ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 10 റണ്‍സിന് കീഴടക്കി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 153 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
നാലുവിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാറും അവസാന ഓവറുകളിൽ തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച ബുംറയും ബോൾട്ടുമാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊൽക്കത്ത അവിശ്വസനീയമായി തകർന്നടിയുകയായിരുന്നു.
ഡെത്ത് ഓവറിൽ മുംബൈ ഇന്ത്യൻസിനെ പിച്ചിച്ചീന്തിയത് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രേ റസലിന്റെ മിന്നും ബൗളിംഗാണ്. മുംബൈ ഇന്നിംഗ്സിലെ 18, 20 ഓവറുകൾ എറിഞ്ഞ റസൽ 15 റണ്‍സ് വഴങ്ങി വീഴ്ത്തിയത് അഞ്ച് വിക്കറ്റ്. അതോടെ 20 ഓവറിൽ മുംബൈ ഇന്ത്യൻസിന്റെ സ്കോർ 152ൽ അവസാനിച്ചു. ടോസ് നേടിയ കെകെആർ ബൗൾ ചെയ്യുകയായിരുന്നു.
മുംബൈ നിരയിലേക്ക് ക്വാറന്ൈറനുശേഷം ദക്ഷിണാഫ്രിക്കൻ താരം ക്വിന്റണ്‍ ഡി കോക്ക് എത്തിയ മത്സരമായിരുന്നു. എന്നാൽ, വ്യക്തമായ പ്ലാനിംഗോടെ കളത്തിലെത്തിയ കെകെആർ ക്യാപ്റ്റൻ ഓയിൻ മോർഗൻ ആദ്യ അഞ്ച് ഓവറും സ്പിന്നർമാരെക്കൊണ്ട് എറിയിച്ചു. സ്പിന്നിനെ തുണയ്ക്കുന്ന സ്റ്റേഡിയത്തിൽ വരുണ്‍ ചക്രവർത്തിക്കു മുന്നിൽ ഡി കോക്ക് (രണ്ട്) കീഴടങ്ങുകയും ചെയ്തു. എന്നാൽ, രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ രോഹിത് ശർമയും (32 പന്തിൽ 43) സൂര്യകുമാർ യാദവും (36 പന്തിൽ 56) ചേർന്ന് 76 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 15.1 ഓവറിൽ മൂന്നിന് 115 എന്ന നിലയിൽനിന്നാണ് മുംബൈ 152ൽ ഒതുങ്ങിയത്.
രണ്ട് ഓവറിൽ
റസൽ 18-ാം ഓവർ എറിയാനെത്തുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 എന്ന നിലയിലായിരുന്നു മുംബൈ. 18-ാം ഓവറിൽ കിറോണ്‍ പൊള്ളാർഡിനെയും (5), മാർക്കൊ ജാൻസെനിയും (0) റസൽ മടക്കി. 20-ാം ഓവറിൽ കൃണാൽ പാണ്ഡ്യ (15), ജസ്പ്രീത് ബുംറ (0), രാഹുൽ ചാഹർ (0) എന്നിവരെ മടക്കി റസൽ മുംബൈയെ ഓൾ ഒൗട്ട് ആക്കി.
മറുപടിക്കിറങ്ങിയ കെകെആർ 10.3 ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എടുത്തു.
നാലുവിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാറും അവസാന ഓവറുകളിൽ തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച ബുംറയും ബോൾട്ടുമാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊൽക്കത്ത അവിശ്വസനീയമായി തകർന്നടിയുകയായിരുന്നു.
ഡെത്ത് ഓവറിൽ മുംബൈ ഇന്ത്യൻസിനെ പിച്ചിച്ചീന്തിയത് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രേ റസലിന്റെ മിന്നും ബൗളിംഗാണ്. മുംബൈ ഇന്നിംഗ്സിലെ 18, 20 ഓവറുകൾ എറിഞ്ഞ റസൽ 15 റണ്‍സ് വഴങ്ങി വീഴ്ത്തിയത് അഞ്ച് വിക്കറ്റ്. അതോടെ 20 ഓവറിൽ മുംബൈ ഇന്ത്യൻസിന്റെ സ്കോർ 152ൽ അവസാനിച്ചു. ടോസ് നേടിയ കെകെആർ ബൗൾ ചെയ്യുകയായിരുന്നു.
മുംബൈ നിരയിലേക്ക് ക്വാറന്ൈറനുശേഷം ദക്ഷിണാഫ്രിക്കൻ താരം ക്വിന്റണ്‍ ഡി കോക്ക് എത്തിയ മത്സരമായിരുന്നു. എന്നാൽ, വ്യക്തമായ പ്ലാനിംഗോടെ കളത്തിലെത്തിയ കെകെആർ ക്യാപ്റ്റൻ ഓയിൻ മോർഗൻ ആദ്യ അഞ്ച് ഓവറും സ്പിന്നർമാരെക്കൊണ്ട് എറിയിച്ചു. സ്പിന്നിനെ തുണയ്ക്കുന്ന സ്റ്റേഡിയത്തിൽ വരുണ്‍ ചക്രവർത്തിക്കു മുന്നിൽ ഡി കോക്ക് (രണ്ട്) കീഴടങ്ങുകയും ചെയ്തു. എന്നാൽ, രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ രോഹിത് ശർമയും (32 പന്തിൽ 43) സൂര്യകുമാർ യാദവും (36 പന്തിൽ 56) ചേർന്ന് 76 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 15.1 ഓവറിൽ മൂന്നിന് 115 എന്ന നിലയിൽനിന്നാണ് മുംബൈ 152ൽ ഒതുങ്ങിയത്.
രണ്ട് ഓവറിൽ
റസൽ 18-ാം ഓവർ എറിയാനെത്തുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 എന്ന നിലയിലായിരുന്നു മുംബൈ. 18-ാം ഓവറിൽ കിറോണ്‍ പൊള്ളാർഡിനെയും (5), മാർക്കൊ ജാൻസെനിയും (0) റസൽ മടക്കി. 20-ാം ഓവറിൽ കൃണാൽ പാണ്ഡ്യ (15), ജസ്പ്രീത് ബുംറ (0), രാഹുൽ ചാഹർ (0) എന്നിവരെ മടക്കി റസൽ മുംബൈയെ ഓൾ ഒൗട്ട് ആക്കി.
മറുപടിക്കിറങ്ങിയ കെകെആർ 10.3 ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എടുത്തു.