മാഡ്രിഡ്: ഫുട്ബോൾ ലോകത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടമായ റയൽ മാഡ്രിഡും ബാഴ്സലോണയും കൊന്പുകോർക്കുന്ന എൽ ക്ലാസിക്കോ ഇന്ന്. സ്പാനിഷ് ലാ ലിഗയിൽ ഇരുവരും ഇന്ത്യൻ സമയം രാത്രി 12.30ന് നേർക്കുനേർ ഇറങ്ങും.
വിവിധ ചാന്പ്യൻഷിപ്പുകളിലായി അവസാനം നടന്ന രണ്ട് എൽ ക്ലാസിക്കോയിലും റയൽ മാഡ്രിഡിനായിരുന്നു ജയം. ബാഴ്സലോണയ്ക്കെതിരേ 1978നുശേഷം ഇതുവരെ തുടർച്ചയായി മൂന്നു ജയം നേടാൻ റയലിനു സാധിച്ചിട്ടില്ല.
നിലവിൽ ലീഗിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീമാണു ബാഴ്സലോണ. കഴിഞ്ഞ 17 മത്സരങ്ങളിൽ ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല. 29 മത്സരങ്ങളിൽനിന്ന് 65 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡിനു (66) പിന്നിൽ രണ്ടാം സ്ഥാനത്താണു ലയണൽ മെസി നയിക്കുന്ന ബാഴ്സ. സെർജിയൊ റാമോസിന്റെ നേതൃത്വത്തിലുള്ള റയൽ 63 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
വിവിധ ചാന്പ്യൻഷിപ്പുകളിലായി അവസാനം നടന്ന രണ്ട് എൽ ക്ലാസിക്കോയിലും റയൽ മാഡ്രിഡിനായിരുന്നു ജയം. ബാഴ്സലോണയ്ക്കെതിരേ 1978നുശേഷം ഇതുവരെ തുടർച്ചയായി മൂന്നു ജയം നേടാൻ റയലിനു സാധിച്ചിട്ടില്ല.
നിലവിൽ ലീഗിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീമാണു ബാഴ്സലോണ. കഴിഞ്ഞ 17 മത്സരങ്ങളിൽ ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല. 29 മത്സരങ്ങളിൽനിന്ന് 65 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡിനു (66) പിന്നിൽ രണ്ടാം സ്ഥാനത്താണു ലയണൽ മെസി നയിക്കുന്ന ബാഴ്സ. സെർജിയൊ റാമോസിന്റെ നേതൃത്വത്തിലുള്ള റയൽ 63 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.