കർഷക സമരത്തെ അവഗണിച്ചു ദുർബലപ്പെടുത്തി തകർക്കാമെന്ന മിഥ്യാധാരണ വെടിഞ്ഞ്, കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം.
ചെറുത്തുനിൽപ്പിന്റെ ലോകമാതൃകകളിലൊന്നായി മാറിക്കഴിഞ്ഞ ഡൽഹിയിലെ കർഷകസമരം 100 ദിവസം പിന്നിടുകയാണ്. പൊള്ളുന്ന വെയിലിലുരുകി മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന്റെ സമരവീര്യം ദന്തഗോപുരങ്ങളിലെ സുഖശീതളിമയിൽ വാണരുളുന്ന ഭരണാധികാരികൾ നേരിട്ടുകണ്ട ദിവസങ്ങളാണു കടന്നുപോയത്. തങ്ങളുടെ ആവശ്യം നേടിയെടുക്കാതെ പിന്നോട്ടില്ല എന്ന ദൃഢനിശ്ചയത്തിൽ കർഷകരും വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശിയിൽ സർക്കാരും ഉറച്ചുനിൽക്കുന്പോൾ സമരഗതിയുടെ പരിണാമം പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. പാർലമെന്റിലോ പുറത്തോ കാര്യമായി ചർച്ച ചെയ്യാതെ തിടുക്കത്തിൽ പാസാക്കിയ കാർഷികോത്പന്ന വ്യാപാര - വാണിജ്യ നിയമം, കർഷക (ശക്തീകരണ, സംരക്ഷണ) നിയമം, ആവശ്യ സാധന നിയമഭേദഗതി എന്നീ നിയമങ്ങളാണു കലുഷിതാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്. ഇടനിലക്കാരിൽനിന്നു കർഷകരെ മോചിപ്പിക്കുകയാണു പുതിയ കാർഷിക നിയമങ്ങളുടെ ലക്ഷ്യമെന്നു കേന്ദ്രസർക്കാർ പറയുന്നു. അതേസമയം ഇപ്പോഴത്തെ ഇടനിലക്കാരേക്കാൾ കൂടുതൽ ശക്തരായ കോർപറേറ്റുകളുടെ ചൂഷണമാണ് അവരെ സഹായിക്കാൻവേണ്ടിയുള്ള ഈ നിയമങ്ങൾ വഴി ഉണ്ടാകാൻ പോകുന്നതെന്നാണു കർഷകരുടെ ഭയം.
സമരം ഒത്തുതീർപ്പാക്കുന്നതിനു കർഷക സംഘടനകളുടെ പ്രതിനിധികളും കേന്ദ്രസർക്കാരും തമ്മിൽ 2020 ഒക്ടോബർ 14-നും 2021 ജനുവരി 22-നുമിടയ്ക്ക് 11 തവണ ചർച്ച നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്ന സർക്കാരിന്റെ ശാഠ്യമാണു ചർച്ചകൾ പരാജയപ്പെടാൻ കാരണം. നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു നിർത്തിവയ്ക്കാമെന്നു സർക്കാർ നിർദേശം വച്ചെങ്കിലും കർഷക സംഘടനകൾ അതിനു വഴങ്ങിയില്ല. ഇതിനിടെ കർഷക സമരത്തിൽ ഇടപെട്ട സുപ്രീംകോടതി കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു താത്കാലികമായി സ്റ്റേ ചെയ്യുകയും നിയമങ്ങളെപ്പറ്റി പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയമിക്കാൻ സർക്കാരിനോടു നിർദേശിക്കുകയും ചെയ്തു. സ്റ്റേ ഉത്തരവിനെ സ്വാഗതം ചെയ്ത കർഷകർ പക്ഷേ സർക്കാർ അനുകൂലികളെ കുത്തിനിറച്ച വിദഗ്ധ സമിതിയെ നിരാകരിച്ചു. കർഷകസമരം പൊളിക്കാൻ സർക്കാർ പലവിധ പ്രലോഭനങ്ങൾ നൽകുകയും സമ്മർദതന്ത്രങ്ങൾ പ്രയോഗിക്കുകയും ചെയ്തിട്ടും സമരക്കാർ അതിനെയെല്ലാം ചെറുത്തുനിൽക്കുന്ന കാഴ്ചയാണു രാജ്യം കണ്ടത്. അന്താരാഷ്ട്ര സമൂഹത്തിന്റെ സജീവശ്രദ്ധയിലും വന്ന ഈ കർഷക സമരത്തിനു വിവിധ രാജ്യങ്ങളിൽ നിന്നു പിന്തുണ അറിയിച്ചു സന്ദേശങ്ങളെത്തി.
വിവാദ കാർഷിക നിയമങ്ങളുടെ അപകടം ആദ്യം മണത്തതു പഞ്ചാബിലെ കർഷകരാണ്. കാർഷികമേഖലയിൽ കോർപറേറ്റുകളുടെ കുത്തകവത്കരണത്തിനു വഴിയൊരുക്കുന്ന ഈ നിയമങ്ങൾ നടപ്പാക്കിയാലുള്ള പ്രത്യാഘാതങ്ങളെപ്പറ്റി ആ സംസ്ഥാനത്തു വ്യാപകമായ പ്രചാരണങ്ങൾ നടന്നു. പിന്നെ ഹരിയാനയിലും സമാനമായ പ്രതിഷേധങ്ങളുണ്ടായി. അവിടങ്ങളിൽ രണ്ടുമാസത്തെ സമരപരിപാടികൾക്കുശേഷമാണു കർഷകർ പ്രക്ഷോഭം ഡൽഹിയിലേക്കു മാറ്റിയത്. വിവാദ കാർഷിക നിയമങ്ങൾക്കെതിരേ 2020 നവംബർ 26-ന് ദേശവ്യാപക ബന്ദ് നടന്നു. നവംബർ 30-ന് ഡൽഹിയുടെ വിവിധ പ്രവേശന കവാടങ്ങളിൽ രണ്ടു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ കർഷകർ സമരത്തിനെത്തി. വഴിയിൽ ബാരിക്കേഡുകളും മതിലുകളും തീർത്ത് സമരക്കാരുടെ ഡൽഹിയിലേക്കുള്ള പ്രവേശനം സർക്കാർ തടഞ്ഞു. സിംഗുവിലും മറ്റും തെരുവോരങ്ങളിൽ ടെന്റു കെട്ടി ശീതകാലത്തെ കൊടുംതണുപ്പിനെ അവഗണിച്ചും സമരം ചെയ്യുകയാണു കർഷകർ. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്കു കർഷകർക്കു പ്രവേശനം അനുവദിച്ചപ്പോൾ അവിടെ നടന്ന ട്രാക്ടർ റാലി അണപൊട്ടിയ കർഷകരോഷത്തിന്റെ ദൃഷ്ടാന്തമായി. ചില പ്രതിഷേധക്കാർ പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത് ട്രാക്ടറുകളുമായി അനുവദനീയമല്ലാത്ത മേഖലകളിലേക്കു കടന്നുകയറിയതും തുടർന്നു പോലീസുമായുണ്ടായ ഏറ്റുമുട്ടലും രാജ്യതലസ്ഥാനത്തു കലാപത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. സമരക്കാർക്കു പിന്നിൽ രാജ്യവിരുദ്ധ ശക്തികളാണെന്നു സർക്കാർ ആരോപിച്ചു.
ഒരു ജനാധിപത്യ ഭരണകൂടം ബഹുജന പ്രക്ഷോഭങ്ങളോടു കാണിക്കേണ്ട സഹിഷ്ണുത കർഷകസമരത്തോടു പുലർത്തുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. വിഘടനവാദികളും ദേശവിരുദ്ധ ശക്തികളുമാണു കർഷക സമരത്തിനു പിന്നിലുള്ളതെന്ന പ്രചാരണത്തിലൂടെ സമരം പൊളിക്കാനുള്ള ശ്രമമാണു സർക്കാർ തുടരുന്നത്. കർഷക സമരത്തെ പിന്തുണച്ചു സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ് ഷെയർ ചെയ്ത ടൂൾ കിറ്റ് പ്രചരിപ്പിച്ചു എന്നാരോപിച്ച് ദിഷ രവി എന്ന പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. ഈ കേസിൽ ജാമ്യം അനുവദിച്ച ഡൽഹി കോടതിക്ക്, അഭിപ്രായപ്രകടനം നടത്തുന്നതു രാജ്യവിരുദ്ധമല്ല എന്നു സർക്കാരിനെ ഓർമിപ്പിക്കേണ്ടിവന്നു. അധ്വാനിക്കുന്ന ജനങ്ങൾ ഭൂരിപക്ഷവും കർഷകസമരത്തോട് അനുഭാവമുള്ളവരാണെന്നു പഞ്ചാബിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ലഭിച്ച ഗംഭീരവിജയം തെളിയിച്ചു. ഉത്തർപ്രദേശ് പോലെ ബിജെപിയുടെ സ്വാധീനമേഖലകളായ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർഷക സമരത്തിനു പിന്തുണ ഏറിവരികയാണ്. കർഷക സമരത്തെ അവഗണിച്ചു ദുർബലപ്പെടുത്തി തകർക്കാമെന്ന മിഥ്യാധാരണ വെടിഞ്ഞ്, കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം. കർഷകർക്കു നഷ്ടപ്പെടാൻ അടിമത്ത ഭീഷണിയുടെ ചങ്ങലപ്പൂട്ടുകൾ മാത്രമാണുള്ളതെന്നു മറക്കാതിരിക്കുക.
ചെറുത്തുനിൽപ്പിന്റെ ലോകമാതൃകകളിലൊന്നായി മാറിക്കഴിഞ്ഞ ഡൽഹിയിലെ കർഷകസമരം 100 ദിവസം പിന്നിടുകയാണ്. പൊള്ളുന്ന വെയിലിലുരുകി മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന്റെ സമരവീര്യം ദന്തഗോപുരങ്ങളിലെ സുഖശീതളിമയിൽ വാണരുളുന്ന ഭരണാധികാരികൾ നേരിട്ടുകണ്ട ദിവസങ്ങളാണു കടന്നുപോയത്. തങ്ങളുടെ ആവശ്യം നേടിയെടുക്കാതെ പിന്നോട്ടില്ല എന്ന ദൃഢനിശ്ചയത്തിൽ കർഷകരും വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശിയിൽ സർക്കാരും ഉറച്ചുനിൽക്കുന്പോൾ സമരഗതിയുടെ പരിണാമം പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. പാർലമെന്റിലോ പുറത്തോ കാര്യമായി ചർച്ച ചെയ്യാതെ തിടുക്കത്തിൽ പാസാക്കിയ കാർഷികോത്പന്ന വ്യാപാര - വാണിജ്യ നിയമം, കർഷക (ശക്തീകരണ, സംരക്ഷണ) നിയമം, ആവശ്യ സാധന നിയമഭേദഗതി എന്നീ നിയമങ്ങളാണു കലുഷിതാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്. ഇടനിലക്കാരിൽനിന്നു കർഷകരെ മോചിപ്പിക്കുകയാണു പുതിയ കാർഷിക നിയമങ്ങളുടെ ലക്ഷ്യമെന്നു കേന്ദ്രസർക്കാർ പറയുന്നു. അതേസമയം ഇപ്പോഴത്തെ ഇടനിലക്കാരേക്കാൾ കൂടുതൽ ശക്തരായ കോർപറേറ്റുകളുടെ ചൂഷണമാണ് അവരെ സഹായിക്കാൻവേണ്ടിയുള്ള ഈ നിയമങ്ങൾ വഴി ഉണ്ടാകാൻ പോകുന്നതെന്നാണു കർഷകരുടെ ഭയം.
സമരം ഒത്തുതീർപ്പാക്കുന്നതിനു കർഷക സംഘടനകളുടെ പ്രതിനിധികളും കേന്ദ്രസർക്കാരും തമ്മിൽ 2020 ഒക്ടോബർ 14-നും 2021 ജനുവരി 22-നുമിടയ്ക്ക് 11 തവണ ചർച്ച നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്ന സർക്കാരിന്റെ ശാഠ്യമാണു ചർച്ചകൾ പരാജയപ്പെടാൻ കാരണം. നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു നിർത്തിവയ്ക്കാമെന്നു സർക്കാർ നിർദേശം വച്ചെങ്കിലും കർഷക സംഘടനകൾ അതിനു വഴങ്ങിയില്ല. ഇതിനിടെ കർഷക സമരത്തിൽ ഇടപെട്ട സുപ്രീംകോടതി കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു താത്കാലികമായി സ്റ്റേ ചെയ്യുകയും നിയമങ്ങളെപ്പറ്റി പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയമിക്കാൻ സർക്കാരിനോടു നിർദേശിക്കുകയും ചെയ്തു. സ്റ്റേ ഉത്തരവിനെ സ്വാഗതം ചെയ്ത കർഷകർ പക്ഷേ സർക്കാർ അനുകൂലികളെ കുത്തിനിറച്ച വിദഗ്ധ സമിതിയെ നിരാകരിച്ചു. കർഷകസമരം പൊളിക്കാൻ സർക്കാർ പലവിധ പ്രലോഭനങ്ങൾ നൽകുകയും സമ്മർദതന്ത്രങ്ങൾ പ്രയോഗിക്കുകയും ചെയ്തിട്ടും സമരക്കാർ അതിനെയെല്ലാം ചെറുത്തുനിൽക്കുന്ന കാഴ്ചയാണു രാജ്യം കണ്ടത്. അന്താരാഷ്ട്ര സമൂഹത്തിന്റെ സജീവശ്രദ്ധയിലും വന്ന ഈ കർഷക സമരത്തിനു വിവിധ രാജ്യങ്ങളിൽ നിന്നു പിന്തുണ അറിയിച്ചു സന്ദേശങ്ങളെത്തി.
വിവാദ കാർഷിക നിയമങ്ങളുടെ അപകടം ആദ്യം മണത്തതു പഞ്ചാബിലെ കർഷകരാണ്. കാർഷികമേഖലയിൽ കോർപറേറ്റുകളുടെ കുത്തകവത്കരണത്തിനു വഴിയൊരുക്കുന്ന ഈ നിയമങ്ങൾ നടപ്പാക്കിയാലുള്ള പ്രത്യാഘാതങ്ങളെപ്പറ്റി ആ സംസ്ഥാനത്തു വ്യാപകമായ പ്രചാരണങ്ങൾ നടന്നു. പിന്നെ ഹരിയാനയിലും സമാനമായ പ്രതിഷേധങ്ങളുണ്ടായി. അവിടങ്ങളിൽ രണ്ടുമാസത്തെ സമരപരിപാടികൾക്കുശേഷമാണു കർഷകർ പ്രക്ഷോഭം ഡൽഹിയിലേക്കു മാറ്റിയത്. വിവാദ കാർഷിക നിയമങ്ങൾക്കെതിരേ 2020 നവംബർ 26-ന് ദേശവ്യാപക ബന്ദ് നടന്നു. നവംബർ 30-ന് ഡൽഹിയുടെ വിവിധ പ്രവേശന കവാടങ്ങളിൽ രണ്ടു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ കർഷകർ സമരത്തിനെത്തി. വഴിയിൽ ബാരിക്കേഡുകളും മതിലുകളും തീർത്ത് സമരക്കാരുടെ ഡൽഹിയിലേക്കുള്ള പ്രവേശനം സർക്കാർ തടഞ്ഞു. സിംഗുവിലും മറ്റും തെരുവോരങ്ങളിൽ ടെന്റു കെട്ടി ശീതകാലത്തെ കൊടുംതണുപ്പിനെ അവഗണിച്ചും സമരം ചെയ്യുകയാണു കർഷകർ. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്കു കർഷകർക്കു പ്രവേശനം അനുവദിച്ചപ്പോൾ അവിടെ നടന്ന ട്രാക്ടർ റാലി അണപൊട്ടിയ കർഷകരോഷത്തിന്റെ ദൃഷ്ടാന്തമായി. ചില പ്രതിഷേധക്കാർ പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത് ട്രാക്ടറുകളുമായി അനുവദനീയമല്ലാത്ത മേഖലകളിലേക്കു കടന്നുകയറിയതും തുടർന്നു പോലീസുമായുണ്ടായ ഏറ്റുമുട്ടലും രാജ്യതലസ്ഥാനത്തു കലാപത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. സമരക്കാർക്കു പിന്നിൽ രാജ്യവിരുദ്ധ ശക്തികളാണെന്നു സർക്കാർ ആരോപിച്ചു.
ഒരു ജനാധിപത്യ ഭരണകൂടം ബഹുജന പ്രക്ഷോഭങ്ങളോടു കാണിക്കേണ്ട സഹിഷ്ണുത കർഷകസമരത്തോടു പുലർത്തുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. വിഘടനവാദികളും ദേശവിരുദ്ധ ശക്തികളുമാണു കർഷക സമരത്തിനു പിന്നിലുള്ളതെന്ന പ്രചാരണത്തിലൂടെ സമരം പൊളിക്കാനുള്ള ശ്രമമാണു സർക്കാർ തുടരുന്നത്. കർഷക സമരത്തെ പിന്തുണച്ചു സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ് ഷെയർ ചെയ്ത ടൂൾ കിറ്റ് പ്രചരിപ്പിച്ചു എന്നാരോപിച്ച് ദിഷ രവി എന്ന പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. ഈ കേസിൽ ജാമ്യം അനുവദിച്ച ഡൽഹി കോടതിക്ക്, അഭിപ്രായപ്രകടനം നടത്തുന്നതു രാജ്യവിരുദ്ധമല്ല എന്നു സർക്കാരിനെ ഓർമിപ്പിക്കേണ്ടിവന്നു. അധ്വാനിക്കുന്ന ജനങ്ങൾ ഭൂരിപക്ഷവും കർഷകസമരത്തോട് അനുഭാവമുള്ളവരാണെന്നു പഞ്ചാബിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ലഭിച്ച ഗംഭീരവിജയം തെളിയിച്ചു. ഉത്തർപ്രദേശ് പോലെ ബിജെപിയുടെ സ്വാധീനമേഖലകളായ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർഷക സമരത്തിനു പിന്തുണ ഏറിവരികയാണ്. കർഷക സമരത്തെ അവഗണിച്ചു ദുർബലപ്പെടുത്തി തകർക്കാമെന്ന മിഥ്യാധാരണ വെടിഞ്ഞ്, കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം. കർഷകർക്കു നഷ്ടപ്പെടാൻ അടിമത്ത ഭീഷണിയുടെ ചങ്ങലപ്പൂട്ടുകൾ മാത്രമാണുള്ളതെന്നു മറക്കാതിരിക്കുക.