മാഞ്ചസ്റ്റർ: ലോക ഫുട്ബോളിൽ സിറ്റികൾ പലതുണ്ട്. എന്നാൽ, പെപ് ഗ്വാർഡിയോളയുടെ ശിക്ഷണത്തിലുള്ള മാഞ്ചസ്റ്റർ സിറ്റി വേറെ ലെവലാണ്. വിവിധ പോരാട്ടവേദികളിലായി തുടർച്ചയായ 21-ാം ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി ചരിത്രം കുറിച്ചു.
ഒരു ഇംഗ്ലീഷ് ടീം തുടർച്ചയായി 21 മത്സരങ്ങളിൽ ജയിക്കുന്നത് ഇതാദ്യമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ ഹോം മത്സരത്തിൽ വൂൾവ്സിനെ 4-1നു തകർത്തതോടെയാണു സിറ്റി തുടർച്ചയായ 21-ാം വിജയം ആഘോഷിച്ചത്. വിവിധ പോരാട്ടവേദികളിലായി തുടർച്ചയായ 28-ാം മത്സരത്തിലാണു സിറ്റി തോൽവി അറിയാതെ മുന്നേറുന്നത്, 25 ജയവും 3 സമനിലയും. പ്രീമിയർ ലീഗിൽ മാത്രം സിറ്റിക്കു തുടർച്ചയായ 15 ജയമായി.
അവസാന 10 മിനിറ്റുകളിലായിരുന്നു സിറ്റിയുടെ ജയം. 15-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ സിറ്റിയെ മുന്നിലെത്തിച്ച വൂൾവ്സ് 61-ാം മിനിറ്റിൽ 1-1ൽ എത്തി. എന്നാൽ, ഗബ്രിയേൽ ജീസസിന്റെ (80’, 90+3’) ഡബിളും റിയാദ് മഹ്റെസിന്റെ (90’) ഗോളും എത്തിയതോടെ സിറ്റി 4-1ന്റെ ജയം സ്വന്തമാക്കി.
കഴിഞ്ഞ ലീഗ് മത്സരങ്ങളിലും സിറ്റി ഒരു മിനിറ്റുപോലും പിന്നിൽ നിന്നില്ലെന്നതും മറ്റൊരു റിക്കാർഡ് ആയി. 1998-99ൽ ആഴ്സണൽ കുറിച്ച റിക്കാർഡിനൊപ്പമാണു സിറ്റി.
27 മത്സരങ്ങൾ പൂർത്തിയാക്കിയ സിറ്റി 65 പോയിന്റുമായി ഏകപക്ഷീയമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 26 മത്സരങ്ങളിൽനിന്ന് 50 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണു രണ്ടാമത്.
ഒരു ഇംഗ്ലീഷ് ടീം തുടർച്ചയായി 21 മത്സരങ്ങളിൽ ജയിക്കുന്നത് ഇതാദ്യമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ ഹോം മത്സരത്തിൽ വൂൾവ്സിനെ 4-1നു തകർത്തതോടെയാണു സിറ്റി തുടർച്ചയായ 21-ാം വിജയം ആഘോഷിച്ചത്. വിവിധ പോരാട്ടവേദികളിലായി തുടർച്ചയായ 28-ാം മത്സരത്തിലാണു സിറ്റി തോൽവി അറിയാതെ മുന്നേറുന്നത്, 25 ജയവും 3 സമനിലയും. പ്രീമിയർ ലീഗിൽ മാത്രം സിറ്റിക്കു തുടർച്ചയായ 15 ജയമായി.
അവസാന 10 മിനിറ്റുകളിലായിരുന്നു സിറ്റിയുടെ ജയം. 15-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ സിറ്റിയെ മുന്നിലെത്തിച്ച വൂൾവ്സ് 61-ാം മിനിറ്റിൽ 1-1ൽ എത്തി. എന്നാൽ, ഗബ്രിയേൽ ജീസസിന്റെ (80’, 90+3’) ഡബിളും റിയാദ് മഹ്റെസിന്റെ (90’) ഗോളും എത്തിയതോടെ സിറ്റി 4-1ന്റെ ജയം സ്വന്തമാക്കി.
കഴിഞ്ഞ ലീഗ് മത്സരങ്ങളിലും സിറ്റി ഒരു മിനിറ്റുപോലും പിന്നിൽ നിന്നില്ലെന്നതും മറ്റൊരു റിക്കാർഡ് ആയി. 1998-99ൽ ആഴ്സണൽ കുറിച്ച റിക്കാർഡിനൊപ്പമാണു സിറ്റി.
27 മത്സരങ്ങൾ പൂർത്തിയാക്കിയ സിറ്റി 65 പോയിന്റുമായി ഏകപക്ഷീയമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 26 മത്സരങ്ങളിൽനിന്ന് 50 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണു രണ്ടാമത്.