ആന്റ്വിഗ: ശ്രീലങ്കൻ സ്പിന്നർ അകില ധനഞ്ജയ സ്വപ്നത്തിൽപോലും ഇതുപോലൊരു ദുര്യോഗം പ്രതീക്ഷിച്ചിരിക്കില്ല, രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിലെ തന്റെ ആദ്യ ഹാട്രിക്ക് വിക്കറ്റ് ദിനത്തിൽ ഒരു ഓവറിൽ ആറ് സിക്സ് വഴങ്ങി നാണക്കേടിന്റെ ചരിത്രം കുറിച്ചു ധനഞ്ജയ. ധനഞ്ജയയുടെ ഓവറിലെ ആറ് പന്തും സിക്സർ പറത്തിയത് വെസ്റ്റ് ഇൻഡീസ് കരുത്തൻ കിറോണ്‍ പൊള്ളാർഡ്. അതോടെ രാജ്യാന്തര ട്വന്റി-20യിൽ ഒരു ഓവറിൽ ആറ് സിക്സ് പറത്തുന്ന രണ്ടാമത് ബാറ്റ്സ്മാൻ എന്ന റിക്കാർഡ് പൊള്ളാർഡ് സ്വന്തമാക്കി.
2007 ഐസിസി ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ യുവരാജ് സിംഗ് ആണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. രാജ്യാന്തര ക്രിക്കറ്റിൽ ഓവറിലെ ആറ് പന്തും സിക്സർ പറത്തുന്ന മൂന്നാമത് മാത്രം താരമാണ് പൊള്ളാർഡ്. ദക്ഷിണാഫ്രിക്കയുടെ ഹേർഷൽ ഗിബ്സ് 2007 ഏകദിന ലോകകപ്പിൽ ആറ് പന്തും സിക്സർ പറത്തിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ അല്ലാതെ ഗാരി സോബേഴ്സ് (1968), രവി ശാസ്ത്രി (1985), റോസ് വൈറ്റ്ലി (2017), ഹസ്റത്തുള്ള സാസി (2018), ലിയൊ കാർട്ടർ (2020) എന്നിവരും ഓവറിൽ ആറ് സിക്സർ നേടിയവരുടെ പട്ടികയിൽ ഉൾപ്പെടും.
ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ പൊള്ളാർഡിന്റെ സിക്സർ മഴയിലൂടെ വിൻഡീസ് നാല് വിക്കറ്റിനു ജയിച്ചു. 41 പന്ത് ബാക്കിനിൽക്കേയായിരുന്നു വിൻഡീസ് ജയം. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 131/. വെസ്റ്റ് ഇൻഡീസ് 13.1 ഓവറിൽ 134/6.
ഹാട്രിക്കിനുശേഷം ആറു സിക്സ്
132 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ വിൻഡീസിന്റെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് 3.2 ഓവറിൽ സ്കോർ 52ൽ നിൽക്കേ. 28 റണ്‍സ് എടുത്ത എവിൻ ലെവിസിനെ ധനഞ്ജയ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ സൂപ്പർ താരം ക്രിസ് ഗെയ്ലിനെ വിക്കറ്റിനു മുന്നിൽ കുടുക്കി. 2019 മാർച്ച് എട്ടിനുശേഷം ഗെയ്ൽ രാജ്യാന്തര ട്വന്റി-20ക്ക് ഇറങ്ങിയ മത്സരമായിരുന്നു. അടുത്ത പന്തിൽ നിക്കോളാസ് പുരാനെയും പുറത്താക്കി ധനഞ്ജയ ഹാട്രിക് ആഘോഷിച്ചു. അതോടെ വിൻഡീസ് 3.4 ഓവറിൽ മൂന്നിന് 52.
അടുത്ത ഓവർ (ഇന്നിംഗ്സിലെ ആറാം ഓവർ) എറിയാൻ എത്തിയ ധനഞ്ജയയുടെ ആദ്യ പന്ത് സ്ലോഗ് ഷോട്ടിലൂടെ പൊള്ളാർഡ് ലോംഗ് ഓണിലേക്കു സിക്സർ പറത്തി. അടുത്ത പന്ത് നിലംതൊടാതെ നേരെ സൈറ്റ്സ്ക്രീനിൽ ചെന്ന് ഇടിച്ചു. മൂന്നാം പന്ത് അല്പം പുറത്തായി എറിഞ്ഞുനോക്കിയെങ്കിലും രക്ഷയില്ലായിരുന്നു, വൈഡ് ലോംഗ് ഓഫിലൂടെ സിക്സർ. നാലാം പന്ത് സ്ലോഗ് ഷോട്ടിലൂടെ പറന്നത് ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ. അഞ്ചാം പന്ത് ധനഞ്ജയയുടെ തലയ്ക്കു മുകളിലൂടെ. ആറാം പന്തിൽ സിക്സ് ഒഴിവാക്കാനുള്ള തത്രപ്പാടിലായിരുന്നു ധനഞ്ജയ. എറൗണ്ട് ദ വിക്കറ്റ് ബൗളിംഗ് ചെയ്തെങ്കിലും പൊള്ളാർഡ് രണ്ടും കൽപ്പിച്ചായിരുന്നു. ഡീപ് മിഡ് വിക്കറ്റിലൂടെ പന്ത് ഗാലറിയിൽ. തുടർന്ന് ഗാലറിയെ താണു വണങ്ങി പൊള്ളാർഡിന്റെ ആഹ്ലാദപ്രകടനം, ധനഞ്ജയയും ചരിത്രത്തിന്റെ ഭാഗം, അതോടെ എല്ലാം ശുഭം. 11 പന്തിൽ ആറ് സിക്സിന്റെ അകന്പടിയോടെ 38 റണ്‍സ് എടുത്ത പൊള്ളാർഡ് ആണ് മാൻ ഓഫ് ദ മാച്ച്.
2007 ഐസിസി ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ യുവരാജ് സിംഗ് ആണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. രാജ്യാന്തര ക്രിക്കറ്റിൽ ഓവറിലെ ആറ് പന്തും സിക്സർ പറത്തുന്ന മൂന്നാമത് മാത്രം താരമാണ് പൊള്ളാർഡ്. ദക്ഷിണാഫ്രിക്കയുടെ ഹേർഷൽ ഗിബ്സ് 2007 ഏകദിന ലോകകപ്പിൽ ആറ് പന്തും സിക്സർ പറത്തിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ അല്ലാതെ ഗാരി സോബേഴ്സ് (1968), രവി ശാസ്ത്രി (1985), റോസ് വൈറ്റ്ലി (2017), ഹസ്റത്തുള്ള സാസി (2018), ലിയൊ കാർട്ടർ (2020) എന്നിവരും ഓവറിൽ ആറ് സിക്സർ നേടിയവരുടെ പട്ടികയിൽ ഉൾപ്പെടും.
ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ പൊള്ളാർഡിന്റെ സിക്സർ മഴയിലൂടെ വിൻഡീസ് നാല് വിക്കറ്റിനു ജയിച്ചു. 41 പന്ത് ബാക്കിനിൽക്കേയായിരുന്നു വിൻഡീസ് ജയം. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 131/. വെസ്റ്റ് ഇൻഡീസ് 13.1 ഓവറിൽ 134/6.
ഹാട്രിക്കിനുശേഷം ആറു സിക്സ്
132 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ വിൻഡീസിന്റെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് 3.2 ഓവറിൽ സ്കോർ 52ൽ നിൽക്കേ. 28 റണ്‍സ് എടുത്ത എവിൻ ലെവിസിനെ ധനഞ്ജയ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ സൂപ്പർ താരം ക്രിസ് ഗെയ്ലിനെ വിക്കറ്റിനു മുന്നിൽ കുടുക്കി. 2019 മാർച്ച് എട്ടിനുശേഷം ഗെയ്ൽ രാജ്യാന്തര ട്വന്റി-20ക്ക് ഇറങ്ങിയ മത്സരമായിരുന്നു. അടുത്ത പന്തിൽ നിക്കോളാസ് പുരാനെയും പുറത്താക്കി ധനഞ്ജയ ഹാട്രിക് ആഘോഷിച്ചു. അതോടെ വിൻഡീസ് 3.4 ഓവറിൽ മൂന്നിന് 52.
അടുത്ത ഓവർ (ഇന്നിംഗ്സിലെ ആറാം ഓവർ) എറിയാൻ എത്തിയ ധനഞ്ജയയുടെ ആദ്യ പന്ത് സ്ലോഗ് ഷോട്ടിലൂടെ പൊള്ളാർഡ് ലോംഗ് ഓണിലേക്കു സിക്സർ പറത്തി. അടുത്ത പന്ത് നിലംതൊടാതെ നേരെ സൈറ്റ്സ്ക്രീനിൽ ചെന്ന് ഇടിച്ചു. മൂന്നാം പന്ത് അല്പം പുറത്തായി എറിഞ്ഞുനോക്കിയെങ്കിലും രക്ഷയില്ലായിരുന്നു, വൈഡ് ലോംഗ് ഓഫിലൂടെ സിക്സർ. നാലാം പന്ത് സ്ലോഗ് ഷോട്ടിലൂടെ പറന്നത് ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ. അഞ്ചാം പന്ത് ധനഞ്ജയയുടെ തലയ്ക്കു മുകളിലൂടെ. ആറാം പന്തിൽ സിക്സ് ഒഴിവാക്കാനുള്ള തത്രപ്പാടിലായിരുന്നു ധനഞ്ജയ. എറൗണ്ട് ദ വിക്കറ്റ് ബൗളിംഗ് ചെയ്തെങ്കിലും പൊള്ളാർഡ് രണ്ടും കൽപ്പിച്ചായിരുന്നു. ഡീപ് മിഡ് വിക്കറ്റിലൂടെ പന്ത് ഗാലറിയിൽ. തുടർന്ന് ഗാലറിയെ താണു വണങ്ങി പൊള്ളാർഡിന്റെ ആഹ്ലാദപ്രകടനം, ധനഞ്ജയയും ചരിത്രത്തിന്റെ ഭാഗം, അതോടെ എല്ലാം ശുഭം. 11 പന്തിൽ ആറ് സിക്സിന്റെ അകന്പടിയോടെ 38 റണ്‍സ് എടുത്ത പൊള്ളാർഡ് ആണ് മാൻ ഓഫ് ദ മാച്ച്.