മ്യൂണിക്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ ക്വാർട്ടറിൽ നിലവിലെ ചാന്പ്യന്മാരായ ജർമൻ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ ഫ്രഞ്ച് ശക്തികളായ പിഎസ്ജി 3-2നു കീഴടക്കി. കഴിഞ്ഞ സീസണ് ഫൈനലിൽ ബയേണിൽനിന്നേറ്റ പരാജയത്തിന്റെ കണക്കുതീർക്കൽകൂടിയായിരുന്നു പിഎസ്ജിയുടെ ജയം. 1994 നവംബറിനുശേഷം പിഎസ്ജി, എവേ പോരാട്ടത്തിൽ ബയേണിനെ കീഴടക്കുന്നത് ഇതാദ്യമാണ്.
കൈലിയൻ എംബാപ്പെയുടെ ഇരട്ട ഗോളാണു പിഎസ്ജിക്ക് ജയമൊരുക്കിയത്. മൂന്ന്, 68 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ. മാർക്വിനോസാണ് (28’) പിഎസ്ജിയുടെ മറ്റൊരു ഗോൾ സ്കോറർ. പിഎസ്ജിയുടെ ആദ്യ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് നെയ്മർ ആയിരുന്നു. എയ്ഞ്ചൽ ഡി മരിയയുടെ അസിസ്റ്റിൽനിന്നായിരുന്നു ടീമിന്റെ മൂന്നാം ഗോൾ. മോട്ടിംഗ് (37’), തോമസ് മ്യൂളർ (60’) എന്നിവരായിരുന്നു ബയേണിന്റെ ഗോൾ നേട്ടക്കാർ.
മത്സരം തുടങ്ങി 149-ാം സെക്കൻഡിൽ നെയ്മറിന്റെ പാസിലൂടെ എംബാപ്പെ ഗോൾ നേടിയതു ബയേണിനേറ്റ കനത്ത പ്രഹരമായിരുന്നു. 2010 മാർച്ചിനുശേഷം ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ ബയേണ്‍ മ്യൂണിക് വഴങ്ങുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോളായിരുന്നു അത്. 2013-14ൽ ചാന്പ്യൻസ് ലീഗിൽ അരങ്ങേറിയശേഷം ഏറ്റവും അധികം അസിസ്റ്റ് നടത്തിയ താരമെന്ന നേട്ടം നെയ്മറിനു സ്വന്തം(26).
കൈലിയൻ എംബാപ്പെയുടെ ഇരട്ട ഗോളാണു പിഎസ്ജിക്ക് ജയമൊരുക്കിയത്. മൂന്ന്, 68 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ. മാർക്വിനോസാണ് (28’) പിഎസ്ജിയുടെ മറ്റൊരു ഗോൾ സ്കോറർ. പിഎസ്ജിയുടെ ആദ്യ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് നെയ്മർ ആയിരുന്നു. എയ്ഞ്ചൽ ഡി മരിയയുടെ അസിസ്റ്റിൽനിന്നായിരുന്നു ടീമിന്റെ മൂന്നാം ഗോൾ. മോട്ടിംഗ് (37’), തോമസ് മ്യൂളർ (60’) എന്നിവരായിരുന്നു ബയേണിന്റെ ഗോൾ നേട്ടക്കാർ.
മത്സരം തുടങ്ങി 149-ാം സെക്കൻഡിൽ നെയ്മറിന്റെ പാസിലൂടെ എംബാപ്പെ ഗോൾ നേടിയതു ബയേണിനേറ്റ കനത്ത പ്രഹരമായിരുന്നു. 2010 മാർച്ചിനുശേഷം ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ ബയേണ്‍ മ്യൂണിക് വഴങ്ങുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോളായിരുന്നു അത്. 2013-14ൽ ചാന്പ്യൻസ് ലീഗിൽ അരങ്ങേറിയശേഷം ഏറ്റവും അധികം അസിസ്റ്റ് നടത്തിയ താരമെന്ന നേട്ടം നെയ്മറിനു സ്വന്തം(26).