കോട്ടയം: ചൈനയിൽ ഓഗസ്റ്റ് 18 മുതൽ 29വരെ നടക്കുന്ന 31-ാമത് ലോക സർവകലാശാല അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന് മലയാളി താരങ്ങളായ ആൻസി സോജൻ, പി.ഡി. അഞ്ജലി, ജെ. വിഷ്ണുപ്രിയ എന്നിവർ യോഗ്യത സ്വന്തമാക്കി. ഭുവനേശ്വറിൽ നടക്കുന്ന ട്രയൽസിലൂടെയാണു മൂവരും ലോക പോരാട്ടത്തിനുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്.
ലോംഗ്ജംപിൽ ഒന്നാം സ്ഥാനത്തോടെയാണ് ആൻസി യോഗ്യത നേടിയത്. 400 മീറ്റർ ഹർഡിൽസിൽ രണ്ടാം സ്ഥാനത്തോടെ വിഷ്ണുപ്രിയയും 100 മീറ്ററിൽ രണ്ടാം സ്ഥാനത്തോടെ അഞ്ജലിയും ചൈനീസ് പോരാട്ടത്തിനുള്ള ടിക്കറ്റ് സ്വന്തമാക്കി. 100 മീറ്ററിൽ ദ്യുതി ചന്ദിനായിരുന്നു ഒന്നാം സ്ഥാനം.
ലോംഗ്ജംപിൽ ഒന്നാം സ്ഥാനത്തോടെയാണ് ആൻസി യോഗ്യത നേടിയത്. 400 മീറ്റർ ഹർഡിൽസിൽ രണ്ടാം സ്ഥാനത്തോടെ വിഷ്ണുപ്രിയയും 100 മീറ്ററിൽ രണ്ടാം സ്ഥാനത്തോടെ അഞ്ജലിയും ചൈനീസ് പോരാട്ടത്തിനുള്ള ടിക്കറ്റ് സ്വന്തമാക്കി. 100 മീറ്ററിൽ ദ്യുതി ചന്ദിനായിരുന്നു ഒന്നാം സ്ഥാനം.