മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ 2020-21 സീസണിലെ രണ്ടാം എൽക്ലാസിക്കോയും ജയിച്ച് സിനദിൻ സിദാന്റെ റയൽ മാഡ്രിഡ്. ഹോം മത്സരത്തിൽ 2-1നാണു റയൽ ബാഴ്സലോണയെ കീഴടക്കിയത്. പരിചയസന്പത്തില്ലാത്ത ബാഴ്സയുടെ യുവനിരയെ പ്രഫഷണലിസത്തിന്റെ ക്ലിനിക്കൽ പോരാട്ടത്തിലൂടെയായിരുന്നു റയൽ കീഴടക്കിയത്. രണ്ടാം പകുതിയിൽ തിമിർത്തു പെയ്ത മഴയിൽ ബാഴ്സ സൂപ്പർ താരം ലയണൽ മെസിയുടെ ഫ്രീകിക്ക് ഉൾപ്പെടെ ലക്ഷ്യം തെറ്റിയതും റോണൾഡ് കൂമന്റെ സംഘത്തിനു വിനയായി.
തുടക്കം മുതൽ ബാഴ്സയ്ക്കായിരുന്നു പന്തിന്റെ നിയന്ത്രണമെങ്കിലും 13-ാം മിനിറ്റിൽ കരിം ബെൻസെമയുടെ ബാക്ക് ഹീൽ ഫിനിഷിംഗിലൂടെ റയൽ മുന്നിലെത്തി. ബാഴ്സ പ്രതിരോധത്തിന്റെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരുന്നു ബെൻസെമയുടെ ക്ലിനിക്കൽ ഫിനിഷിംഗ്. ബെൻസെമയും വിനീഷ്യസും നടത്തിയ കൗണ്ടർ അറ്റാക്കിൽ ബാഴ്സയുടെ പ്രതിരോധം ആടിയുലഞ്ഞു. വിനീഷ്യസിനെ ബോക്സിനു പുറത്തുവച്ച് വീഴ്ത്തിയതിനു ബാഴ്സയ്ക്കെതിരേ റഫറി ഫ്രീകിക്ക് വിധിച്ചു. കിക്കെടുത്ത ടോണി ക്രൂസിന്റെ ഷോട്ട് രണ്ട് ബാഴ്സ താരങ്ങളെ തട്ടിത്തെറിച്ച് വലയിൽ. അതോടെ മത്സരം 28 മിനിറ്റ് പിന്നിട്ടപ്പോൾ 2-0ന് റയൽ മുന്നിലെത്തി. ബാഴ്സ താരങ്ങളുടെ പിഴവിൽനിന്നായിരുന്നു റയലിന്റെ രണ്ടു ഗോളും.
ആദ്യ എൽ ക്ലാസിക്കോ കളിക്കുന്ന ബാഴ്സയുടെ ഇരുപത്തൊന്നുകാരൻ ഓസ്കർ മിൻഗ്വെസയും രണ്ടാം എൽ ക്ലാസിക്കോയ്ക്കിറങ്ങിയ ഇരുപതുകാരൻ സെർജിനോ ഡെസ്റ്റും തമ്മിലുള്ള പ്രതിരോധഭിത്തിയിലെ വിടവ് മുതലെടുത്തായിരുന്നു ക്രൂസിന്റെ ഫ്രീകിക്ക്. ഡെസ്റ്റ് പിന്നോട്ട് തിരിഞ്ഞ് ഉയർന്നു ചാടുകകൂടി ചെയ്തതോടെ ബാഴ്സ യുവനിരയുടെ പിടിപ്പുകേട് ഫുട്ബോൾ ലോകം ദർശിച്ചു. എൽ ക്ലാസിക്കോ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സംഘത്തെയാണു ബാഴ്സ ഇറക്കിയെന്നതും ശ്രദ്ധേയം.
69 ശതമാനം പന്ത് കൈവശംവച്ച ബാഴ്സ നിരവധി അവസരങ്ങൾ തുറന്നെങ്കിലും റയൽ ഗോളി തിബൊ കോർട്വ അസാമാന്യ രക്ഷപ്പെടുത്തലുകളുമായി വല കാത്തു. എങ്കിലും 60-ാം മിനിറ്റിൽ മിൻഗ്വസ് ബാഴ്സയ്ക്കായി ഒരു ഗോൾ മടക്കി. 89, 90 മിനിറ്റുകളിൽ രണ്ട് മഞ്ഞക്കാർഡ് കണ്ട് കസെമിറൊ പുറത്തേക്കു നടന്നതോടെ റയൽ മത്സരം അവസാനിപ്പിച്ചത് 10 പേരുമായാണ്. എൽ ക്ലാസിക്കോയിൽ റയലിന്റെ തുടർച്ചയായ മൂന്നാം ജയമാണ്. 1978നുശേഷം ബാഴ്സയ്ക്കെതിരേ റയൽ ഹാട്രിക് ജയം നേടുന്നത് ഇതാദ്യമാണ്. ലാ ലിഗയിൽ തുടർച്ചയായ 17 മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള ബാഴ്സ മുന്നേറ്റത്തിനും ഇതോടെ സമാപനമായി.
66 പോയിന്റുമായി റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. അത്ലറ്റിക്കോ (66), ബാഴ്സ (65) എന്നിവ രണ്ടും മൂന്നാം സ്ഥാനത്തുണ്ട്.
തുടക്കം മുതൽ ബാഴ്സയ്ക്കായിരുന്നു പന്തിന്റെ നിയന്ത്രണമെങ്കിലും 13-ാം മിനിറ്റിൽ കരിം ബെൻസെമയുടെ ബാക്ക് ഹീൽ ഫിനിഷിംഗിലൂടെ റയൽ മുന്നിലെത്തി. ബാഴ്സ പ്രതിരോധത്തിന്റെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരുന്നു ബെൻസെമയുടെ ക്ലിനിക്കൽ ഫിനിഷിംഗ്. ബെൻസെമയും വിനീഷ്യസും നടത്തിയ കൗണ്ടർ അറ്റാക്കിൽ ബാഴ്സയുടെ പ്രതിരോധം ആടിയുലഞ്ഞു. വിനീഷ്യസിനെ ബോക്സിനു പുറത്തുവച്ച് വീഴ്ത്തിയതിനു ബാഴ്സയ്ക്കെതിരേ റഫറി ഫ്രീകിക്ക് വിധിച്ചു. കിക്കെടുത്ത ടോണി ക്രൂസിന്റെ ഷോട്ട് രണ്ട് ബാഴ്സ താരങ്ങളെ തട്ടിത്തെറിച്ച് വലയിൽ. അതോടെ മത്സരം 28 മിനിറ്റ് പിന്നിട്ടപ്പോൾ 2-0ന് റയൽ മുന്നിലെത്തി. ബാഴ്സ താരങ്ങളുടെ പിഴവിൽനിന്നായിരുന്നു റയലിന്റെ രണ്ടു ഗോളും.
ആദ്യ എൽ ക്ലാസിക്കോ കളിക്കുന്ന ബാഴ്സയുടെ ഇരുപത്തൊന്നുകാരൻ ഓസ്കർ മിൻഗ്വെസയും രണ്ടാം എൽ ക്ലാസിക്കോയ്ക്കിറങ്ങിയ ഇരുപതുകാരൻ സെർജിനോ ഡെസ്റ്റും തമ്മിലുള്ള പ്രതിരോധഭിത്തിയിലെ വിടവ് മുതലെടുത്തായിരുന്നു ക്രൂസിന്റെ ഫ്രീകിക്ക്. ഡെസ്റ്റ് പിന്നോട്ട് തിരിഞ്ഞ് ഉയർന്നു ചാടുകകൂടി ചെയ്തതോടെ ബാഴ്സ യുവനിരയുടെ പിടിപ്പുകേട് ഫുട്ബോൾ ലോകം ദർശിച്ചു. എൽ ക്ലാസിക്കോ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സംഘത്തെയാണു ബാഴ്സ ഇറക്കിയെന്നതും ശ്രദ്ധേയം.
69 ശതമാനം പന്ത് കൈവശംവച്ച ബാഴ്സ നിരവധി അവസരങ്ങൾ തുറന്നെങ്കിലും റയൽ ഗോളി തിബൊ കോർട്വ അസാമാന്യ രക്ഷപ്പെടുത്തലുകളുമായി വല കാത്തു. എങ്കിലും 60-ാം മിനിറ്റിൽ മിൻഗ്വസ് ബാഴ്സയ്ക്കായി ഒരു ഗോൾ മടക്കി. 89, 90 മിനിറ്റുകളിൽ രണ്ട് മഞ്ഞക്കാർഡ് കണ്ട് കസെമിറൊ പുറത്തേക്കു നടന്നതോടെ റയൽ മത്സരം അവസാനിപ്പിച്ചത് 10 പേരുമായാണ്. എൽ ക്ലാസിക്കോയിൽ റയലിന്റെ തുടർച്ചയായ മൂന്നാം ജയമാണ്. 1978നുശേഷം ബാഴ്സയ്ക്കെതിരേ റയൽ ഹാട്രിക് ജയം നേടുന്നത് ഇതാദ്യമാണ്. ലാ ലിഗയിൽ തുടർച്ചയായ 17 മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള ബാഴ്സ മുന്നേറ്റത്തിനും ഇതോടെ സമാപനമായി.
66 പോയിന്റുമായി റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. അത്ലറ്റിക്കോ (66), ബാഴ്സ (65) എന്നിവ രണ്ടും മൂന്നാം സ്ഥാനത്തുണ്ട്.