ക്രൈസ്തവർ അതീവപവിത്രമായി കണ്ടു വണങ്ങുന്ന കുരിശിനെ അവഹേളിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നത് ഗൗരവതരമാണ്.
മതസൗഹാർദമെന്നത് നമുക്ക് പ്രാണവായുപോലെയാണ്. ചെറിയൊരു ഭ്രംശംപോലും ഏൽക്കാതെ നാമതു കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അറിഞ്ഞോ അറിയാതെയോ വരുത്തുന്ന നിസാര പിഴവുകൾ പോലും മതവിദ്വേഷം സൃഷ്ടിക്കുന്നതാകാതിരിക്കാൻ ആബാലവൃദ്ധം ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുമുണ്ട്. എല്ലാ മതങ്ങളെയും അവയുടെ വിവിധങ്ങളായ പ്രതീകങ്ങളെയും തീർഥാടനകേന്ദ്രങ്ങളെയും പവിത്രതയോടെ കാണുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് മലയാളികളുടെ മഹത്തായ ശീലങ്ങളിൽ പ്രധാനമാണ്. എന്നാൽ ഇതിനുവിപരീതമായ ചില സമീപനങ്ങൾ അടുത്തകാലത്തായി ഉണ്ടാകുന്നുവെന്നത് കാണാതിരിക്കാനാവില്ല. ഒറ്റപ്പെട്ടതാണെന്നു സമാധാനിക്കാമെങ്കിലും ആവർത്തിക്കപ്പെടുന്ന ഇത്തരം പ്രവണത മുളയിലേ നുള്ളുകതന്നെവേണം.
കഴിഞ്ഞ ഒക്ടോബറിൽ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള തീർഥാടന കേന്ദ്രമായ പുല്ലപാറ കുരിശടിയിലും കോഴിക്കോട് കക്കാടംപൊയിലിലും കുരിശിനെ അവഹേളിച്ച സംഭവങ്ങളുണ്ടായി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വാഗമൺ കുരിശുമലയിലും സമാനമായ അനുഭവമുണ്ടായി. പുല്ലുപാറയിൽ അവഹേളനം നടത്തിയവർക്കെതിരേ പോലീസ് കേസെടുത്തെങ്കിലും തെറ്റുതിരിച്ചറിഞ്ഞ് അവർ മാപ്പുപറഞ്ഞതിനെത്തുടർന്ന് പ്രശ്നം ഒത്തുതീർപ്പായി. കക്കാടംപൊയിലിൽ അവഹേളനപരമായ ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും പ്രതിഷേധമുയരുകയുണ്ടായി. കുറ്റക്കാർക്കു മാപ്പുനൽകി പ്രശ്നം ഒത്തുതീർപ്പാക്കി. കഴിഞ്ഞദിവസം വാഗമണ്ണിൽ ഒരുപറ്റം യുവതീ-യുവാക്കളാണ് അവഹേളനം നടത്തിയത്. കുരിശിന്റെവഴി പ്രാർഥന ചൊല്ലി മലകയറിയിരുന്നവർക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്ന തരത്തിൽ പാട്ടും ഡാൻസുമായി മലകയറുകയും കുരിശിൽ കയറി ചിത്രങ്ങളെടുക്കുകയും ചെയ്തു.
ക്രൈസ്തവർ അതീവപവിത്രമായി കണ്ടു വണങ്ങുന്ന കുരിശിനെ അവഹേളിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നത് ഗൗരവതരമാണ്. പരമപ്രധാനമെന്നു വിശ്വസിക്കുന്ന മതസൗഹാർദവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്നതിന് എന്തു ത്യാഗവും സഹിക്കാൻ തയാറുള്ളവരാണ് ക്രൈസ്തവർ എന്നത് അനേകംതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രകോപനങ്ങൾക്കു വഴങ്ങി അതിരുവിട്ട പ്രതിഷേധങ്ങൾക്കോ അക്രമങ്ങൾക്കോ തുനിയുന്നില്ല എന്നുകരുതി ക്രൈസ്തവരുടെ സഹിഷ്ണുതയെ ബലഹീനതയായി ആരും കാണരുത്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ന്യായംപറയുന്നവർ മറ്റേതെങ്കിലും മതസ്ഥരുടെ തീർഥാടന കേന്ദ്രത്തിലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് എങ്കിൽ പ്രതികരണത്തിന്റെ ശൈലി എന്താകുമെന്നുകൂടി ചിന്തിക്കണം.
ആയിരക്കണക്കിനു വിശ്വാസികൾ പ്രാർഥനാപൂർവം തീർഥാടനം നടത്തുന്ന സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും വിനോദസഞ്ചാരത്തിനെത്തുന്നവർ ഏതുമതസ്ഥരായാലും അവിടെ ചില സാമാന്യമര്യാദകൾ പാലിക്കണം. അവിടം പവിത്രമായി കാണുന്ന വിശ്വാസഗണത്തിന് ഹിതകരമല്ലാത്ത പ്രവൃത്തികൾക്കു മുതിരരുത്. മതപ്രതീകങ്ങളെ ഒരുതരത്തിലും നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന സമീപനം ഉണ്ടാകരുത്. നിഷ്കർഷിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം. കുട്ടികൾക്കടക്കം ഇത്തരം നിർദേശങ്ങൾ നൽകാൻ മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കൗമാരക്കാരും യുവജനങ്ങളും പലപ്പോഴും ഇതൊന്നും ഗൗരവത്തിലെടുക്കാറില്ല. എന്നാൽ ലാഘവത്തോടെയും സാഹസികതയ്ക്കുവേണ്ടിയും ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവർക്കു പ്രയാസവും വേദനയും ഉണ്ടാക്കുന്നതാകരുത്.
സമൂഹത്തിൽ വർഗീയതയും ചേരിതിരിവും സൃഷ്ടിച്ച് മുതലെടുപ്പിനു ശ്രമിക്കുന്നവർ വർധിച്ചുവരുന്ന കാലഘട്ടമാണിത്. ചെറിയ തീപ്പൊരികളെപ്പോലും ഊതിയെരിച്ച് ആളിക്കത്തിക്കാൻ ഇത്തരക്കാർ ശ്രമിക്കും. കേരള സമൂഹത്തിൽ ഇത്തരത്തിലുള്ള പല ആവസരങ്ങൾ ഉണ്ടായപ്പോഴെല്ലാം നാമതിനെ ചെറുത്തുതോൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിലും വർഗീയ കലാപങ്ങളുണ്ടായപ്പോഴെല്ലാം മലയാളികൾ കൈകോർത്തുനിന്നു മാതൃകയായത്. എന്നാൽ സൗഹൃദത്തിന്റെ കണ്ണികൾ എപ്പോൾ വേണമെങ്കിലും ദുർബലമാകാം. സദാജാഗരൂകരായിരുന്നാലെ മതസൗഹാർദവും സാഹോദര്യവും കാത്തുസൂക്ഷിക്കാനാകൂ എന്നതു നമുക്കു മറക്കാതിരിക്കാം.
മതസൗഹാർദമെന്നത് നമുക്ക് പ്രാണവായുപോലെയാണ്. ചെറിയൊരു ഭ്രംശംപോലും ഏൽക്കാതെ നാമതു കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അറിഞ്ഞോ അറിയാതെയോ വരുത്തുന്ന നിസാര പിഴവുകൾ പോലും മതവിദ്വേഷം സൃഷ്ടിക്കുന്നതാകാതിരിക്കാൻ ആബാലവൃദ്ധം ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുമുണ്ട്. എല്ലാ മതങ്ങളെയും അവയുടെ വിവിധങ്ങളായ പ്രതീകങ്ങളെയും തീർഥാടനകേന്ദ്രങ്ങളെയും പവിത്രതയോടെ കാണുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് മലയാളികളുടെ മഹത്തായ ശീലങ്ങളിൽ പ്രധാനമാണ്. എന്നാൽ ഇതിനുവിപരീതമായ ചില സമീപനങ്ങൾ അടുത്തകാലത്തായി ഉണ്ടാകുന്നുവെന്നത് കാണാതിരിക്കാനാവില്ല. ഒറ്റപ്പെട്ടതാണെന്നു സമാധാനിക്കാമെങ്കിലും ആവർത്തിക്കപ്പെടുന്ന ഇത്തരം പ്രവണത മുളയിലേ നുള്ളുകതന്നെവേണം.
കഴിഞ്ഞ ഒക്ടോബറിൽ പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള തീർഥാടന കേന്ദ്രമായ പുല്ലപാറ കുരിശടിയിലും കോഴിക്കോട് കക്കാടംപൊയിലിലും കുരിശിനെ അവഹേളിച്ച സംഭവങ്ങളുണ്ടായി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വാഗമൺ കുരിശുമലയിലും സമാനമായ അനുഭവമുണ്ടായി. പുല്ലുപാറയിൽ അവഹേളനം നടത്തിയവർക്കെതിരേ പോലീസ് കേസെടുത്തെങ്കിലും തെറ്റുതിരിച്ചറിഞ്ഞ് അവർ മാപ്പുപറഞ്ഞതിനെത്തുടർന്ന് പ്രശ്നം ഒത്തുതീർപ്പായി. കക്കാടംപൊയിലിൽ അവഹേളനപരമായ ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും പ്രതിഷേധമുയരുകയുണ്ടായി. കുറ്റക്കാർക്കു മാപ്പുനൽകി പ്രശ്നം ഒത്തുതീർപ്പാക്കി. കഴിഞ്ഞദിവസം വാഗമണ്ണിൽ ഒരുപറ്റം യുവതീ-യുവാക്കളാണ് അവഹേളനം നടത്തിയത്. കുരിശിന്റെവഴി പ്രാർഥന ചൊല്ലി മലകയറിയിരുന്നവർക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്ന തരത്തിൽ പാട്ടും ഡാൻസുമായി മലകയറുകയും കുരിശിൽ കയറി ചിത്രങ്ങളെടുക്കുകയും ചെയ്തു.
ക്രൈസ്തവർ അതീവപവിത്രമായി കണ്ടു വണങ്ങുന്ന കുരിശിനെ അവഹേളിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നത് ഗൗരവതരമാണ്. പരമപ്രധാനമെന്നു വിശ്വസിക്കുന്ന മതസൗഹാർദവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്നതിന് എന്തു ത്യാഗവും സഹിക്കാൻ തയാറുള്ളവരാണ് ക്രൈസ്തവർ എന്നത് അനേകംതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രകോപനങ്ങൾക്കു വഴങ്ങി അതിരുവിട്ട പ്രതിഷേധങ്ങൾക്കോ അക്രമങ്ങൾക്കോ തുനിയുന്നില്ല എന്നുകരുതി ക്രൈസ്തവരുടെ സഹിഷ്ണുതയെ ബലഹീനതയായി ആരും കാണരുത്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ന്യായംപറയുന്നവർ മറ്റേതെങ്കിലും മതസ്ഥരുടെ തീർഥാടന കേന്ദ്രത്തിലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് എങ്കിൽ പ്രതികരണത്തിന്റെ ശൈലി എന്താകുമെന്നുകൂടി ചിന്തിക്കണം.
ആയിരക്കണക്കിനു വിശ്വാസികൾ പ്രാർഥനാപൂർവം തീർഥാടനം നടത്തുന്ന സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും വിനോദസഞ്ചാരത്തിനെത്തുന്നവർ ഏതുമതസ്ഥരായാലും അവിടെ ചില സാമാന്യമര്യാദകൾ പാലിക്കണം. അവിടം പവിത്രമായി കാണുന്ന വിശ്വാസഗണത്തിന് ഹിതകരമല്ലാത്ത പ്രവൃത്തികൾക്കു മുതിരരുത്. മതപ്രതീകങ്ങളെ ഒരുതരത്തിലും നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന സമീപനം ഉണ്ടാകരുത്. നിഷ്കർഷിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം. കുട്ടികൾക്കടക്കം ഇത്തരം നിർദേശങ്ങൾ നൽകാൻ മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കൗമാരക്കാരും യുവജനങ്ങളും പലപ്പോഴും ഇതൊന്നും ഗൗരവത്തിലെടുക്കാറില്ല. എന്നാൽ ലാഘവത്തോടെയും സാഹസികതയ്ക്കുവേണ്ടിയും ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവർക്കു പ്രയാസവും വേദനയും ഉണ്ടാക്കുന്നതാകരുത്.
സമൂഹത്തിൽ വർഗീയതയും ചേരിതിരിവും സൃഷ്ടിച്ച് മുതലെടുപ്പിനു ശ്രമിക്കുന്നവർ വർധിച്ചുവരുന്ന കാലഘട്ടമാണിത്. ചെറിയ തീപ്പൊരികളെപ്പോലും ഊതിയെരിച്ച് ആളിക്കത്തിക്കാൻ ഇത്തരക്കാർ ശ്രമിക്കും. കേരള സമൂഹത്തിൽ ഇത്തരത്തിലുള്ള പല ആവസരങ്ങൾ ഉണ്ടായപ്പോഴെല്ലാം നാമതിനെ ചെറുത്തുതോൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിലും വർഗീയ കലാപങ്ങളുണ്ടായപ്പോഴെല്ലാം മലയാളികൾ കൈകോർത്തുനിന്നു മാതൃകയായത്. എന്നാൽ സൗഹൃദത്തിന്റെ കണ്ണികൾ എപ്പോൾ വേണമെങ്കിലും ദുർബലമാകാം. സദാജാഗരൂകരായിരുന്നാലെ മതസൗഹാർദവും സാഹോദര്യവും കാത്തുസൂക്ഷിക്കാനാകൂ എന്നതു നമുക്കു മറക്കാതിരിക്കാം.