കർഷകരെ സഹായിക്കാനായി സർക്കാർ ഏർപ്പെടുത്തിയ സംവിധാനങ്ങൾ പോലും ചൂഷണത്തിനുള്ള ഉപാധികളായി മാറുന്നതു കഷ്ടമാണ്. നെല്ലുസംഭരണം സപ്ലൈകോയ്ക്കോ മില്ലുടമകൾക്കോ ലാഭകരമല്ലെങ്കിൽ അതിന്റെ നഷ്ടം നികത്തേണ്ടതു കർഷകരുടെ മടിക്കുത്തിൽനിന്നെടുത്തല്ല.
നെല്ലുസംഭരണം വൈകുന്നതു കോട്ടയം ജില്ലയിൽ വടക്കൻ കുട്ടനാട് മേഖലയിലെ കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നെല്ലുസംഭരണം വൈകുന്നതിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം നീണ്ടൂരിൽ കർഷകർ നെല്ലു കത്തിച്ചു പ്രതിഷേധിച്ചു. നെല്ലു കത്തിക്കുന്നതിനിടയിലേക്കു ചാടി ഒരു കർഷകൻ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. എത്ര വലിയ നിരാശയുടെ പിടിയിലാണു കർഷകർ എന്നാണല്ലോ ഇതെല്ലാം സൂചിപ്പിക്കുന്നത്.
മില്ലുടമകളുടെ സമ്മർദതന്ത്രമാണ് നെല്ലുസംഭരണം അവതാളത്തിലാകാൻ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നെല്ലളക്കുമ്പോൾ നൂറു കിലോയ്ക്ക് ആറു മുതൽ ഏഴു വരെ കിലോ കിഴിവ് വേണമെന്നാണു മില്ലുടമകൾക്കുവേണ്ടി നെല്ലെടുക്കാനെത്തുന്ന ഏജന്റുമാരുടെ ആവശ്യം. കർഷകർ ഇതിനു വഴങ്ങാത്തതിനാൽ ഏജന്റുമാർ നെല്ലു സംഭരിക്കുന്നില്ല. മൂന്നു കിലോയിൽ കൂടുതൽ കിഴിവ് അനുവദിക്കാനാവില്ലെന്നാണു കർഷകരുടെ നിലപാട്.
വടക്കൻ കുട്ടനാട് മേഖലയിൽ പലയിടത്തും പാടത്ത് നെല്ലു കൊയ്തിട്ടിട്ടു മൂന്നാഴ്ച കഴിഞ്ഞു. സംഭരണം നടക്കാത്തതു മൂലം നീണ്ടൂർ കൃഷിഭവന്റെ കീഴിൽ മാത്രം 13,000 ടൺ നെല്ലാണ് കെട്ടിക്കിടക്കുന്നത്. ഇനിയും സംഭരിച്ചില്ലെങ്കിൽ ഈ നെല്ല് നശിക്കും. കൂടുതൽ പാടശേഖരങ്ങളിൽ വരുംദിവസങ്ങളിൽ കൊയ്ത്ത് നടക്കാനുണ്ട്. അതുകൊണ്ട് സംഭരണകാര്യത്തിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്നാണു കർഷകരുടെ ആശങ്ക. സപ്ലൈകോയ്ക്കാണു നെല്ലുസംഭരണത്തിന്റെ ചുമതല. അവർ ആ ചുമതല ലാഭക്കണ്ണുള്ള സ്വകാര്യ മില്ലുകാരെ ഏല്പിച്ചതാണ് പ്രശ്നത്തിന് അടിസ്ഥാനം.
സ്വകാര്യ മില്ലുകാരുടെ ഏജന്റുമാരാണ് കർഷകരിൽനിന്ന് നെല്ലു സംഭരിക്കാൻ വരുന്നത്. ഇങ്ങനെ പല തട്ടിലുള്ള ഇടനിലക്കാർ അവരുടെ ലാഭത്തിനുവേണ്ടി നെല്ലിന്റെ കിഴിവ് കൂട്ടാൻ ശ്രമിക്കുന്പോൾ നഷ്ടമുണ്ടാകുന്നത് പ്രതികൂല കാലാവസ്ഥകളെയെല്ലാം അതിജീവിച്ചു നെല്ലു വിളയിച്ച കർഷകനാണ്. കർഷകരെ സഹായിക്കാനായി സർക്കാർ ഏർപ്പെടുത്തിയ സംവിധാനങ്ങൾ പോലും ചൂഷണത്തിനുള്ള ഉപാധികളായി മാറുന്നതു കഷ്ടമാണ്. നെല്ലുസംഭരണം സപ്ലൈകോയ്ക്കോ മില്ലുടമകൾക്കോ ലാഭകരമല്ലെങ്കിൽ അതിന്റെ നഷ്ടം നികത്തേണ്ടതു കർഷകരുടെ മടിക്കുത്തിൽനിന്നെടുത്തല്ല.
പാടശേഖര സമിതിയും മില്ലുകാരും സർക്കാർ അധികൃതരും ചേർന്നാണു സംഭരിക്കുന്ന നെല്ലിന്റെ കിഴിവ് തീരുമാനിക്കുന്നത്. ആറു കിലോ കിഴിവിനു നെല്ലു സംഭരിക്കാൻ തീരുമാനമെടുത്തത് മിൽ ഏജന്റും പാടശേഖര സമിതിയും ചേർന്നാണെന്നും തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നുമാണു കർഷകരുടെ പരാതി. നെല്ലിന്റെ ഗുണനിലവാരം, വെള്ളത്തിന്റെ അളവ് എന്നിവയുടെ അടിസ്ഥാനത്തിലാണു കിഴിവ് കണക്കാക്കുന്നത്. മില്ലുകാർ അഞ്ചു മുതൽ പത്തു വരെ കിലോ കിഴിവ് ആവശ്യപ്പെടുന്നു. പത്തുകിലോ കിഴിവ് ചോദിച്ചെങ്കിലും തങ്ങൾ ചർച്ചചെയ്ത് അത് ആറു കിലോ ആക്കിയെന്നാണു പ്രതിഷേധസൂചകമായി നെല്ലു കത്തിച്ച പ്രദേശത്തെ പാടശേഖര സമിതിയുടെ നിലപാട്.
പുഞ്ചക്കൃഷിയിൽ വെള്ളത്തിന്റെ അളവ് കുറവായിട്ടും മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നുവെന്നാണു കർഷകരുടെ പരാതി. സംഭരണം പ്രതിസന്ധിയിലായതോടെ നെല്ല് പാടത്തുതന്നെ കൂട്ടിയിടേണ്ട ഗതികേടിലാണു കർഷകർ. നെല്ലുസംഭരണത്തിന്റെ അപാകതകളിലേക്കാണ് ഇപ്പോഴത്തെ പ്രതിസന്ധിയും വിരൽചൂണ്ടുന്നത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയക്കളികൾ ഇപ്പോഴത്തെ പ്രശ്നത്തിനു പിന്നിലുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
രാജ്യത്തെല്ലായിടത്തുമുള്ള കർഷകർ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നത്തിന്റെ ഒരു രൂപമാണ് കുട്ടനാട്ടിലെ നെൽകർഷകരും നേരിടുന്നത്. തങ്ങൾ കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തും വിളയിച്ചെടുക്കുന്ന ഉത്പന്നങ്ങൾ വില്ക്കേണ്ടിവരുന്പോൾ കർഷകർ സംഭരണ ഏജൻസികളുടെ സമ്മർദ തന്ത്രങ്ങൾക്കും ചൂഷണങ്ങൾക്കും വഴങ്ങേണ്ടിവരുന്നു. വാങ്ങുന്നവർ പറയുന്ന വിലയ്ക്കു വിൽക്കേണ്ടിവരുന്നു. മറ്റൊരിടത്തു വിൽക്കാമെന്നു കരുതിയാലും അതിന് അവസരമില്ല. നെല്ലു കൊയ്തു പാടത്തിട്ടിരിക്കുന്ന കർഷകന് ഒരു മില്ലിനോടു താത്പര്യമില്ലെങ്കിൽ മറ്റൊരു മില്ല് കണ്ടെത്താൻ കഴിയില്ലാത്ത അവസ്ഥ. മില്ലുകാർ സംഘടിതരാണ്. കൂട്ടായി ആലോചിച്ചാണ് അവർ വിലയും തൂക്കവും കിഴിവുമെല്ലാം നിശ്ചയിക്കുന്നത്. ചൂഷണത്തിൽനിന്നു കർഷകർക്കു മോചനം കിട്ടണമെങ്കിൽ സർക്കാരിന്റെ ശക്തമായ സംരക്ഷണം ലഭിക്കണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കെ ഇനി കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്.
അവർ മില്ലുടമകളുടെ താളത്തിനൊത്തു നിൽക്കാതെ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ നെല്ലുസംഭരണത്തിലെ പ്രതിസന്ധി നീക്കാൻ നടപടിയെടുക്കണം. കർഷകർക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കാൻ എല്ലാവരുമുണ്ട്. എന്നാൽ, തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തക്കവിധം കർഷകർ സംഘടിച്ചു ശക്തരായില്ലെങ്കിൽ അവരെന്നും പലവിധത്തിലുള്ള ചൂഷണങ്ങൾക്കു വിധേയരായിക്കൊണ്ടിരിക്കും. പ്രതികൂല കാലാവസ്ഥകളെയെല്ലാം അവഗണിച്ചു ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ നൽകുന്ന സന്ദേശവും അതാണ്.
നെല്ലുസംഭരണം വൈകുന്നതു കോട്ടയം ജില്ലയിൽ വടക്കൻ കുട്ടനാട് മേഖലയിലെ കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നെല്ലുസംഭരണം വൈകുന്നതിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം നീണ്ടൂരിൽ കർഷകർ നെല്ലു കത്തിച്ചു പ്രതിഷേധിച്ചു. നെല്ലു കത്തിക്കുന്നതിനിടയിലേക്കു ചാടി ഒരു കർഷകൻ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. എത്ര വലിയ നിരാശയുടെ പിടിയിലാണു കർഷകർ എന്നാണല്ലോ ഇതെല്ലാം സൂചിപ്പിക്കുന്നത്.
മില്ലുടമകളുടെ സമ്മർദതന്ത്രമാണ് നെല്ലുസംഭരണം അവതാളത്തിലാകാൻ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നെല്ലളക്കുമ്പോൾ നൂറു കിലോയ്ക്ക് ആറു മുതൽ ഏഴു വരെ കിലോ കിഴിവ് വേണമെന്നാണു മില്ലുടമകൾക്കുവേണ്ടി നെല്ലെടുക്കാനെത്തുന്ന ഏജന്റുമാരുടെ ആവശ്യം. കർഷകർ ഇതിനു വഴങ്ങാത്തതിനാൽ ഏജന്റുമാർ നെല്ലു സംഭരിക്കുന്നില്ല. മൂന്നു കിലോയിൽ കൂടുതൽ കിഴിവ് അനുവദിക്കാനാവില്ലെന്നാണു കർഷകരുടെ നിലപാട്.
വടക്കൻ കുട്ടനാട് മേഖലയിൽ പലയിടത്തും പാടത്ത് നെല്ലു കൊയ്തിട്ടിട്ടു മൂന്നാഴ്ച കഴിഞ്ഞു. സംഭരണം നടക്കാത്തതു മൂലം നീണ്ടൂർ കൃഷിഭവന്റെ കീഴിൽ മാത്രം 13,000 ടൺ നെല്ലാണ് കെട്ടിക്കിടക്കുന്നത്. ഇനിയും സംഭരിച്ചില്ലെങ്കിൽ ഈ നെല്ല് നശിക്കും. കൂടുതൽ പാടശേഖരങ്ങളിൽ വരുംദിവസങ്ങളിൽ കൊയ്ത്ത് നടക്കാനുണ്ട്. അതുകൊണ്ട് സംഭരണകാര്യത്തിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്നാണു കർഷകരുടെ ആശങ്ക. സപ്ലൈകോയ്ക്കാണു നെല്ലുസംഭരണത്തിന്റെ ചുമതല. അവർ ആ ചുമതല ലാഭക്കണ്ണുള്ള സ്വകാര്യ മില്ലുകാരെ ഏല്പിച്ചതാണ് പ്രശ്നത്തിന് അടിസ്ഥാനം.
സ്വകാര്യ മില്ലുകാരുടെ ഏജന്റുമാരാണ് കർഷകരിൽനിന്ന് നെല്ലു സംഭരിക്കാൻ വരുന്നത്. ഇങ്ങനെ പല തട്ടിലുള്ള ഇടനിലക്കാർ അവരുടെ ലാഭത്തിനുവേണ്ടി നെല്ലിന്റെ കിഴിവ് കൂട്ടാൻ ശ്രമിക്കുന്പോൾ നഷ്ടമുണ്ടാകുന്നത് പ്രതികൂല കാലാവസ്ഥകളെയെല്ലാം അതിജീവിച്ചു നെല്ലു വിളയിച്ച കർഷകനാണ്. കർഷകരെ സഹായിക്കാനായി സർക്കാർ ഏർപ്പെടുത്തിയ സംവിധാനങ്ങൾ പോലും ചൂഷണത്തിനുള്ള ഉപാധികളായി മാറുന്നതു കഷ്ടമാണ്. നെല്ലുസംഭരണം സപ്ലൈകോയ്ക്കോ മില്ലുടമകൾക്കോ ലാഭകരമല്ലെങ്കിൽ അതിന്റെ നഷ്ടം നികത്തേണ്ടതു കർഷകരുടെ മടിക്കുത്തിൽനിന്നെടുത്തല്ല.
പാടശേഖര സമിതിയും മില്ലുകാരും സർക്കാർ അധികൃതരും ചേർന്നാണു സംഭരിക്കുന്ന നെല്ലിന്റെ കിഴിവ് തീരുമാനിക്കുന്നത്. ആറു കിലോ കിഴിവിനു നെല്ലു സംഭരിക്കാൻ തീരുമാനമെടുത്തത് മിൽ ഏജന്റും പാടശേഖര സമിതിയും ചേർന്നാണെന്നും തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നുമാണു കർഷകരുടെ പരാതി. നെല്ലിന്റെ ഗുണനിലവാരം, വെള്ളത്തിന്റെ അളവ് എന്നിവയുടെ അടിസ്ഥാനത്തിലാണു കിഴിവ് കണക്കാക്കുന്നത്. മില്ലുകാർ അഞ്ചു മുതൽ പത്തു വരെ കിലോ കിഴിവ് ആവശ്യപ്പെടുന്നു. പത്തുകിലോ കിഴിവ് ചോദിച്ചെങ്കിലും തങ്ങൾ ചർച്ചചെയ്ത് അത് ആറു കിലോ ആക്കിയെന്നാണു പ്രതിഷേധസൂചകമായി നെല്ലു കത്തിച്ച പ്രദേശത്തെ പാടശേഖര സമിതിയുടെ നിലപാട്.
പുഞ്ചക്കൃഷിയിൽ വെള്ളത്തിന്റെ അളവ് കുറവായിട്ടും മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നുവെന്നാണു കർഷകരുടെ പരാതി. സംഭരണം പ്രതിസന്ധിയിലായതോടെ നെല്ല് പാടത്തുതന്നെ കൂട്ടിയിടേണ്ട ഗതികേടിലാണു കർഷകർ. നെല്ലുസംഭരണത്തിന്റെ അപാകതകളിലേക്കാണ് ഇപ്പോഴത്തെ പ്രതിസന്ധിയും വിരൽചൂണ്ടുന്നത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയക്കളികൾ ഇപ്പോഴത്തെ പ്രശ്നത്തിനു പിന്നിലുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
രാജ്യത്തെല്ലായിടത്തുമുള്ള കർഷകർ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നത്തിന്റെ ഒരു രൂപമാണ് കുട്ടനാട്ടിലെ നെൽകർഷകരും നേരിടുന്നത്. തങ്ങൾ കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തും വിളയിച്ചെടുക്കുന്ന ഉത്പന്നങ്ങൾ വില്ക്കേണ്ടിവരുന്പോൾ കർഷകർ സംഭരണ ഏജൻസികളുടെ സമ്മർദ തന്ത്രങ്ങൾക്കും ചൂഷണങ്ങൾക്കും വഴങ്ങേണ്ടിവരുന്നു. വാങ്ങുന്നവർ പറയുന്ന വിലയ്ക്കു വിൽക്കേണ്ടിവരുന്നു. മറ്റൊരിടത്തു വിൽക്കാമെന്നു കരുതിയാലും അതിന് അവസരമില്ല. നെല്ലു കൊയ്തു പാടത്തിട്ടിരിക്കുന്ന കർഷകന് ഒരു മില്ലിനോടു താത്പര്യമില്ലെങ്കിൽ മറ്റൊരു മില്ല് കണ്ടെത്താൻ കഴിയില്ലാത്ത അവസ്ഥ. മില്ലുകാർ സംഘടിതരാണ്. കൂട്ടായി ആലോചിച്ചാണ് അവർ വിലയും തൂക്കവും കിഴിവുമെല്ലാം നിശ്ചയിക്കുന്നത്. ചൂഷണത്തിൽനിന്നു കർഷകർക്കു മോചനം കിട്ടണമെങ്കിൽ സർക്കാരിന്റെ ശക്തമായ സംരക്ഷണം ലഭിക്കണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കെ ഇനി കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്.
അവർ മില്ലുടമകളുടെ താളത്തിനൊത്തു നിൽക്കാതെ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ നെല്ലുസംഭരണത്തിലെ പ്രതിസന്ധി നീക്കാൻ നടപടിയെടുക്കണം. കർഷകർക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കാൻ എല്ലാവരുമുണ്ട്. എന്നാൽ, തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തക്കവിധം കർഷകർ സംഘടിച്ചു ശക്തരായില്ലെങ്കിൽ അവരെന്നും പലവിധത്തിലുള്ള ചൂഷണങ്ങൾക്കു വിധേയരായിക്കൊണ്ടിരിക്കും. പ്രതികൂല കാലാവസ്ഥകളെയെല്ലാം അവഗണിച്ചു ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ നൽകുന്ന സന്ദേശവും അതാണ്.