ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ജേതാക്കളായ ലിവർപൂളിന് തുടർച്ചയായ ആറാം ഹോം മത്സര തോൽവി. സ്വന്തം തട്ടകമായ ആൻഫീൽഡിൽ ഫുൾഹാമിനോട് 1-0ന് ലിവർപൂൾ പരാജയപ്പെട്ടു. ലിവർപൂളിന്റെ ചരിത്രത്തിൽ തുടർച്ചയായി ഇത്രയും തോൽവി ഇതാദ്യമാണ്. 1953-54 സീസണിലും ലിവർപൂൾ തുടർച്ചയായി ആറ് ഹോം തോൽവി വഴങ്ങിയിരുന്നു. അന്ന് പോയിന്റ് ടേബിളിൽ ഏറ്റവും അവസാനത്തായിരുന്നു ലിവർപൂൾ. 45-ാം മിനിറ്റിൽ മരിയൊ ലെമിനയായിരുന്നു ഫുൾഹാമിന്റെ ജയം കുറിച്ച ഗോൾ നേടിയത്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ടീമാണ് ഫുൾഹാം.
ലെവൻ ട്രിക്കിൽ ബയേണ്‍
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക് കരുത്തിൽ ഹോം മത്സരത്തിൽ ബയേണ്‍ മ്യൂണിക്ക് 4-2ന് ബൊറൂസിയ ഡോർട്ട്മുണ്ടിനെ കീഴടക്കി. ആദ്യ 10 മിനിറ്റിനുള്ളിൽ ഇരട്ട ഗോൾ നേടിയ എർലിംഗ് ഹാലണ്ടിലൂടെ ബൊറൂസിയ മുന്നിൽകടന്നെങ്കിലും ലെവന്റെ (26’, 44 പെനൽറ്റി, 90’) ഹാട്രിക് ബയേണിനു ജയമൊരുക്കി. ലിയോണ്‍ ഗൊരെറ്റ്സ്കയുടെ (88’) വകയായിരുന്നു ബയേണിന്റെ ഒരു ഗോൾ.
ഹാലണ്ട് 100 ഗോൾ
സീനിയർ കരിയറിൽ 100 ഗോൾ എന്ന നാഴികക്കല്ലിൽ നോർവെ സൂപ്പർ താരം എർലിംഗ് ഹാലണ്ട്. 145 മത്സരങ്ങളിൽനിന്നാണ് ഹാലണ്ട് 100 ഗോൾ തികച്ചത്.
സൂപ്പർ താരങ്ങളായ ലയണൽ മെസി (210 മത്സരങ്ങൾ), ക്രിസ്റ്റ്യാനൊ റൊണാൾഡോ (301) എന്നിവരേക്കാൽ വേഗത്തിലാണു ഹാലണ്ട് ഗോളിൽ സെഞ്ചുറി നേടിയത് എന്നതാണ് ശ്രദ്ധേയം. ഫ്രഞ്ച് യുവതാരം കൈലിയൻ എംബാപ്പെയ്ക്ക് 100 ഗോൾ തികയ്ക്കാൻ 180 മത്സരങ്ങൾ വേണ്ടിവന്നു. ചുരുക്കത്തിൽ ഇരുപതുകാരനായ ഹാലണ്ട് ആണ് ലോക ഫുട്ബോളിലെ അപ്കമിംഗ് ടെറർ.
ലെവൻ ട്രിക്കിൽ ബയേണ്‍
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക് കരുത്തിൽ ഹോം മത്സരത്തിൽ ബയേണ്‍ മ്യൂണിക്ക് 4-2ന് ബൊറൂസിയ ഡോർട്ട്മുണ്ടിനെ കീഴടക്കി. ആദ്യ 10 മിനിറ്റിനുള്ളിൽ ഇരട്ട ഗോൾ നേടിയ എർലിംഗ് ഹാലണ്ടിലൂടെ ബൊറൂസിയ മുന്നിൽകടന്നെങ്കിലും ലെവന്റെ (26’, 44 പെനൽറ്റി, 90’) ഹാട്രിക് ബയേണിനു ജയമൊരുക്കി. ലിയോണ്‍ ഗൊരെറ്റ്സ്കയുടെ (88’) വകയായിരുന്നു ബയേണിന്റെ ഒരു ഗോൾ.
ഹാലണ്ട് 100 ഗോൾ
സീനിയർ കരിയറിൽ 100 ഗോൾ എന്ന നാഴികക്കല്ലിൽ നോർവെ സൂപ്പർ താരം എർലിംഗ് ഹാലണ്ട്. 145 മത്സരങ്ങളിൽനിന്നാണ് ഹാലണ്ട് 100 ഗോൾ തികച്ചത്.
സൂപ്പർ താരങ്ങളായ ലയണൽ മെസി (210 മത്സരങ്ങൾ), ക്രിസ്റ്റ്യാനൊ റൊണാൾഡോ (301) എന്നിവരേക്കാൽ വേഗത്തിലാണു ഹാലണ്ട് ഗോളിൽ സെഞ്ചുറി നേടിയത് എന്നതാണ് ശ്രദ്ധേയം. ഫ്രഞ്ച് യുവതാരം കൈലിയൻ എംബാപ്പെയ്ക്ക് 100 ഗോൾ തികയ്ക്കാൻ 180 മത്സരങ്ങൾ വേണ്ടിവന്നു. ചുരുക്കത്തിൽ ഇരുപതുകാരനായ ഹാലണ്ട് ആണ് ലോക ഫുട്ബോളിലെ അപ്കമിംഗ് ടെറർ.