ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി കിരീടത്തിലേക്ക് അടുക്കുന്നു. ലെസ്റ്റർ സിറ്റിക്കെതിരായ 2-0ന്റെ എവേ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 31 മത്സരങ്ങളിൽനിന്ന് 74 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ (29 മത്സരങ്ങളിൽനിന്ന് 57 പോയിന്റ്) 17 പോയിന്റ് ലീഡ്. 11 പോയിന്റുകൂടി നേടിയാൽ സിറ്റിക്ക് മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ കിരീടം ഉറപ്പിക്കാം. സീസണിൽ വിവിധ ചാന്പ്യൻഷിപ്പുകളിലായി 28-ാം മത്സരത്തിലും ക്ലീൻ ഷീറ്റുമായി പെപ് ഗ്വാർഡിയോളയുടെ കുട്ടികൾ കളംവിട്ടു.
ബെഞ്ചമിൻ മെൻഡി (58’), ഗബ്രിയേൽ ജീസസ് (74’) എന്നിവരായിരുന്നു സിറ്റിയുടെ ഗോൾ നേട്ടക്കാർ. ഈ സീസണിൽ ഇതുവരെ എവേ പോരാട്ടങ്ങളിൽ വെറും എട്ട് ഗോൾ മാത്രമാണു സിറ്റി വഴങ്ങിയത്.
മറ്റൊരു മത്സരത്തിൽ ആഴ്സണലിനെ അവരുടെ തട്ടകത്തിൽവച്ച് 3-0നു കീഴടക്കി ലിവർപൂൾ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. ഡിയൊഗൊ ജോട്ട (64’, 82’) ഇരട്ട ഗോൾ നേടിയപ്പോൾ ഒരു ഗോൾ മുഹമ്മദ് സലയുടെ (68’) വകയായിരുന്നു. ഇംഗ്ലീഷ് ടോപ് ഫൈറ്റിൽ ആഴ്സണലിന്റെ തട്ടകത്തിൽ ലിവർപൂൾ നേടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. മത്സരത്തിൽ ഗോൾ നേടിയതോടെ ലിവർപൂളിനായി എവേ പോരാട്ടത്തിൽ 50 ഗോൾ എന്ന നാഴികക്കല്ലിൽ സല എത്തി. 93 മത്സരങ്ങളിൽനിന്നാണിത്. 92 മത്സരങ്ങളിൽനിന്ന് 50 എവേ ഗോൾ നേടിയ ഇയാൻ റഷിന്റെ പേരിലാണു റിക്കാർഡ്.
ബയണ്‍ ജയം
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിനു ജയം. എവേ പോരാട്ടത്തിൽ ലൈപ്സിഗിനെ 1-0ന് ബയേണ്‍ കീഴടക്കി. ലിയോണ്‍ ഗോരെറ്റ്സ്കയുടെ (38’) വകയായിരുന്നു തുടർച്ചയായ ഒന്‍പതാം ബുണ്ടസ് ലിഗ കിരീടം ലക്ഷ്യമിട്ട് മുന്നേറുന്ന ബയേണിന്റെ ജയം കുറിച്ച ഗോൾ.
ബയേണിന് 64 പോയിന്റ് ആയി. 57 പോയിന്റുമായി ലൈപ്സിഗ് ആണു രണ്ടാം സ്ഥാനത്ത്. പരിക്കേറ്റ റോബർട്ട് ലെവൻഡോവ്സ്കിയുടെ അഭാവത്തിലായിരുന്നു ബയേണ്‍ ഇറങ്ങിയത്.
ബെഞ്ചമിൻ മെൻഡി (58’), ഗബ്രിയേൽ ജീസസ് (74’) എന്നിവരായിരുന്നു സിറ്റിയുടെ ഗോൾ നേട്ടക്കാർ. ഈ സീസണിൽ ഇതുവരെ എവേ പോരാട്ടങ്ങളിൽ വെറും എട്ട് ഗോൾ മാത്രമാണു സിറ്റി വഴങ്ങിയത്.
മറ്റൊരു മത്സരത്തിൽ ആഴ്സണലിനെ അവരുടെ തട്ടകത്തിൽവച്ച് 3-0നു കീഴടക്കി ലിവർപൂൾ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. ഡിയൊഗൊ ജോട്ട (64’, 82’) ഇരട്ട ഗോൾ നേടിയപ്പോൾ ഒരു ഗോൾ മുഹമ്മദ് സലയുടെ (68’) വകയായിരുന്നു. ഇംഗ്ലീഷ് ടോപ് ഫൈറ്റിൽ ആഴ്സണലിന്റെ തട്ടകത്തിൽ ലിവർപൂൾ നേടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. മത്സരത്തിൽ ഗോൾ നേടിയതോടെ ലിവർപൂളിനായി എവേ പോരാട്ടത്തിൽ 50 ഗോൾ എന്ന നാഴികക്കല്ലിൽ സല എത്തി. 93 മത്സരങ്ങളിൽനിന്നാണിത്. 92 മത്സരങ്ങളിൽനിന്ന് 50 എവേ ഗോൾ നേടിയ ഇയാൻ റഷിന്റെ പേരിലാണു റിക്കാർഡ്.
ബയണ്‍ ജയം
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിനു ജയം. എവേ പോരാട്ടത്തിൽ ലൈപ്സിഗിനെ 1-0ന് ബയേണ്‍ കീഴടക്കി. ലിയോണ്‍ ഗോരെറ്റ്സ്കയുടെ (38’) വകയായിരുന്നു തുടർച്ചയായ ഒന്‍പതാം ബുണ്ടസ് ലിഗ കിരീടം ലക്ഷ്യമിട്ട് മുന്നേറുന്ന ബയേണിന്റെ ജയം കുറിച്ച ഗോൾ.
ബയേണിന് 64 പോയിന്റ് ആയി. 57 പോയിന്റുമായി ലൈപ്സിഗ് ആണു രണ്ടാം സ്ഥാനത്ത്. പരിക്കേറ്റ റോബർട്ട് ലെവൻഡോവ്സ്കിയുടെ അഭാവത്തിലായിരുന്നു ബയേണ്‍ ഇറങ്ങിയത്.