ആ മൂന്ന് എവേ ഗോളിന്റെ കരുത്തിലാണു പിഎസ്ജിയുടെ സെമി പ്രവേശനം. കഴിഞ്ഞ സീസണിലെ ഫൈനലിൽ ബയേണിൽനിന്നേറ്റ തോൽവിക്കും പിഎസ്ജി കണക്കു തീർത്തു.
മത്സര ഫലങ്ങൾ
ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ
പിഎസ്ജി 0-1 ബയേണ് (3-3)
ചെൽസി 0-1 പോർട്ടോ (2-1)
ലിവർപൂൾ 0-0 റയൽ (1-3)
ഡോർട്ട്മുണ്ട് 1-2 മാൻ. സിറ്റി (2-4)