അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങൾ രക്തരൂഷിത വിപ്ലവത്തിലൂടെ നേടിയെടുക്കാനാകുമെന്നു കരുതുന്ന മാവോയിസ്റ്റുകൾ വ്യവസ്ഥാപിത ഭരണകൂടത്തെ മാത്രമല്ല മുഖ്യധാരാ രാഷ്ട്രീയക്കാരെയും ശത്രുക്കളായാണു കാണുന്നത്.
ഛത്തീസ്ഗഡിൽ കഴിഞ്ഞയാഴ്ച മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേനയിലെ 22 ജവാന്മാർക്കു ജീവൻ നഷ്ടമായ സംഭവം വ്യവസ്ഥാപിത ഭരണകൂടത്തിനുനേരെ ഉയരുന്ന മാവോയിസ്റ്റ് തീവ്രവാദ ഭീഷണി ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്. സുക്മ, ബിജാപുർ ജില്ലകളുടെ അതിർത്തിയായ വനമേഖലയിലാണു ശനിയാഴ്ച ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായാണു കണക്ക്. എന്നാൽ, കൂടുതൽ ആൾനഷ്ടമുണ്ടായതു സുരക്ഷാസേനയ്ക്കായിരുന്നു. 22 ജവാന്മാർ മരിച്ചതിനു പുറമേ 31 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഛത്തീസ്ഗഡ് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ ഇവിടെ നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുണ്ടായി. 2017 മാർച്ചിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 12 സിആർപിഎഫ് ജവാന്മാരാണു മരിച്ചത്. ആ വർഷംതന്നെ ഏപ്രിൽ 24-ന് മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ മരണമടഞ്ഞത് 25 സിആർപിഎഫ് ജവാന്മാരായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 21-നു സുക്മ ജില്ലയിലെ മിൻപയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 17 സുരക്ഷാസൈനികർ മരിച്ചു. ചെറിയതോതിൽ ആൾനാശമുണ്ടായ ഏറ്റുമുട്ടലുകൾ വേറെ.
മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിൽ സർക്കാർ തീർത്തും പരാജയപ്പെടുന്നു എന്നല്ല ഇതിനർഥം. ഏറ്റുമുട്ടലുകളിൽ മാവോയിസ്റ്റുകൾക്കും നഷ്ടങ്ങളും ശക്തിക്ഷയവും ഉണ്ടാകുന്നുണ്ട്. എന്നാൽ, മാവോയിസ്റ്റുകളുടെ അപ്രതീക്ഷിത ഒളിയാക്രമണങ്ങളിൽ സുരക്ഷാ സേനയ്ക്കു കൂടുതൽ ആൾനാശം സംഭവിക്കുന്നു. നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് ആക്രമണം നടത്തുന്നവർക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ നിയമപാലകരായ പോലീസിനോ അർധസൈനിക വിഭാഗങ്ങൾക്കോ കഴിയില്ലല്ലോ. സുക്മ വനമേഖലയിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) സംഘടനയിൽപ്പെട്ട മാവോയിസ്റ്റുകളുടെ സാന്നിധ്യമറിഞ്ഞാണു സുരക്ഷാസേന ശനിയാഴ്ച അവിടെ തെരച്ചിലിനെത്തിയത്. മാവോയിസ്റ്റ് വേട്ടയ്ക്കു പ്രത്യേക പരിശീലനം സിദ്ധിച്ച സിആർപിഎഫ് കോബ്ര യൂണിറ്റിനു പുറമേ സിആർപിഎഫ് ബസ്താരിയ ബറ്റാലിയൻ, സ്പെഷൽ ടാസ്ക് ഫോഴ്സ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് എന്നിവയിലെ ജവാന്മാർ സംഘത്തിലുണ്ടായിരുന്നു. ജവാന്മാരെ മൂന്നു വശത്തുനിന്നും വളഞ്ഞ മാവോയിസ്റ്റുകൾ ലൈറ്റ് മെഷീൻ ഗൺ, ഐഇഡി തുടങ്ങിയ ആധുനികായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. സുരക്ഷാസൈനികരുടെ രണ്ടു ഡസനിലധികം അത്യാധുനിക ആയുധങ്ങൾ മാവോയിസ്റ്റുകൾ കവർന്നതായും റിപ്പോർട്ടുണ്ട്.
അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങൾ രക്തരൂഷിത വിപ്ലവത്തിലൂടെ നേടിയെടുക്കാനാകുമെന്നു കരുതുന്ന മാവോയിസ്റ്റുകൾ വ്യവസ്ഥാപിത ഭരണകൂടത്തെ മാത്രമല്ല മുഖ്യധാരാ രാഷ്ട്രീയക്കാരെയും ശത്രുക്കളായാണു കാണുന്നത്. 2013 മേയ് 25-നു സുക്മ ജില്ലയിൽ കോൺഗ്രസിന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന മാവോയിസ്റ്റ് ആക്രമണം രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കുമെതിരേയുള്ള മുന്നറിയിപ്പുകൂടിയായിരുന്നെന്നു വിലയിരുത്തലുണ്ടായി. ആ ആക്രമണത്തിൽ മുൻ മുഖ്യമന്ത്രി വി.സി. ശുക്ല, പിസിസി അധ്യക്ഷൻ നന്ദകുമാർ പട്ടേൽ, മുൻ പ്രതിപക്ഷനേതാവ് മഹേന്ദ്ര കർമ എന്നിവരടങ്ങിയ പ്രമുഖരാണു കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ സംഘടനാസംവിധാനത്തിനു വലിയ ബലക്ഷയത്തിനു കാരണമായി ഈ ആക്രമണം. ഹിദ്മ എന്നു പേരായ മാവോയിസ്റ്റ് കമാൻഡറുടെ കീഴിലുള്ള 400 അംഗ മാവോയിസ്റ്റ് സംഘമാണു ശനിയാഴ്ചത്തെ ആക്രമണത്തിനു പിന്നിലെന്നു റിപ്പോർട്ടുണ്ട്. ബിജെപി എംഎൽഎ ഭീം മൻഡാവിയുടെ കൊലപാതകക്കേസിൽ ഹിദ്മയ്ക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇത്ര വലിയ തീവ്രവാദികളും പോലീസിന്റെ പിടിയിൽപ്പെടാതെ സുരക്ഷിതരായി കഴിയുന്നതു ഗ്രാമവാസികളിൽനിന്ന് അവർക്കു പിന്തുണ ലഭിക്കുന്നതുകൊണ്ടാണ് എന്ന കാര്യം അധികൃതർ അംഗീകരിക്കണം. അതിന്റെ കാരണവും അന്വേഷിക്കണം.
രാജ്യത്ത് 13 സംസ്ഥാനങ്ങളിലായി 150 ജില്ലകളിൽ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നാണു സർക്കാർ കണക്ക്. വനമേഖലയിലാണ് ഇവരുടെ ഒളിസങ്കേതങ്ങൾ. വികസനത്തിന്റെ ഗുണഫലങ്ങൾ അടിത്തട്ടിലേക്കു കടന്നുവരാതെ ദുർബല ജനവിഭാഗങ്ങൾ വ്യവസായ ലോബിയുടെയും ഭൂ ഉടമകളുടെയും ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലാണു മാവോയിസ്റ്റ് പ്രസ്ഥാനത്തിനു വേരോട്ടമുള്ളത്. അനീതിക്കും ചൂഷണത്തിനും അറുതിവരുത്താൻ സായുധവിപ്ലവംകൊണ്ടു കഴിയുമെന്നു ചിലരെങ്കിലും വിശ്വസിക്കുന്നു. തങ്ങളോട് അനുഭാവമില്ലാത്തവരെ ഭീഷണിപ്പെടുത്തിയും ആവശ്യമെങ്കിൽ ഉന്മൂലനംചെയ്തും മാവോയിസ്റ്റുകൾ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നു. ഛത്തീസ്ഗഡിൽ 2018-ൽ ഭൂപേഷ് ബാഗൽ സർക്കാർ അധികാരത്തിൽവന്നശേഷം കീഴടങ്ങൽ പദ്ധതി കൊണ്ടുവന്നതും മാവോയിസ്റ്റ് മേഖലകളിൽ സൈനിക ക്യാന്പുകൾ സ്ഥാപിച്ചതും അവരെ പ്രകോപിപ്പിച്ചു. ചൂഷണത്തിനെതിരായ പോരാട്ടം എന്നു പറയുന്പോഴും ജനാധിപത്യ ഭരണകൂടവുമായി സഹകരിക്കാൻ തങ്ങൾക്ക് ഒട്ടും താത്പര്യമില്ലെന്ന സന്ദേശമാണ് ഒളിയാക്രമണങ്ങളിലൂടെ മാവോയിസ്റ്റുകൾ നൽകുന്നത്. തീവ്രവാദി വിഭാഗങ്ങളെ സൈനിക- പോലീസ് നടപടികളിലൂടെ ഉന്മൂലനംചെയ്യാനുള്ള നീക്കം ലോകത്തൊരിടത്തും പൂർണമായി വിജയിച്ചിട്ടില്ല. സമാധാനപരമായ മാർഗങ്ങൾതന്നെയാണു ജനാധിപത്യ ഭരണകൂടത്തിന് അഭികാമ്യം. അതേസമയം വിവിധ വിഭാഗം ജനങ്ങൾ നേരിടുന്ന അനീതിയും ചൂഷണവും അവസാനിപ്പിക്കാനുള്ള ഊർജിത നടപടികളും ഉണ്ടാവണം.
ഛത്തീസ്ഗഡിൽ കഴിഞ്ഞയാഴ്ച മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേനയിലെ 22 ജവാന്മാർക്കു ജീവൻ നഷ്ടമായ സംഭവം വ്യവസ്ഥാപിത ഭരണകൂടത്തിനുനേരെ ഉയരുന്ന മാവോയിസ്റ്റ് തീവ്രവാദ ഭീഷണി ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്. സുക്മ, ബിജാപുർ ജില്ലകളുടെ അതിർത്തിയായ വനമേഖലയിലാണു ശനിയാഴ്ച ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായാണു കണക്ക്. എന്നാൽ, കൂടുതൽ ആൾനഷ്ടമുണ്ടായതു സുരക്ഷാസേനയ്ക്കായിരുന്നു. 22 ജവാന്മാർ മരിച്ചതിനു പുറമേ 31 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഛത്തീസ്ഗഡ് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ ഇവിടെ നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുണ്ടായി. 2017 മാർച്ചിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 12 സിആർപിഎഫ് ജവാന്മാരാണു മരിച്ചത്. ആ വർഷംതന്നെ ഏപ്രിൽ 24-ന് മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ മരണമടഞ്ഞത് 25 സിആർപിഎഫ് ജവാന്മാരായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 21-നു സുക്മ ജില്ലയിലെ മിൻപയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 17 സുരക്ഷാസൈനികർ മരിച്ചു. ചെറിയതോതിൽ ആൾനാശമുണ്ടായ ഏറ്റുമുട്ടലുകൾ വേറെ.
മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിൽ സർക്കാർ തീർത്തും പരാജയപ്പെടുന്നു എന്നല്ല ഇതിനർഥം. ഏറ്റുമുട്ടലുകളിൽ മാവോയിസ്റ്റുകൾക്കും നഷ്ടങ്ങളും ശക്തിക്ഷയവും ഉണ്ടാകുന്നുണ്ട്. എന്നാൽ, മാവോയിസ്റ്റുകളുടെ അപ്രതീക്ഷിത ഒളിയാക്രമണങ്ങളിൽ സുരക്ഷാ സേനയ്ക്കു കൂടുതൽ ആൾനാശം സംഭവിക്കുന്നു. നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് ആക്രമണം നടത്തുന്നവർക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ നിയമപാലകരായ പോലീസിനോ അർധസൈനിക വിഭാഗങ്ങൾക്കോ കഴിയില്ലല്ലോ. സുക്മ വനമേഖലയിൽ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) സംഘടനയിൽപ്പെട്ട മാവോയിസ്റ്റുകളുടെ സാന്നിധ്യമറിഞ്ഞാണു സുരക്ഷാസേന ശനിയാഴ്ച അവിടെ തെരച്ചിലിനെത്തിയത്. മാവോയിസ്റ്റ് വേട്ടയ്ക്കു പ്രത്യേക പരിശീലനം സിദ്ധിച്ച സിആർപിഎഫ് കോബ്ര യൂണിറ്റിനു പുറമേ സിആർപിഎഫ് ബസ്താരിയ ബറ്റാലിയൻ, സ്പെഷൽ ടാസ്ക് ഫോഴ്സ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് എന്നിവയിലെ ജവാന്മാർ സംഘത്തിലുണ്ടായിരുന്നു. ജവാന്മാരെ മൂന്നു വശത്തുനിന്നും വളഞ്ഞ മാവോയിസ്റ്റുകൾ ലൈറ്റ് മെഷീൻ ഗൺ, ഐഇഡി തുടങ്ങിയ ആധുനികായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. സുരക്ഷാസൈനികരുടെ രണ്ടു ഡസനിലധികം അത്യാധുനിക ആയുധങ്ങൾ മാവോയിസ്റ്റുകൾ കവർന്നതായും റിപ്പോർട്ടുണ്ട്.
അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങൾ രക്തരൂഷിത വിപ്ലവത്തിലൂടെ നേടിയെടുക്കാനാകുമെന്നു കരുതുന്ന മാവോയിസ്റ്റുകൾ വ്യവസ്ഥാപിത ഭരണകൂടത്തെ മാത്രമല്ല മുഖ്യധാരാ രാഷ്ട്രീയക്കാരെയും ശത്രുക്കളായാണു കാണുന്നത്. 2013 മേയ് 25-നു സുക്മ ജില്ലയിൽ കോൺഗ്രസിന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന മാവോയിസ്റ്റ് ആക്രമണം രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കുമെതിരേയുള്ള മുന്നറിയിപ്പുകൂടിയായിരുന്നെന്നു വിലയിരുത്തലുണ്ടായി. ആ ആക്രമണത്തിൽ മുൻ മുഖ്യമന്ത്രി വി.സി. ശുക്ല, പിസിസി അധ്യക്ഷൻ നന്ദകുമാർ പട്ടേൽ, മുൻ പ്രതിപക്ഷനേതാവ് മഹേന്ദ്ര കർമ എന്നിവരടങ്ങിയ പ്രമുഖരാണു കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ സംഘടനാസംവിധാനത്തിനു വലിയ ബലക്ഷയത്തിനു കാരണമായി ഈ ആക്രമണം. ഹിദ്മ എന്നു പേരായ മാവോയിസ്റ്റ് കമാൻഡറുടെ കീഴിലുള്ള 400 അംഗ മാവോയിസ്റ്റ് സംഘമാണു ശനിയാഴ്ചത്തെ ആക്രമണത്തിനു പിന്നിലെന്നു റിപ്പോർട്ടുണ്ട്. ബിജെപി എംഎൽഎ ഭീം മൻഡാവിയുടെ കൊലപാതകക്കേസിൽ ഹിദ്മയ്ക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇത്ര വലിയ തീവ്രവാദികളും പോലീസിന്റെ പിടിയിൽപ്പെടാതെ സുരക്ഷിതരായി കഴിയുന്നതു ഗ്രാമവാസികളിൽനിന്ന് അവർക്കു പിന്തുണ ലഭിക്കുന്നതുകൊണ്ടാണ് എന്ന കാര്യം അധികൃതർ അംഗീകരിക്കണം. അതിന്റെ കാരണവും അന്വേഷിക്കണം.
രാജ്യത്ത് 13 സംസ്ഥാനങ്ങളിലായി 150 ജില്ലകളിൽ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നാണു സർക്കാർ കണക്ക്. വനമേഖലയിലാണ് ഇവരുടെ ഒളിസങ്കേതങ്ങൾ. വികസനത്തിന്റെ ഗുണഫലങ്ങൾ അടിത്തട്ടിലേക്കു കടന്നുവരാതെ ദുർബല ജനവിഭാഗങ്ങൾ വ്യവസായ ലോബിയുടെയും ഭൂ ഉടമകളുടെയും ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലാണു മാവോയിസ്റ്റ് പ്രസ്ഥാനത്തിനു വേരോട്ടമുള്ളത്. അനീതിക്കും ചൂഷണത്തിനും അറുതിവരുത്താൻ സായുധവിപ്ലവംകൊണ്ടു കഴിയുമെന്നു ചിലരെങ്കിലും വിശ്വസിക്കുന്നു. തങ്ങളോട് അനുഭാവമില്ലാത്തവരെ ഭീഷണിപ്പെടുത്തിയും ആവശ്യമെങ്കിൽ ഉന്മൂലനംചെയ്തും മാവോയിസ്റ്റുകൾ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നു. ഛത്തീസ്ഗഡിൽ 2018-ൽ ഭൂപേഷ് ബാഗൽ സർക്കാർ അധികാരത്തിൽവന്നശേഷം കീഴടങ്ങൽ പദ്ധതി കൊണ്ടുവന്നതും മാവോയിസ്റ്റ് മേഖലകളിൽ സൈനിക ക്യാന്പുകൾ സ്ഥാപിച്ചതും അവരെ പ്രകോപിപ്പിച്ചു. ചൂഷണത്തിനെതിരായ പോരാട്ടം എന്നു പറയുന്പോഴും ജനാധിപത്യ ഭരണകൂടവുമായി സഹകരിക്കാൻ തങ്ങൾക്ക് ഒട്ടും താത്പര്യമില്ലെന്ന സന്ദേശമാണ് ഒളിയാക്രമണങ്ങളിലൂടെ മാവോയിസ്റ്റുകൾ നൽകുന്നത്. തീവ്രവാദി വിഭാഗങ്ങളെ സൈനിക- പോലീസ് നടപടികളിലൂടെ ഉന്മൂലനംചെയ്യാനുള്ള നീക്കം ലോകത്തൊരിടത്തും പൂർണമായി വിജയിച്ചിട്ടില്ല. സമാധാനപരമായ മാർഗങ്ങൾതന്നെയാണു ജനാധിപത്യ ഭരണകൂടത്തിന് അഭികാമ്യം. അതേസമയം വിവിധ വിഭാഗം ജനങ്ങൾ നേരിടുന്ന അനീതിയും ചൂഷണവും അവസാനിപ്പിക്കാനുള്ള ഊർജിത നടപടികളും ഉണ്ടാവണം.