ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോമസ് ടൂഹെൽ മാജിക്ക് തുടരുന്നു. എവേ പോരാട്ടത്തിൽ ലിവർപൂളിനെ അവരുടെ തട്ടകമായ ആൻഫീൽഡിൽ 1-0നു കീഴടക്കി ടൂഹെലിന്റെ ചെൽസി. ഇതോടെ ടൂഹൽ മാനേജരായി ചുമതലയേറ്റശേഷം തുടർച്ചയായ 10-ാം മത്സരത്തിലും തോൽവിയറിയാതെ ചെൽസി കളംവിച്ചു. ടൂഹെലിനു കീഴിൽ ഏഴ് ജയവും മൂന്ന് സമനിലയുമാണു ചെൽസിയുടെ പ്രകടനം.
ആൻഫീൽഡിൽ 42-ാം മിനിറ്റിൽ മാസണ് മൗണ്ട് നേടിയ ഗോളിലായിരുന്നു ചെൽസി വെന്നിക്കൊടി പാറിച്ചത്. ടൂഹെലിനു കീഴിൽ 10 മത്സരങ്ങളിൽ 11 ഗോൾ നേടിയപ്പോൾ രണ്ടെണ്ണം മാത്രമാണു ചെൽസി വഴങ്ങിയത്. എട്ടു മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് ആയിരുന്നു. 27 മത്സരങ്ങളിൽ 47 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തും എത്തി. ജനുവരി 25ന് ഫ്രാങ്ക് ലാംപാർഡിനെ മാനേജർ സ്ഥാനത്തുനിന്നു പുറത്താക്കുന്പോൾ ചെൽസി ഒന്പതാം സ്ഥാനത്തായിരുന്നു എന്നതാണു ശ്രദ്ധേയം. ഫെബ്രുവരിയിലെ മികച്ച പരിശീലകനുള്ള ഇപിഎൽ പുരസ്കാരത്തിന് ടൂഹെലിനു നോമിനേഷൻ ലഭിച്ചിട്ടുണ്ട്.
മറ്റു മത്സരങ്ങളിൽ എവർട്ടണ് 1-0ന് വെസ്റ്റ് ബ്രോമിനെയും ടോട്ടനം 1-0ന് ഫുൾഹാമിനെയും കീഴടക്കി. മാഞ്ചസ്റ്റർ സിറ്റി (65), മാഞ്ചസ്റ്റർ യുണൈറ്റഡ് (51), ലെസ്റ്റർ സിറ്റി (50) എന്നിവയാണു യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
ആൻഫീൽഡിൽ 42-ാം മിനിറ്റിൽ മാസണ് മൗണ്ട് നേടിയ ഗോളിലായിരുന്നു ചെൽസി വെന്നിക്കൊടി പാറിച്ചത്. ടൂഹെലിനു കീഴിൽ 10 മത്സരങ്ങളിൽ 11 ഗോൾ നേടിയപ്പോൾ രണ്ടെണ്ണം മാത്രമാണു ചെൽസി വഴങ്ങിയത്. എട്ടു മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് ആയിരുന്നു. 27 മത്സരങ്ങളിൽ 47 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തും എത്തി. ജനുവരി 25ന് ഫ്രാങ്ക് ലാംപാർഡിനെ മാനേജർ സ്ഥാനത്തുനിന്നു പുറത്താക്കുന്പോൾ ചെൽസി ഒന്പതാം സ്ഥാനത്തായിരുന്നു എന്നതാണു ശ്രദ്ധേയം. ഫെബ്രുവരിയിലെ മികച്ച പരിശീലകനുള്ള ഇപിഎൽ പുരസ്കാരത്തിന് ടൂഹെലിനു നോമിനേഷൻ ലഭിച്ചിട്ടുണ്ട്.
മറ്റു മത്സരങ്ങളിൽ എവർട്ടണ് 1-0ന് വെസ്റ്റ് ബ്രോമിനെയും ടോട്ടനം 1-0ന് ഫുൾഹാമിനെയും കീഴടക്കി. മാഞ്ചസ്റ്റർ സിറ്റി (65), മാഞ്ചസ്റ്റർ യുണൈറ്റഡ് (51), ലെസ്റ്റർ സിറ്റി (50) എന്നിവയാണു യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിൽ.