മുംബൈ: ഐപിഎൽ ട്വന്റി-20 കിക്കറ്റിലേക്ക് ഒരു ഇടവേളയ്ക്കുശേഷം സുരേഷ് റെയ്നയുടെ സ്റ്റൈലൻ തിരിച്ചുവരവ്. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ റെയ്ന, കഴിഞ്ഞ സീസണിൽ ടീം ഹോട്ടലിൽ ക്വാറന്ൈറനിൽ കഴിയവെ അപ്രതീക്ഷിതമായി നാട്ടിലേക്കു മടങ്ങിയിരുന്നു. ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച റെയ്നയുടെ കരുത്തിൽ സിഎസ്കെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റണ്‍സ് നേടി. 36 പന്തിൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 54 റണ്‍സ് റെയ്ന സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ സിഎസ്കെയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 2.1 ഓവറിൽ ഏഴ് റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക് വാദിനെയും (5), ഫാഫ് ഡുപ്ലെസിസിനെയും (0) ചെന്നൈക്കു നഷ്ടപ്പെട്ടു. തുടർന്ന് മൊയീൻ അലിയും (24 പന്തിൽ 36) റെയ്നയും ചേർന്ന് സ്കോർ 60ൽ എത്തിച്ചു. അന്പാട്ടി റായുഡു (16 പന്തിൽ 23), രവീന്ദ്ര ജഡേജ (17 പന്തിൽ 26 നോട്ടൗട്ട്), സാം കറൻ (15 പന്തിൽ 34) എന്നിവരും തിളങ്ങിയപ്പോൾ ചെന്നൈ 188ൽ എത്തി. അവസാന ഓവറുകളിൽ ജഡേജയും സാം കറനും നടത്തിയ ആക്രമണ ബാറ്റിംഗ് ആണ് ചെന്നൈയ്ക്ക് കരുത്തേകിയത്.
വെടിക്കെട്ട് തിരിച്ചടി
ശക്തമായ തിരിച്ചടിയോടെയായിരുന്നു ഡൽഹി ക്യാപ്പിറ്റൽസിന്റെ മറുപടി. ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ക്രീസിൽ തകർത്താടി. അതോടെ എട്ട് ഓവർ പൂർത്തിയായപ്പോൾ ഡൽഹിയുടെ സ്കോർ വിക്കറ്റ് നഷ്ടപ്പെടാതെ 75ൽ എത്തി. 9.50 ആയിരുന്നു എട്ട് ഓവറിൽ ഡൽഹിയുടെ റണ്‍ റേറ്റ്. അതിൽ 40 റണ്‍സ് പൃഥ്വി ഷായുടെ ബാറ്റിൽനിന്നും 35 റണ്‍സ് ധാവാന്റെ ബാറ്റിൽനിന്നും പിറന്നു. നേരിട്ട 27-ാം പന്തിൽ പൃഥ്വി ഷാ അർധസെഞ്ചുറി തികച്ചു. ഇതിനിടെ രണ്ട് തവണ പൃഥ്വിയെ ചെന്നൈ ഫീൽഡർമാർ നിലത്തിട്ടിരുന്നു.
നേരിട്ട 35-ാം പന്തിൽ ശിഖർ ധവാനും അർധസെഞ്ചുറിയിലെത്തി. ഇരുവരും തകർത്താടിയതോടെ ഡൽഹിയുടെ സ്കോർ 12 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 121. അതോടെ മത്സരത്തിന്റെ നിയന്ത്രണം ഹൈവാൾട്ട് ഡിസിയുടെ കൈകളിലായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ സിഎസ്കെയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 2.1 ഓവറിൽ ഏഴ് റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക് വാദിനെയും (5), ഫാഫ് ഡുപ്ലെസിസിനെയും (0) ചെന്നൈക്കു നഷ്ടപ്പെട്ടു. തുടർന്ന് മൊയീൻ അലിയും (24 പന്തിൽ 36) റെയ്നയും ചേർന്ന് സ്കോർ 60ൽ എത്തിച്ചു. അന്പാട്ടി റായുഡു (16 പന്തിൽ 23), രവീന്ദ്ര ജഡേജ (17 പന്തിൽ 26 നോട്ടൗട്ട്), സാം കറൻ (15 പന്തിൽ 34) എന്നിവരും തിളങ്ങിയപ്പോൾ ചെന്നൈ 188ൽ എത്തി. അവസാന ഓവറുകളിൽ ജഡേജയും സാം കറനും നടത്തിയ ആക്രമണ ബാറ്റിംഗ് ആണ് ചെന്നൈയ്ക്ക് കരുത്തേകിയത്.
വെടിക്കെട്ട് തിരിച്ചടി
ശക്തമായ തിരിച്ചടിയോടെയായിരുന്നു ഡൽഹി ക്യാപ്പിറ്റൽസിന്റെ മറുപടി. ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ക്രീസിൽ തകർത്താടി. അതോടെ എട്ട് ഓവർ പൂർത്തിയായപ്പോൾ ഡൽഹിയുടെ സ്കോർ വിക്കറ്റ് നഷ്ടപ്പെടാതെ 75ൽ എത്തി. 9.50 ആയിരുന്നു എട്ട് ഓവറിൽ ഡൽഹിയുടെ റണ്‍ റേറ്റ്. അതിൽ 40 റണ്‍സ് പൃഥ്വി ഷായുടെ ബാറ്റിൽനിന്നും 35 റണ്‍സ് ധാവാന്റെ ബാറ്റിൽനിന്നും പിറന്നു. നേരിട്ട 27-ാം പന്തിൽ പൃഥ്വി ഷാ അർധസെഞ്ചുറി തികച്ചു. ഇതിനിടെ രണ്ട് തവണ പൃഥ്വിയെ ചെന്നൈ ഫീൽഡർമാർ നിലത്തിട്ടിരുന്നു.
നേരിട്ട 35-ാം പന്തിൽ ശിഖർ ധവാനും അർധസെഞ്ചുറിയിലെത്തി. ഇരുവരും തകർത്താടിയതോടെ ഡൽഹിയുടെ സ്കോർ 12 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 121. അതോടെ മത്സരത്തിന്റെ നിയന്ത്രണം ഹൈവാൾട്ട് ഡിസിയുടെ കൈകളിലായി.