പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ ബ്രസീൽ സൂപ്പർ താരം നെയ്മർ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ പിഎസ്ജിക്കു തോൽവി. ഹോം മത്സരത്തിൽ 1-0ന് ലില്ലയോടാണു പിഎസ്ജി പരാജയപ്പെട്ടത്. 90-ാം മിനിറ്റിൽ ലില്ല താരം തിയാഗൊ ഡാലോയുമായി ഉന്തും തള്ളും ഉണ്ടാക്കിയതിനാണ് രണ്ടാം മഞ്ഞക്കാർഡിലൂടെ നെയ്മർ പുറത്തേക്കു നടന്നത്. സംഭവത്തിൽ ഡാലോയും രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്തായി.
മത്സരത്തിനുശേഷവും നെയ്മറും ഡാലോയും പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെട്ടാണു ലോക്കർ റൂമിലേക്കു മടങ്ങിയത്. ഇതിനിടെ ടണലിൽവച്ച് നെയ്മർ ഡാലോയുടെ തോളിൽ പിടിച്ച് തള്ളി. ദേഷ്യം വന്ന ഡാലോയും വിട്ടുകൊടുത്തില്ല. സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും പിടിച്ചു മാറ്റി. കൂട്ടപ്പൊരിച്ചിലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ നിലത്ത് വീഴുകയും ചെയ്തു.
ലീഗിൽ 31 മത്സരങ്ങളിൽനിന്ന് 66 പോയിന്റുമായി ലില്ലയാണ് ഒന്നാം സ്ഥാനത്ത്. 63 പോയിന്റുമായി പിഎസ്ജി രണ്ടാമതുണ്ട്.
മത്സരത്തിനുശേഷവും നെയ്മറും ഡാലോയും പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെട്ടാണു ലോക്കർ റൂമിലേക്കു മടങ്ങിയത്. ഇതിനിടെ ടണലിൽവച്ച് നെയ്മർ ഡാലോയുടെ തോളിൽ പിടിച്ച് തള്ളി. ദേഷ്യം വന്ന ഡാലോയും വിട്ടുകൊടുത്തില്ല. സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും പിടിച്ചു മാറ്റി. കൂട്ടപ്പൊരിച്ചിലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ നിലത്ത് വീഴുകയും ചെയ്തു.
ലീഗിൽ 31 മത്സരങ്ങളിൽനിന്ന് 66 പോയിന്റുമായി ലില്ലയാണ് ഒന്നാം സ്ഥാനത്ത്. 63 പോയിന്റുമായി പിഎസ്ജി രണ്ടാമതുണ്ട്.