പനാജി: ഐഎസ്എൽ ഫുട്ബോളിൽ സഡൻ ഡെത്തിലൂടെ എഫ്സി ഗോവയെ പുറത്തേക്കടിച്ച് മുംബൈ സിറ്റി എഫ്സി ഫൈനലിൽ. 18 കിക്ക് നീണ്ട (ഇരു ടീമുകളും ഒന്‍പത് വീതം) ഷൂട്ടൗട്ടിൽ 6-5നായിരുന്നു മുംബൈയുടെ ജയം. ഇന്നു നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് x എടികെ മോഹൻ ബഗാൻ സെമി ജേതാക്കളാണ് ഫൈനലിൽ മുംബൈയുടെ എതിരാളി. മുംബൈയുടെ കന്നി ഐഎസ്എൽ ഫൈനലാണ്.
ആദ്യം പാദം 2-2 സമനിലയിൽ പിരിഞ്ഞ മുംബൈ സിറ്റി എഫ്സിയും എഫ്സി ഗോവയും രണ്ടാം പാദത്തിലും ടൈകെട്ടി. രണ്ടാം പാദത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. അതോടെ വിധി നിർണയം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ഗോളി ധീരജ് സിംഗിനെ പിൻവലിച്ച് ഗോവ അധിക സമയത്തിന്റെ അവസാന മിനിറ്റിൽ നവീൻ കുമാറിനെ പകരമിറക്കിയിരുന്നു. ഷൂട്ടൗട്ടിനായി മുംബൈയും ഗോളിയെ ചെയ്ഞ്ച് ചെയ്തു.
അതുവരെ കളത്തിലുണ്ടായിരുന്ന അമരീന്ദർ സിംഗിനു പകരമായി ഭുർബ ലാചെൻപ ഗോൾവല കാക്കാനെത്തി. ഗോവയുടെ ആദ്യ കിക്ക് എടുത്ത എഡു ബേഡിയയുടെ കിക്ക് തടഞ്ഞ് ലാചെൻപ പോരാട്ടത്തിനു തുടക്കമിട്ടു. മുംബൈയുടെ ആദ്യ കിക്ക് ഒഗ്ബെച്ചെ ലക്ഷ്യത്തിലെത്തിച്ചു. ഗോവയുടെ രണ്ടാം കിക്ക് പോസ്റ്റിലിടിച്ചു മടങ്ങി. മുംബൈയുടെ രണ്ടാം കിക്ക് നവീൻ കുമാറും തടഞ്ഞു. ഗോവയ്ക്കായി ഇഗോർ അങ്കുളോയും ഇവാൻ ഗോണ്‍സാലസും മൂന്നും നാലും കിക്കുകൾ വലയിലാക്കി. മുംബൈയുടെ ബൗമസിന്റെ കിക്ക് പാഴായി. നാലാം കിക്ക് ഫെർണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചതോടെ 2-2 സമനില. അഞ്ചാം കിക്ക് ഇരു ടീമുകൾക്കും പിഴച്ചു.
അതോടെ ഷൂട്ടൗട്ട് നീണ്ടു. തുടർന്നുള്ള മൂന്ന് കിക്കുകളും ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചു, 5-5. ഗോവയ്ക്കായി ഒന്‍പതാം കിക്ക് എടുത്ത ഗ്ലാൻ മാർട്ടിൻസിന്റെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക് പാഞ്ഞു. മുംബൈയുടെ ഒന്‍പതാം കിക്ക് എടുത്ത റൗളിൻ ബോർഗസിന്റെ കിക്ക് വലയിൽ. 6-5ന്റെ ജയത്തോടെ മുംബൈ ഫൈനലിലേക്കും.
ആദ്യം പാദം 2-2 സമനിലയിൽ പിരിഞ്ഞ മുംബൈ സിറ്റി എഫ്സിയും എഫ്സി ഗോവയും രണ്ടാം പാദത്തിലും ടൈകെട്ടി. രണ്ടാം പാദത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. അതോടെ വിധി നിർണയം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ഗോളി ധീരജ് സിംഗിനെ പിൻവലിച്ച് ഗോവ അധിക സമയത്തിന്റെ അവസാന മിനിറ്റിൽ നവീൻ കുമാറിനെ പകരമിറക്കിയിരുന്നു. ഷൂട്ടൗട്ടിനായി മുംബൈയും ഗോളിയെ ചെയ്ഞ്ച് ചെയ്തു.
അതുവരെ കളത്തിലുണ്ടായിരുന്ന അമരീന്ദർ സിംഗിനു പകരമായി ഭുർബ ലാചെൻപ ഗോൾവല കാക്കാനെത്തി. ഗോവയുടെ ആദ്യ കിക്ക് എടുത്ത എഡു ബേഡിയയുടെ കിക്ക് തടഞ്ഞ് ലാചെൻപ പോരാട്ടത്തിനു തുടക്കമിട്ടു. മുംബൈയുടെ ആദ്യ കിക്ക് ഒഗ്ബെച്ചെ ലക്ഷ്യത്തിലെത്തിച്ചു. ഗോവയുടെ രണ്ടാം കിക്ക് പോസ്റ്റിലിടിച്ചു മടങ്ങി. മുംബൈയുടെ രണ്ടാം കിക്ക് നവീൻ കുമാറും തടഞ്ഞു. ഗോവയ്ക്കായി ഇഗോർ അങ്കുളോയും ഇവാൻ ഗോണ്‍സാലസും മൂന്നും നാലും കിക്കുകൾ വലയിലാക്കി. മുംബൈയുടെ ബൗമസിന്റെ കിക്ക് പാഴായി. നാലാം കിക്ക് ഫെർണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചതോടെ 2-2 സമനില. അഞ്ചാം കിക്ക് ഇരു ടീമുകൾക്കും പിഴച്ചു.
അതോടെ ഷൂട്ടൗട്ട് നീണ്ടു. തുടർന്നുള്ള മൂന്ന് കിക്കുകളും ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചു, 5-5. ഗോവയ്ക്കായി ഒന്‍പതാം കിക്ക് എടുത്ത ഗ്ലാൻ മാർട്ടിൻസിന്റെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക് പാഞ്ഞു. മുംബൈയുടെ ഒന്‍പതാം കിക്ക് എടുത്ത റൗളിൻ ബോർഗസിന്റെ കിക്ക് വലയിൽ. 6-5ന്റെ ജയത്തോടെ മുംബൈ ഫൈനലിലേക്കും.