രാഷ്ട്രീയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലും പ്രതികളാക്കപ്പെടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ബന്ധപ്പെട്ട പാർട്ടികൾ എല്ലാ സംരക്ഷണവും ഒരുക്കുന്നു എന്നതാണ് ഇത്തരം അക്രമങ്ങൾ പെരുകാൻ ഒരു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രതികൾ പലരും യഥാവിധി ശിക്ഷിക്കപ്പെടുന്നില്ല. യഥാർഥ പ്രതികൾക്കു പകരം വാടകപ്രതികളെയാണു പാർട്ടിക്കാർ പലപ്പോഴും പോലീസിനു മുന്പാകെ ഹാജരാക്കുന്നത് എന്ന ആക്ഷേപവുമുണ്ട്.
ഒരുകാലത്തു സ്ഥിരം രാഷ്ട്രീയസംഘർഷവേദിയായിരുന്ന കണ്ണൂർ മേഖലയിൽനിന്ന് ഒരിടവേളയ്ക്കുശേഷം വീണ്ടും കൊലപാതകവാർത്ത വന്നിരിക്കുന്നതു സംസ്ഥാനത്തെ സമാധാനകാംക്ഷികളെ അസ്വസ്ഥരാക്കുന്നു. പാനൂരിനടുത്തു കടവത്തൂർ പുല്ലൂക്കര മുക്കിൽപീടികയിൽ വോട്ടെടുപ്പുദിനത്തിൽ സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം കൊലപാതകത്തിലും തീവയ്പിലുമാണു കലാശിച്ചത്. പോളിംഗ് ദിനത്തിലുണ്ടായ ബോംബേറിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ വീട്ടിൽ മൻസൂർ മരിച്ചതു സംഘർഷത്തിനു തിരികൊളുത്തി.
സിപിഎം ഓഫീസുകൾക്കും കടകൾക്കും വാഹനങ്ങൾക്കും നേരേ അക്രമമുണ്ടായി. മൻസൂറിന്റെ വിലാപയാത്രയ്ക്കിടയിലുണ്ടായ അക്രമത്തിൽ എട്ട് സിപിഎം ഓഫീസുകൾക്കു തീയിടുകയും നിരവധി സിപിഎം പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്നലെ സർവകക്ഷിയോഗം വിളിച്ചെങ്കിലും യുഡിഎഫ് അതു ബഹിഷ്കരിച്ചു. ചില മുസ്ലിം ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്നു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ലോക്കൽ പോലീസിനെതിരേ യുഡിഎഫ് പരാതി ഉന്നയിച്ച സാഹചര്യത്തിൽ കൊലപാതകക്കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടിരിക്കുകയാണ്.
അത്യന്തം വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. പോളിംഗ് ബൂത്തിൽ വരെ അതു നീണ്ടു. സ്ഥാനാർഥികളിൽ ആരാണു ജയിക്കേണ്ടതെന്നു തീരുമാനിക്കുന്നതു ജനങ്ങളാണ്. അതു പാർട്ടികൾ കായബലത്തിലൂടെ നിശ്ചയിക്കേണ്ടതല്ല. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾതന്നെ രാഷ്ട്രീയ സംഘർഷവും കൊലപാതകവുമുണ്ടായതു ജനങ്ങളിൽ വലിയ ഭീതി വിതയ്ക്കുന്നുണ്ട്. യുഡിഎഫിന്റെ ബൂത്ത് ഏജന്റും യൂത്ത് ലീഗ് പുല്ലൂക്കര ശാഖാ സെക്രട്ടറിയുമായ മുഹസിന്റെ സഹോദരനാണു മരിച്ച മൻസൂർ. ബോംബാക്രമണത്തിൽ മുഹസിനും പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാത്രി ഇരുപത്തഞ്ചോളം വരുന്ന സംഘം ഭീതി പരത്തിയശേഷം ബോംബെറിഞ്ഞു മൻസൂറിനെയും സഹോദരനെയും പരിക്കേൽപ്പിക്കുകയായിരുന്നു.
അക്രമിസംഘത്തിൽപ്പെട്ട ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. രാഷ്ട്രീയ കൊലപാതകമാണ് ഉണ്ടായതെന്നു പോലീസ് അധികാരികൾ വ്യക്തമാക്കിയപ്പോഴും പ്രാദേശിക പ്രശ്നങ്ങളാണ് ഉണ്ടായതെന്ന നിലപാടിലായിരുന്നു സിപിഎം നേതൃത്വം. എതിരാളിയുടെ ചോരവീഴ്ത്തി വിജയം നിശ്ചയിക്കുന്ന പഴയ രീതിയിലേക്കു രാഷ്ട്രീയം മടങ്ങിപ്പോകാൻ പാടില്ല.
രാഷ്ട്രീയ പ്രബുദ്ധതയുടെ പേരിൽ അഭിമാനിക്കുന്ന കേരളത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കം ചാർത്തുന്നതായിരുന്നു കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ. കഴിഞ്ഞ 20 വർഷത്തിനിടെ സംസ്ഥാനത്ത് ഇരുനൂറോളം രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി എന്നാണു കണക്ക്. അതിൽ 85 സിപിഎം പ്രവർത്തകരും 65 ബിജെപി- ആർഎസ്എസ് പ്രവർത്തകരും 11 കോൺഗ്രസ്- ലീഗ് പ്രവർത്തകരും കൊല്ലപ്പെട്ടതായും കണക്കുകളുണ്ട്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ബിജെപി പ്രവർത്തകനായിരുന്ന ജയചന്ദ്രൻ മാസ്റ്ററുടെ കൊലപാതകവും ആർഎംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമാണ്. സ്കൂളിലെ ക്ലാസ് മുറിയിൽ കുട്ടികളുടെ മുന്പിലിട്ടാണ് ജയചന്ദ്രൻ മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയത്. വടകരയിൽ ഒഞ്ചിയത്തെ സിപിഎം പ്രവർത്തകനായിരുന്ന ടി.പി. ചന്ദ്രശേഖരൻ പാർട്ടിവിട്ട് റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിച്ചയാളാണ്. ടി.പി. ചന്ദ്രശേഖരൻ വധം കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കി. അതിന്റെ അലയൊലികൾ അവസാനിച്ചു വരുന്നതേയുള്ളൂ. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വധവും സംസ്ഥാനത്തു കോളിളക്കമുണ്ടാക്കി. എന്നാൽ, പിണറായി സർക്കാർ അധികാരമേറ്റശേഷം കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തിന് അയവു വരികയും കൊലപാതകങ്ങൾ കുറയുകയും ചെയ്തിരുന്നു എന്നതും ചൂണ്ടിക്കാണിക്കണം. സംസ്ഥാനത്തൊട്ടാകെയുള്ള ജനങ്ങൾ അതിൽ ആശ്വാസം കൊള്ളുകയും ചെയ്തിരുന്നു. ആ സമാധാനത്തിനു ഭംഗമുണ്ടാകാതെ നോക്കാൻ എല്ലാവർക്കും കടമയുണ്ട്.
രാഷ്ട്രീയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലും പ്രതികളാക്കപ്പെടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ബന്ധപ്പെട്ട പാർട്ടികൾ എല്ലാ സംരക്ഷണവും ഒരുക്കുന്നു എന്നതാണ് ഇത്തരം അക്രമങ്ങൾ പെരുകാൻ ഒരു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രതികൾ പലരും യഥാവിധി ശിക്ഷിക്കപ്പെടുന്നില്ല. യഥാർഥ പ്രതികൾക്കു പകരം വാടകപ്രതികളെയാണു പാർട്ടിക്കാർ പലപ്പോഴും പോലീസിനു മുന്പാകെ ഹാജരാക്കുന്നത് എന്ന ആക്ഷേപവുമുണ്ട്. ഭരണകക്ഷിയിൽപ്പെട്ടവരാണു പ്രതികളെങ്കിൽ അന്വേഷണത്തിനിടെ കേസ് അട്ടിമറിക്കാനുള്ള എല്ലാ ശ്രമവുമുണ്ടാകും. ഇതെല്ലാം നിസ്സഹായരായി കാണുന്ന പൊതുജനങ്ങൾക്ക് അക്രമം നടത്തുന്ന പാർട്ടികളോടു മാത്രമല്ല രാഷ്ട്രീയത്തോടു തന്നെ വെറുപ്പു തോന്നിയാൽ അദ്ഭുതമുണ്ടോ? കണ്ണൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും അടിയന്തര നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
ഒരുകാലത്തു സ്ഥിരം രാഷ്ട്രീയസംഘർഷവേദിയായിരുന്ന കണ്ണൂർ മേഖലയിൽനിന്ന് ഒരിടവേളയ്ക്കുശേഷം വീണ്ടും കൊലപാതകവാർത്ത വന്നിരിക്കുന്നതു സംസ്ഥാനത്തെ സമാധാനകാംക്ഷികളെ അസ്വസ്ഥരാക്കുന്നു. പാനൂരിനടുത്തു കടവത്തൂർ പുല്ലൂക്കര മുക്കിൽപീടികയിൽ വോട്ടെടുപ്പുദിനത്തിൽ സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം കൊലപാതകത്തിലും തീവയ്പിലുമാണു കലാശിച്ചത്. പോളിംഗ് ദിനത്തിലുണ്ടായ ബോംബേറിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ വീട്ടിൽ മൻസൂർ മരിച്ചതു സംഘർഷത്തിനു തിരികൊളുത്തി.
സിപിഎം ഓഫീസുകൾക്കും കടകൾക്കും വാഹനങ്ങൾക്കും നേരേ അക്രമമുണ്ടായി. മൻസൂറിന്റെ വിലാപയാത്രയ്ക്കിടയിലുണ്ടായ അക്രമത്തിൽ എട്ട് സിപിഎം ഓഫീസുകൾക്കു തീയിടുകയും നിരവധി സിപിഎം പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്നലെ സർവകക്ഷിയോഗം വിളിച്ചെങ്കിലും യുഡിഎഫ് അതു ബഹിഷ്കരിച്ചു. ചില മുസ്ലിം ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്നു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ലോക്കൽ പോലീസിനെതിരേ യുഡിഎഫ് പരാതി ഉന്നയിച്ച സാഹചര്യത്തിൽ കൊലപാതകക്കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടിരിക്കുകയാണ്.
അത്യന്തം വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. പോളിംഗ് ബൂത്തിൽ വരെ അതു നീണ്ടു. സ്ഥാനാർഥികളിൽ ആരാണു ജയിക്കേണ്ടതെന്നു തീരുമാനിക്കുന്നതു ജനങ്ങളാണ്. അതു പാർട്ടികൾ കായബലത്തിലൂടെ നിശ്ചയിക്കേണ്ടതല്ല. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾതന്നെ രാഷ്ട്രീയ സംഘർഷവും കൊലപാതകവുമുണ്ടായതു ജനങ്ങളിൽ വലിയ ഭീതി വിതയ്ക്കുന്നുണ്ട്. യുഡിഎഫിന്റെ ബൂത്ത് ഏജന്റും യൂത്ത് ലീഗ് പുല്ലൂക്കര ശാഖാ സെക്രട്ടറിയുമായ മുഹസിന്റെ സഹോദരനാണു മരിച്ച മൻസൂർ. ബോംബാക്രമണത്തിൽ മുഹസിനും പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാത്രി ഇരുപത്തഞ്ചോളം വരുന്ന സംഘം ഭീതി പരത്തിയശേഷം ബോംബെറിഞ്ഞു മൻസൂറിനെയും സഹോദരനെയും പരിക്കേൽപ്പിക്കുകയായിരുന്നു.
അക്രമിസംഘത്തിൽപ്പെട്ട ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. രാഷ്ട്രീയ കൊലപാതകമാണ് ഉണ്ടായതെന്നു പോലീസ് അധികാരികൾ വ്യക്തമാക്കിയപ്പോഴും പ്രാദേശിക പ്രശ്നങ്ങളാണ് ഉണ്ടായതെന്ന നിലപാടിലായിരുന്നു സിപിഎം നേതൃത്വം. എതിരാളിയുടെ ചോരവീഴ്ത്തി വിജയം നിശ്ചയിക്കുന്ന പഴയ രീതിയിലേക്കു രാഷ്ട്രീയം മടങ്ങിപ്പോകാൻ പാടില്ല.
രാഷ്ട്രീയ പ്രബുദ്ധതയുടെ പേരിൽ അഭിമാനിക്കുന്ന കേരളത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കം ചാർത്തുന്നതായിരുന്നു കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ. കഴിഞ്ഞ 20 വർഷത്തിനിടെ സംസ്ഥാനത്ത് ഇരുനൂറോളം രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി എന്നാണു കണക്ക്. അതിൽ 85 സിപിഎം പ്രവർത്തകരും 65 ബിജെപി- ആർഎസ്എസ് പ്രവർത്തകരും 11 കോൺഗ്രസ്- ലീഗ് പ്രവർത്തകരും കൊല്ലപ്പെട്ടതായും കണക്കുകളുണ്ട്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ബിജെപി പ്രവർത്തകനായിരുന്ന ജയചന്ദ്രൻ മാസ്റ്ററുടെ കൊലപാതകവും ആർഎംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമാണ്. സ്കൂളിലെ ക്ലാസ് മുറിയിൽ കുട്ടികളുടെ മുന്പിലിട്ടാണ് ജയചന്ദ്രൻ മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയത്. വടകരയിൽ ഒഞ്ചിയത്തെ സിപിഎം പ്രവർത്തകനായിരുന്ന ടി.പി. ചന്ദ്രശേഖരൻ പാർട്ടിവിട്ട് റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിച്ചയാളാണ്. ടി.പി. ചന്ദ്രശേഖരൻ വധം കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കി. അതിന്റെ അലയൊലികൾ അവസാനിച്ചു വരുന്നതേയുള്ളൂ. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വധവും സംസ്ഥാനത്തു കോളിളക്കമുണ്ടാക്കി. എന്നാൽ, പിണറായി സർക്കാർ അധികാരമേറ്റശേഷം കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തിന് അയവു വരികയും കൊലപാതകങ്ങൾ കുറയുകയും ചെയ്തിരുന്നു എന്നതും ചൂണ്ടിക്കാണിക്കണം. സംസ്ഥാനത്തൊട്ടാകെയുള്ള ജനങ്ങൾ അതിൽ ആശ്വാസം കൊള്ളുകയും ചെയ്തിരുന്നു. ആ സമാധാനത്തിനു ഭംഗമുണ്ടാകാതെ നോക്കാൻ എല്ലാവർക്കും കടമയുണ്ട്.
രാഷ്ട്രീയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലും പ്രതികളാക്കപ്പെടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ബന്ധപ്പെട്ട പാർട്ടികൾ എല്ലാ സംരക്ഷണവും ഒരുക്കുന്നു എന്നതാണ് ഇത്തരം അക്രമങ്ങൾ പെരുകാൻ ഒരു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രതികൾ പലരും യഥാവിധി ശിക്ഷിക്കപ്പെടുന്നില്ല. യഥാർഥ പ്രതികൾക്കു പകരം വാടകപ്രതികളെയാണു പാർട്ടിക്കാർ പലപ്പോഴും പോലീസിനു മുന്പാകെ ഹാജരാക്കുന്നത് എന്ന ആക്ഷേപവുമുണ്ട്. ഭരണകക്ഷിയിൽപ്പെട്ടവരാണു പ്രതികളെങ്കിൽ അന്വേഷണത്തിനിടെ കേസ് അട്ടിമറിക്കാനുള്ള എല്ലാ ശ്രമവുമുണ്ടാകും. ഇതെല്ലാം നിസ്സഹായരായി കാണുന്ന പൊതുജനങ്ങൾക്ക് അക്രമം നടത്തുന്ന പാർട്ടികളോടു മാത്രമല്ല രാഷ്ട്രീയത്തോടു തന്നെ വെറുപ്പു തോന്നിയാൽ അദ്ഭുതമുണ്ടോ? കണ്ണൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും അടിയന്തര നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.