അഹമ്മദാബാദ്: പിങ്ക് ബോൾ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് തീർന്നതോടെ ആരംഭിച്ച വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുന്പ് ഇന്ത്യ x ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നു മുതൽ. രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. മൂന്നാം ടെസ്റ്റിൽ ഇന്ത്യ 10 വിക്കറ്റിന്റെ ജയം നേടിയപ്പോൾ മുതൽ മൊട്ടേരയിലെ പിച്ചിനെക്കുറിച്ച് വിമർശനം ഉയർന്നതാണ്.
പിച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ലോകത്തിലെ പ്രമുഖർ അഭിപ്രായപ്രകടനങ്ങൾ നടത്തി. എന്നാൽ, നാലാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്പ് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാക് ക്രൗളി ഇന്നലെ നടത്തിയ അഭിപ്രായപ്രകടനം ശ്രദ്ധേയമാണ്. മൂന്നാം ടെസ്റ്റിലേതുപോലെയുള്ള പിച്ച് തന്നെയായിരിക്കും നാലാം ടെസ്റ്റിലും മൊട്ടേരയിൽ ഉണ്ടാകാൻ സാധ്യതയുള്ളത് എന്നായിരുന്നു ക്രൗളിയുടെ നിരീക്ഷണം.
ബാറ്റ്സ്മാന്മാർ ഉണരണം
മൂന്നാം ടെസ്റ്റ് നടന്ന മൊട്ടേര പിച്ച് സ്പിന്നിനെ അകമഴിഞ്ഞ് തുണച്ചിരുന്നു. ഉഴുതുമറിച്ച കണ്ടംപോലെയായിരുന്നു പിച്ച് എന്നും വിമർശനമുണ്ടായി. ബാറ്റ്സ്മാന്മാരുടെ അവസരോചിത ഇടപെടൽ ഉണ്ടായാൽമാത്രമേ നാലാം ടെസ്റ്റിൽ പ്രതീക്ഷയ്ക്കുവകയുള്ളൂ എന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് വ്യക്തമാക്കി.
അഞ്ചു ദിവസവും മത്സരം നീട്ടിക്കൊണ്ടുപോകുന്നതാണോ, അതോ ജയം നേടുന്നതാണോ നല്ലതെന്നായിരുന്നു നാലാം ടെസ്റ്റിലെ പിച്ചിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മറുചോദ്യം.
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് മൂന്ന് പേസർമാരെ ഉൾപ്പെടുത്തിയതു വിമർശത്തിനു കാരണമായിരുന്നു. അതിനാൽ ഇന്നു സ്പിന്നർ ഡോം ബെസിനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.
ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം അനുവദിച്ചതിനാൽ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരിൽ ആരെങ്കിലും പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടും. ആർ. അശ്വിൻ - അക്സർ പട്ടേൽ സ്പിൻ സഖ്യമാണ് ഇന്ത്യയുടെ കരുത്ത്. ബാറ്റിംഗിൽ രോഹിത് ശർമ സ്ഥിരത പുലർത്തുന്നതും ഇന്ത്യക്ക് ആശ്വാസകരമാണ്.
തോറ്റാലും ഇന്ത്യ ഫൈനലിൽ
ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നാലാം ടെസ്റ്റിൽ പരാജയപ്പെട്ടാൽ പരന്പര 2-2 സമനിലയിൽ അവസാനിക്കും. നിലവിൽ ഇന്ത്യ 2-1നു മുന്നിലാണ്. നാലാം ടെസ്റ്റിൽ പരാജയപ്പെട്ടാൽ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് പ്രവേശിക്കാനാകില്ല. അതോടെ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്കുയരുകയും ഫൈനലിൽ പ്രവേശിക്കുകയും ചെയ്യും. എന്നാൽ, ഇന്ത്യ നാലാം ടെസ്റ്റിൽ പരാജയപ്പെട്ടാലും ഫൈനലിൽ പ്രവേശിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. ഓസ്ട്രേലിയ ഏകപക്ഷീയമായി ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കിയെന്നതിന്റെ പേരിൽ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) ഐസിസിക്കു പരാതി നൽകിയിട്ടുണ്ട്. സാന്പത്തിക നഷ്ടം നികത്തണമെന്നും ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഓസ്ട്രേലിയയുടെ പോയിന്റ് വെട്ടിക്കുറയ്ക്കണമെന്നുമാണു സിഎസ്എയുടെ ആവശ്യം. ഇക്കാര്യത്തിൽ സിഎസ്എയുടെ ആവശ്യം ഐസിസി അംഗീകരിച്ചാൽ ഓസ്ട്രേലിയയ്ക്കു ഫൈനൽ സാധ്യത അടയും.
നിലവിൽ ഇന്ത്യ (71 പോയിന്റ്), ന്യൂസിലൻഡ് (70 പോയിന്റ്) എന്നിവയാണു ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് പട്ടികയുടെ തലപ്പത്തുള്ളത്. ഇന്നാരംഭിക്കുന്ന നാലാം ടെസ്റ്റ് സമനിലയായാലും ഇന്ത്യക്കു ഫൈനലിൽ ഇടംപിടിക്കാം. ന്യൂസിലൻഡ് നേരത്തേ ഫൈനൽ ഉറപ്പിച്ചതാണ്.
പിച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ലോകത്തിലെ പ്രമുഖർ അഭിപ്രായപ്രകടനങ്ങൾ നടത്തി. എന്നാൽ, നാലാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്പ് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാക് ക്രൗളി ഇന്നലെ നടത്തിയ അഭിപ്രായപ്രകടനം ശ്രദ്ധേയമാണ്. മൂന്നാം ടെസ്റ്റിലേതുപോലെയുള്ള പിച്ച് തന്നെയായിരിക്കും നാലാം ടെസ്റ്റിലും മൊട്ടേരയിൽ ഉണ്ടാകാൻ സാധ്യതയുള്ളത് എന്നായിരുന്നു ക്രൗളിയുടെ നിരീക്ഷണം.
ബാറ്റ്സ്മാന്മാർ ഉണരണം
മൂന്നാം ടെസ്റ്റ് നടന്ന മൊട്ടേര പിച്ച് സ്പിന്നിനെ അകമഴിഞ്ഞ് തുണച്ചിരുന്നു. ഉഴുതുമറിച്ച കണ്ടംപോലെയായിരുന്നു പിച്ച് എന്നും വിമർശനമുണ്ടായി. ബാറ്റ്സ്മാന്മാരുടെ അവസരോചിത ഇടപെടൽ ഉണ്ടായാൽമാത്രമേ നാലാം ടെസ്റ്റിൽ പ്രതീക്ഷയ്ക്കുവകയുള്ളൂ എന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് വ്യക്തമാക്കി.
അഞ്ചു ദിവസവും മത്സരം നീട്ടിക്കൊണ്ടുപോകുന്നതാണോ, അതോ ജയം നേടുന്നതാണോ നല്ലതെന്നായിരുന്നു നാലാം ടെസ്റ്റിലെ പിച്ചിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മറുചോദ്യം.
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് മൂന്ന് പേസർമാരെ ഉൾപ്പെടുത്തിയതു വിമർശത്തിനു കാരണമായിരുന്നു. അതിനാൽ ഇന്നു സ്പിന്നർ ഡോം ബെസിനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.
ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം അനുവദിച്ചതിനാൽ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരിൽ ആരെങ്കിലും പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടും. ആർ. അശ്വിൻ - അക്സർ പട്ടേൽ സ്പിൻ സഖ്യമാണ് ഇന്ത്യയുടെ കരുത്ത്. ബാറ്റിംഗിൽ രോഹിത് ശർമ സ്ഥിരത പുലർത്തുന്നതും ഇന്ത്യക്ക് ആശ്വാസകരമാണ്.
തോറ്റാലും ഇന്ത്യ ഫൈനലിൽ
ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നാലാം ടെസ്റ്റിൽ പരാജയപ്പെട്ടാൽ പരന്പര 2-2 സമനിലയിൽ അവസാനിക്കും. നിലവിൽ ഇന്ത്യ 2-1നു മുന്നിലാണ്. നാലാം ടെസ്റ്റിൽ പരാജയപ്പെട്ടാൽ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് പ്രവേശിക്കാനാകില്ല. അതോടെ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്കുയരുകയും ഫൈനലിൽ പ്രവേശിക്കുകയും ചെയ്യും. എന്നാൽ, ഇന്ത്യ നാലാം ടെസ്റ്റിൽ പരാജയപ്പെട്ടാലും ഫൈനലിൽ പ്രവേശിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. ഓസ്ട്രേലിയ ഏകപക്ഷീയമായി ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കിയെന്നതിന്റെ പേരിൽ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) ഐസിസിക്കു പരാതി നൽകിയിട്ടുണ്ട്. സാന്പത്തിക നഷ്ടം നികത്തണമെന്നും ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ഓസ്ട്രേലിയയുടെ പോയിന്റ് വെട്ടിക്കുറയ്ക്കണമെന്നുമാണു സിഎസ്എയുടെ ആവശ്യം. ഇക്കാര്യത്തിൽ സിഎസ്എയുടെ ആവശ്യം ഐസിസി അംഗീകരിച്ചാൽ ഓസ്ട്രേലിയയ്ക്കു ഫൈനൽ സാധ്യത അടയും.
നിലവിൽ ഇന്ത്യ (71 പോയിന്റ്), ന്യൂസിലൻഡ് (70 പോയിന്റ്) എന്നിവയാണു ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് പട്ടികയുടെ തലപ്പത്തുള്ളത്. ഇന്നാരംഭിക്കുന്ന നാലാം ടെസ്റ്റ് സമനിലയായാലും ഇന്ത്യക്കു ഫൈനലിൽ ഇടംപിടിക്കാം. ന്യൂസിലൻഡ് നേരത്തേ ഫൈനൽ ഉറപ്പിച്ചതാണ്.