മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2021 സീസണ് ആരംഭിക്കാൻ രണ്ടു ദിനങ്ങൾ മാത്രംശേഷിക്കേ കോവിഡ് രോഗഭീഷണി ഗുരുതരമായി. മുംബൈ ഇന്ത്യൻസിന്റെ ബയോസെക്യൂർ ബബിളിനുള്ളിൽ കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ ഐപിഎൽ നീട്ടിവച്ചേക്കുമെന്ന ആശങ്ക ഉയർന്നു.
കോവിഡ് തീവ്രമായി തുടരുന്നുവെങ്കിലും മത്സരങ്ങൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. കർശന നിയന്ത്രണങ്ങളോടെ മുംബൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ മഹാരാഷ്ട്ര സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് മഹാരാഷ്ട്രയിൽ കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു ഇത്.
മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പിംഗ് കണ്‍സൾട്ടന്റ് കിരണ്‍ മോറെ കോവിഡ് പോസിറ്റീവായതാണു പ്രശ്നം ഗുരുതരമാക്കിയത്. ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറായ അദ്ദേഹം ഐസോലേഷനിലാണ്. ഡൽഹി ക്യാപ്പിറ്റൽസ് സ്പിന്നർ അക്സർ പട്ടേൽ, റോയൽ ചലഞ്ചേവ്സ് ഓപ്പണർ ദേവ്ദത്ത് പടിക്കൽ എന്നിവർക്കും കോവിഡ് ബാധിച്ചിരുന്നു. ദേവ്ദത്ത് പടിക്കൽ ഇന്നലെ കോവിഡ് നെഗറ്റീവ് ആയെന്നത് ആശ്വാസകരമാണ്. ഏപ്രിൽ ഒന്‍പതിന് ചെന്നൈയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
മൂന്നാം കിരീടത്തിനു കെകെആർ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഒന്നിലധികം തവണ കിരീടം നേടിയ മൂന്നു ടീമുകളിലൊന്നാണു കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. 2012, 2014 സീസണുകളിൽ കിരീടം സ്വന്തമാക്കിയ ചരിത്രമുള്ള കെകെആർ, മൂന്നാം കിരീടത്തിനായുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ സീസണിന്റെ പകുതിയോടെ ക്യാപ്റ്റൻസ്ഥാനത്ത് എത്തിയ ഓയിൻ മോർഗന്റെ നേതൃപാടവം കെകെആറിന്റെ കരുത്ത് വർധിപ്പിക്കുന്നു. കഴിഞ്ഞ സീസണിൽ നെറ്റ് റണ്‍ റേറ്റിൽ പിന്നിലായതുകൊണ്ടുമാത്രം പ്ലേ ഓഫിൽ കളിക്കാൻ പറ്റാതിരുന്ന ദുഃഖം മാറ്റുകയാണു മോർഗൻ സംഘത്തിന്റെ ലക്ഷ്യം.
ബാറ്റിംഗ്: ഡെത്ത് ഓവറിൽ തല്ലിത്തകർക്കുന്ന പതിവാണു കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വ്യത്യസ്തമാക്കുന്നത്. 2018നു ശേഷം ഡെത്ത് ഓവർ റേറ്റിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണിത്. 11.16 ആണ് ഡെത്ത് ഓവറുകളിൽ കെകെആറിന്റെ റണ്‍ റേറ്റ്. ശുഭ്മാൻ ഗിൽ, ഓയിൻ മോർഗൻ, ആന്ദ്രേ റസൽ, ദിനേശ് കാർത്തിക്, നിതീഷ് റാണ, ഷക്കീബ് അൽ ഹസൻ തുടങ്ങിയവരാണു ബാറ്റിംഗിൽ ടീമിന്റെ കരുത്ത്.
ബൗളിംഗ്: പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, ഹർഭജൻ സിംഗ്, കുൽദീപ് യാദവ്, വരുണ്‍ ചക്രവർത്തി, മലയാളി താരം സന്ദീപ് വാര്യർ, കമലേഷ് നാഗർകോട്ടി എന്നിങ്ങനെ നീളുന്നു ബൗളിംഗിലെ കരുത്ത്. ഷക്കീബ്, റസൽ എന്നിവരുടെ ഓൾ റൗണ്ട് മികവും ടീമിനു മുതൽക്കൂട്ടാണ്.
കപ്പിത്താനായി പന്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സമീപനാളിൽ ഏറ്റവും ഫോമിലുള്ള യുവതാരമായ ഋഷഭ് പന്ത് ക്യാപ്റ്റൻസിയിലെത്തുന്ന ആദ്യസീസണ്‍ ആണിത്. പന്തിന്റെ നായകത്വത്തിലാണു ഡൽഹി ക്യാപ്പിറ്റൽസ് ഇത്തവണ ഇറങ്ങുക. സ്ഥിരം ക്യാപ്റ്റനായ ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെതിരായ പരന്പരയ്ക്കിടെ പരിക്കേറ്റു പുറത്തായതോടെയാണു ഡൽഹിയുടെ കപ്പിത്താനായി പന്ത് എത്തിയത്.
ബാറ്റിംഗ്: കന്നിക്കിരീടം പ്രതീക്ഷിച്ചിറങ്ങുന്ന ഡൽഹിയുടെ കരുത്ത് ആക്രമണ ബാറ്റിംഗ് ആണ്. ശിഖർ ധവാൻ, പന്ത്, മാർക്കസ് സ്റ്റോയിൻസ്, ഹെറ്റ്മയർ, പൃഥ്വി ഷാ, സ്റ്റീവ് സ്മിത്ത് എന്നിങ്ങനെ നീളുന്നതാണു ബാറ്റിംഗിലെ പ്രതിഭാ സന്പത്ത്. തകർത്തടിച്ചു പരിചയമുള്ള മലയാളി താരം വിഷ്ണു വിനോദ്, അജിങ്ക്യ രഹാനെ എന്നിവരും ടീമിന്റെ ഭാഗമാണ്. ശ്രേയസ് അയ്യറുടെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുമോ എന്നതു കണ്ടറിയണം. കഴിഞ്ഞ സീസണിൽ 17 ഇന്നിംഗ്സിൽനിന്ന് 519 റണ്‍സ് ശ്രേയസ് അയ്യർ സ്വന്തമാക്കിയിരുന്നു.
ബൗളിംഗ്: കോവിഡ് രോഗബാധിതനായ അക്സർ പട്ടേലിന്റെ സ്പിൻ ആക്രമണം ആദ്യമത്സരങ്ങളിൽ ഡൽഹിക്കു നഷ്ടമാകും. ദക്ഷിണാഫ്രിക്കൻ പേസ് സഖ്യമായ ആൻറിച്ച് നോർഷെ - കഗിസൊ റബാഡ കൂട്ടുകെട്ടാണു ടീമിന്റെ ബൗളിംഗ് നയിക്കുക. ക്രിസ് വോക്സ്, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ആർ. അശ്വിൻ, ടോം കരണ്‍, അമിത് മിശ്ര എന്നിങ്ങനെ നീളുന്നതാണു ബൗളിംഗ് ഡിപ്പാർട്ട്മെന്റ്.
എസ്ആർഎച്ച് ഉദിക്കുമോ
ഐപിഎലിൽ ഹൈദരാബാദിന്റെ കിരീട സൂര്യോദയം വീണ്ടും ഉണ്ടാകുമോ എന്നത് ഈ സീസണിലെ സുപ്രധാന ചോദ്യങ്ങളിലൊന്നാണ്. 2016ൽ കിരീടം സ്വന്തമാക്കിയ എസ്ആർഎച്ച്, കരുത്തുറ്റ സംഘവുമായാണ് ഇത്തവണ ഇറങ്ങുന്നത്. ഡേവിഡ് വാർണറിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഹൈദരാബാദിലേക്കു മിച്ചൽ മാർഷിനു പകരം ഇംഗ്ലീഷ് താരം ജേസണ്‍ റോയ് എത്തിയിട്ടുണ്ടെന്നത് അവരുടെ കരുത്ത് വർധിപ്പിക്കുന്നു. കഴിഞ്ഞ സീസണിലെ ടീമിൽ വലിയ മാറ്റങ്ങളില്ലാതെയാണ് എസ്ആർഎച്ച് എത്തുന്നത്. വിദേശതാര സന്പന്നമാണു ടീം.
ബാറ്റിംഗ്: ബാറ്റിംഗിൽ ഹൈദരാബാദിന്റെ കരുത്ത് വിദേശ താരങ്ങളാണെന്നതിൽ തർക്കമില്ല. ഡേവിഡ് വാർണർ, ജേസണ്‍ റോയ്, കെയ്ൻ വില്യംസണ്, ജോണി ബെയർസ്റ്റോ എന്നിവരാണു ബാറ്റിംഗിലെ വിദേശ വന്പന്മാർ. ഇന്ത്യൻ പ്രതിനിധികളായ മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ എന്നിവരും ബാറ്റിംഗിൽ കരുത്തേകുന്നു. വെടിക്കെട്ടിനു കെൽപ്പുള്ള ശ്രീവാസ്തവ് ഗോസ്വാമി, വിരാട് സിംഗ് എന്നിവർക്കൊപ്പം മധ്യനിരക്കാരനായ കേദാർ ജാദവും എസ്ആർഎച്ചിലുണ്ട്.
ബൗളിംഗ്: ഡെത്ത് ഓവർ സ്പെഷലിസ്റ്റായ ഭുവനേശ്വർ കുമാറാണു ബൗളിംഗ് പട നയിക്കുക. ജേസണ്‍ ഹോൾഡർ, മുഹമ്മദ് നബി, റാഷിദ് ഖാൻ, യോർക്കർ സ്പെഷലിസ്റ്റ് ടി. നടരാജൻ, സിദ്ധാർഥ് കൗൾ, മലയാളി താരം ബേസിൽ തന്പി, ഖലീൽ അഹമ്മദ്, സന്ദീപ് ശർമ, ഷഹ്ബാസ് നദീം എന്നിങ്ങനെ നീളുന്നതാണു ബൗളിംഗ് സംഘം.
ഒന്നിച്ചു മുന്നേറണം
പഞ്ചാബിന് ഐപിഎൽ ചരിത്രത്തിൽ അവകാശപ്പെടാനുള്ള ഏറ്റവും മികച്ച നേട്ടം ഒരു തവണ ഫൈനലിൽ പ്രവേശിച്ചതാണ്. നിരവധി താരങ്ങൾ ഉണ്ടെങ്കിലും ടീം എന്ന നിലയിൽ കിംഗ്സ് ഇലവണ്‍ പഞ്ചാബ് കഴിഞ്ഞ സീസണിൽ തികഞ്ഞ പരാജയമായിരുന്നു. ഓരോ സീസണിലും പഞ്ചാബിന്റെ ഏതെങ്കിലും ഒരു താരം മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നത് കഴിഞ്ഞ സീസണുകളിൽ കണ്ടുവരുന്നു. 2020 സീസണിൽ ക്യാപ്റ്റൻ കെ.എൽ. രാഹുലും മായങ്ക് അഗർവാളും ചേർന്ന ഓപ്പണിംഗ് സഖ്യമായിരുന്നു തരംഗം. 670 റണ്‍സ് നേടിയ രാഹുൽ ആയിരുന്നു ടൂർണമെന്റിലെ ടോപ് സ്കോറർ.
ബാറ്റിംഗ്: ബാറ്റിംഗിലെ ഏറ്റവും വലിയ പേര് ക്രിസ് ഗെയ്ൽ എന്നതുതന്നെ. ഗെയ്ലിനൊപ്പം ഡേവിഡ് മലൻ, കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ, മൻദീപ് സിംഗ്, ഷാരൂഖ് ഖാൻ, ദീപക് ഹൂഡ എന്നിങ്ങനെ നീളുന്നു ബാറ്റിംഗിലെ കരുത്ത്. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ രാഹുൽ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്നു എന്നതു ശ്രദ്ധേയം. എന്നാൽ, ക്യാപ്റ്റന്റെ ഓപ്പണിംഗ് പഞ്ചാബിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകമാകും.
ബൗളിംഗ്: ജെയ്ൽ റിച്ചാർഡ്സണ്, മുഹമ്മദ് ഷമി എന്നിവരുടെ പേസ് ആക്രമണമാണു ടീമിന്റെ മുതൽക്കൂട്ട്. ക്രിസ് ജോർഡാൻ, കേരള താരം ജലജ് സക്സേന, എം. അശ്വിൻ, രവി ബിഷ്ണോയ് തുടങ്ങിയവരും ബൗളിംഗ് നിരയിലുണ്ട്.
കോവിഡ് തീവ്രമായി തുടരുന്നുവെങ്കിലും മത്സരങ്ങൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. കർശന നിയന്ത്രണങ്ങളോടെ മുംബൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ മഹാരാഷ്ട്ര സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് മഹാരാഷ്ട്രയിൽ കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു ഇത്.
മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പിംഗ് കണ്‍സൾട്ടന്റ് കിരണ്‍ മോറെ കോവിഡ് പോസിറ്റീവായതാണു പ്രശ്നം ഗുരുതരമാക്കിയത്. ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറായ അദ്ദേഹം ഐസോലേഷനിലാണ്. ഡൽഹി ക്യാപ്പിറ്റൽസ് സ്പിന്നർ അക്സർ പട്ടേൽ, റോയൽ ചലഞ്ചേവ്സ് ഓപ്പണർ ദേവ്ദത്ത് പടിക്കൽ എന്നിവർക്കും കോവിഡ് ബാധിച്ചിരുന്നു. ദേവ്ദത്ത് പടിക്കൽ ഇന്നലെ കോവിഡ് നെഗറ്റീവ് ആയെന്നത് ആശ്വാസകരമാണ്. ഏപ്രിൽ ഒന്‍പതിന് ചെന്നൈയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
മൂന്നാം കിരീടത്തിനു കെകെആർ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഒന്നിലധികം തവണ കിരീടം നേടിയ മൂന്നു ടീമുകളിലൊന്നാണു കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. 2012, 2014 സീസണുകളിൽ കിരീടം സ്വന്തമാക്കിയ ചരിത്രമുള്ള കെകെആർ, മൂന്നാം കിരീടത്തിനായുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ സീസണിന്റെ പകുതിയോടെ ക്യാപ്റ്റൻസ്ഥാനത്ത് എത്തിയ ഓയിൻ മോർഗന്റെ നേതൃപാടവം കെകെആറിന്റെ കരുത്ത് വർധിപ്പിക്കുന്നു. കഴിഞ്ഞ സീസണിൽ നെറ്റ് റണ്‍ റേറ്റിൽ പിന്നിലായതുകൊണ്ടുമാത്രം പ്ലേ ഓഫിൽ കളിക്കാൻ പറ്റാതിരുന്ന ദുഃഖം മാറ്റുകയാണു മോർഗൻ സംഘത്തിന്റെ ലക്ഷ്യം.
ബാറ്റിംഗ്: ഡെത്ത് ഓവറിൽ തല്ലിത്തകർക്കുന്ന പതിവാണു കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വ്യത്യസ്തമാക്കുന്നത്. 2018നു ശേഷം ഡെത്ത് ഓവർ റേറ്റിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണിത്. 11.16 ആണ് ഡെത്ത് ഓവറുകളിൽ കെകെആറിന്റെ റണ്‍ റേറ്റ്. ശുഭ്മാൻ ഗിൽ, ഓയിൻ മോർഗൻ, ആന്ദ്രേ റസൽ, ദിനേശ് കാർത്തിക്, നിതീഷ് റാണ, ഷക്കീബ് അൽ ഹസൻ തുടങ്ങിയവരാണു ബാറ്റിംഗിൽ ടീമിന്റെ കരുത്ത്.
ബൗളിംഗ്: പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, ഹർഭജൻ സിംഗ്, കുൽദീപ് യാദവ്, വരുണ്‍ ചക്രവർത്തി, മലയാളി താരം സന്ദീപ് വാര്യർ, കമലേഷ് നാഗർകോട്ടി എന്നിങ്ങനെ നീളുന്നു ബൗളിംഗിലെ കരുത്ത്. ഷക്കീബ്, റസൽ എന്നിവരുടെ ഓൾ റൗണ്ട് മികവും ടീമിനു മുതൽക്കൂട്ടാണ്.
കപ്പിത്താനായി പന്ത്
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സമീപനാളിൽ ഏറ്റവും ഫോമിലുള്ള യുവതാരമായ ഋഷഭ് പന്ത് ക്യാപ്റ്റൻസിയിലെത്തുന്ന ആദ്യസീസണ്‍ ആണിത്. പന്തിന്റെ നായകത്വത്തിലാണു ഡൽഹി ക്യാപ്പിറ്റൽസ് ഇത്തവണ ഇറങ്ങുക. സ്ഥിരം ക്യാപ്റ്റനായ ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെതിരായ പരന്പരയ്ക്കിടെ പരിക്കേറ്റു പുറത്തായതോടെയാണു ഡൽഹിയുടെ കപ്പിത്താനായി പന്ത് എത്തിയത്.
ബാറ്റിംഗ്: കന്നിക്കിരീടം പ്രതീക്ഷിച്ചിറങ്ങുന്ന ഡൽഹിയുടെ കരുത്ത് ആക്രമണ ബാറ്റിംഗ് ആണ്. ശിഖർ ധവാൻ, പന്ത്, മാർക്കസ് സ്റ്റോയിൻസ്, ഹെറ്റ്മയർ, പൃഥ്വി ഷാ, സ്റ്റീവ് സ്മിത്ത് എന്നിങ്ങനെ നീളുന്നതാണു ബാറ്റിംഗിലെ പ്രതിഭാ സന്പത്ത്. തകർത്തടിച്ചു പരിചയമുള്ള മലയാളി താരം വിഷ്ണു വിനോദ്, അജിങ്ക്യ രഹാനെ എന്നിവരും ടീമിന്റെ ഭാഗമാണ്. ശ്രേയസ് അയ്യറുടെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുമോ എന്നതു കണ്ടറിയണം. കഴിഞ്ഞ സീസണിൽ 17 ഇന്നിംഗ്സിൽനിന്ന് 519 റണ്‍സ് ശ്രേയസ് അയ്യർ സ്വന്തമാക്കിയിരുന്നു.
ബൗളിംഗ്: കോവിഡ് രോഗബാധിതനായ അക്സർ പട്ടേലിന്റെ സ്പിൻ ആക്രമണം ആദ്യമത്സരങ്ങളിൽ ഡൽഹിക്കു നഷ്ടമാകും. ദക്ഷിണാഫ്രിക്കൻ പേസ് സഖ്യമായ ആൻറിച്ച് നോർഷെ - കഗിസൊ റബാഡ കൂട്ടുകെട്ടാണു ടീമിന്റെ ബൗളിംഗ് നയിക്കുക. ക്രിസ് വോക്സ്, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ആർ. അശ്വിൻ, ടോം കരണ്‍, അമിത് മിശ്ര എന്നിങ്ങനെ നീളുന്നതാണു ബൗളിംഗ് ഡിപ്പാർട്ട്മെന്റ്.
എസ്ആർഎച്ച് ഉദിക്കുമോ
ഐപിഎലിൽ ഹൈദരാബാദിന്റെ കിരീട സൂര്യോദയം വീണ്ടും ഉണ്ടാകുമോ എന്നത് ഈ സീസണിലെ സുപ്രധാന ചോദ്യങ്ങളിലൊന്നാണ്. 2016ൽ കിരീടം സ്വന്തമാക്കിയ എസ്ആർഎച്ച്, കരുത്തുറ്റ സംഘവുമായാണ് ഇത്തവണ ഇറങ്ങുന്നത്. ഡേവിഡ് വാർണറിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഹൈദരാബാദിലേക്കു മിച്ചൽ മാർഷിനു പകരം ഇംഗ്ലീഷ് താരം ജേസണ്‍ റോയ് എത്തിയിട്ടുണ്ടെന്നത് അവരുടെ കരുത്ത് വർധിപ്പിക്കുന്നു. കഴിഞ്ഞ സീസണിലെ ടീമിൽ വലിയ മാറ്റങ്ങളില്ലാതെയാണ് എസ്ആർഎച്ച് എത്തുന്നത്. വിദേശതാര സന്പന്നമാണു ടീം.
ബാറ്റിംഗ്: ബാറ്റിംഗിൽ ഹൈദരാബാദിന്റെ കരുത്ത് വിദേശ താരങ്ങളാണെന്നതിൽ തർക്കമില്ല. ഡേവിഡ് വാർണർ, ജേസണ്‍ റോയ്, കെയ്ൻ വില്യംസണ്, ജോണി ബെയർസ്റ്റോ എന്നിവരാണു ബാറ്റിംഗിലെ വിദേശ വന്പന്മാർ. ഇന്ത്യൻ പ്രതിനിധികളായ മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ എന്നിവരും ബാറ്റിംഗിൽ കരുത്തേകുന്നു. വെടിക്കെട്ടിനു കെൽപ്പുള്ള ശ്രീവാസ്തവ് ഗോസ്വാമി, വിരാട് സിംഗ് എന്നിവർക്കൊപ്പം മധ്യനിരക്കാരനായ കേദാർ ജാദവും എസ്ആർഎച്ചിലുണ്ട്.
ബൗളിംഗ്: ഡെത്ത് ഓവർ സ്പെഷലിസ്റ്റായ ഭുവനേശ്വർ കുമാറാണു ബൗളിംഗ് പട നയിക്കുക. ജേസണ്‍ ഹോൾഡർ, മുഹമ്മദ് നബി, റാഷിദ് ഖാൻ, യോർക്കർ സ്പെഷലിസ്റ്റ് ടി. നടരാജൻ, സിദ്ധാർഥ് കൗൾ, മലയാളി താരം ബേസിൽ തന്പി, ഖലീൽ അഹമ്മദ്, സന്ദീപ് ശർമ, ഷഹ്ബാസ് നദീം എന്നിങ്ങനെ നീളുന്നതാണു ബൗളിംഗ് സംഘം.
ഒന്നിച്ചു മുന്നേറണം
പഞ്ചാബിന് ഐപിഎൽ ചരിത്രത്തിൽ അവകാശപ്പെടാനുള്ള ഏറ്റവും മികച്ച നേട്ടം ഒരു തവണ ഫൈനലിൽ പ്രവേശിച്ചതാണ്. നിരവധി താരങ്ങൾ ഉണ്ടെങ്കിലും ടീം എന്ന നിലയിൽ കിംഗ്സ് ഇലവണ്‍ പഞ്ചാബ് കഴിഞ്ഞ സീസണിൽ തികഞ്ഞ പരാജയമായിരുന്നു. ഓരോ സീസണിലും പഞ്ചാബിന്റെ ഏതെങ്കിലും ഒരു താരം മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നത് കഴിഞ്ഞ സീസണുകളിൽ കണ്ടുവരുന്നു. 2020 സീസണിൽ ക്യാപ്റ്റൻ കെ.എൽ. രാഹുലും മായങ്ക് അഗർവാളും ചേർന്ന ഓപ്പണിംഗ് സഖ്യമായിരുന്നു തരംഗം. 670 റണ്‍സ് നേടിയ രാഹുൽ ആയിരുന്നു ടൂർണമെന്റിലെ ടോപ് സ്കോറർ.
ബാറ്റിംഗ്: ബാറ്റിംഗിലെ ഏറ്റവും വലിയ പേര് ക്രിസ് ഗെയ്ൽ എന്നതുതന്നെ. ഗെയ്ലിനൊപ്പം ഡേവിഡ് മലൻ, കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ, മൻദീപ് സിംഗ്, ഷാരൂഖ് ഖാൻ, ദീപക് ഹൂഡ എന്നിങ്ങനെ നീളുന്നു ബാറ്റിംഗിലെ കരുത്ത്. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ രാഹുൽ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്നു എന്നതു ശ്രദ്ധേയം. എന്നാൽ, ക്യാപ്റ്റന്റെ ഓപ്പണിംഗ് പഞ്ചാബിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകമാകും.
ബൗളിംഗ്: ജെയ്ൽ റിച്ചാർഡ്സണ്, മുഹമ്മദ് ഷമി എന്നിവരുടെ പേസ് ആക്രമണമാണു ടീമിന്റെ മുതൽക്കൂട്ട്. ക്രിസ് ജോർഡാൻ, കേരള താരം ജലജ് സക്സേന, എം. അശ്വിൻ, രവി ബിഷ്ണോയ് തുടങ്ങിയവരും ബൗളിംഗ് നിരയിലുണ്ട്.