അഹമ്മദാബാദ്: ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ നിർണായകമായ മൂന്നാം പോരാട്ടം ഇന്ന് മൊട്ടേര സ്റ്റേഡിയത്തിൽ. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ പരാജയപ്പെടുന്ന ടീമിന്റെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ മോഹം പൊലിയും. അതിനാൽ ജയത്തിനായി മാത്രമാണ് ഇരു ടീമുകളും കളത്തിലെത്തുന്നത്. ഇന്ത്യക്ക് ഈ ടെസ്റ്റ് സമനിലയായാലും അടുത്ത ടെസ്റ്റിൽ ജയിച്ചാൽ ഫൈനലിൽ പ്രവേശിക്കാം. എന്നാൽ, പിങ്ക് പരീക്ഷ ജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് തങ്ങളുടെ ഫൈനൽ സ്വപ്നം സജീവമായി നിലനിർത്താൻ സാധിക്കൂ. ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം ആരംഭിക്കുക.
പരന്പര 1-1 സമനിലയിലാണിപ്പോൾ. 2-1ന് എങ്കിലും പരന്പര ജയിച്ചാലേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. ഇംഗ്ലണ്ടിനാകട്ടെ 3-1ന്റെ ജയം അനിവാര്യം.
പിങ്ക് അത്ര പന്തിയല്ല
ഇന്ത്യൻ ക്രിക്കറ്റ് ടീം പിങ്ക് പന്ത് അവസാനമായി കൈയിൽ എടുത്തത് ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിലെ ആദ്യ പോരാട്ടത്തിലായിരുന്നു. അന്ന് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ വെറും 36 റണ്സിനു പുറത്തായി. മൂന്ന് ദിനംകൊണ്ട് അവസാനിച്ച മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിനു പരാജയപ്പെട്ടു. ഇന്ത്യൻ ടീമിന്റെ രണ്ടാമത്തെ മാത്രം പിങ്ക് ബോൾ ടെസ്റ്റായിരുന്നു അത്.
ഇംഗ്ലണ്ടിനും പിങ്ക് ബോൾ അത്ര സുഖകരമായ ഓർമകളല്ല സമ്മാനിച്ചിട്ടുള്ളത്. മൂന്ന് പിങ്ക് ബോൾ ടെസ്റ്റ് കളിച്ചതിൽ രണ്ടിലും ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഹോം ഗ്രൗണ്ടിൽ കളിച്ച ഏക പിങ്ക് ബോൾ ടെസ്റ്റിലേ ഇംഗ്ലണ്ട് ജയിച്ചിട്ടുള്ളൂ.
50,000 കാണികൾ
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതിയാണ് നവീകരിച്ച മൊട്ടേരയ്ക്കുള്ളത്. 1,10,000 കാണികൾക്ക് കളികാണാനുള്ള സൗകര്യം മൊട്ടേരയിലുണ്ട്. നവീകരിച്ചശേഷം മൊട്ടേരയിൽ നടക്കുന്ന ആദ്യത്തെ രാജ്യാന്തര മത്സരമാണിത്, അതും പിങ്ക് ബോൾ ടെസ്റ്റ് ആണെന്നത് ശ്രദ്ധേയം.
മൊട്ടേരയിലെ ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റിനായി 50,000 കാണികൾ ഗാലറിയിലേക്ക് ഒഴുകിയെത്തും. കോവിഡ് നിയന്ത്രണമുള്ളതിനാലാണിത്. മൊട്ടേരയിൽ നേരത്തേ 49,000 പേർക്കേ ഇരിക്കാൻ സാധിക്കുമായിരുന്നുള്ളൂ എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
പിച്ചും ടീമും
പച്ചപ്പണിഞ്ഞ പിച്ചാണ് ഇന്നലെവരെ മൊട്ടേരയിൽ ഉണ്ടായിരുന്നത്. ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സൻ ചെറുചിരിയോടെ അഭിപ്രായപ്പെടുന്നത് പിച്ചിലെ പുല്ലെല്ലാം ഇന്നു രാവിലെ നീക്കം ചെയ്യുമെന്നാണ്. പുല്ല് നീക്കം ചെയ്യുന്നതോടെ പിച്ചിന്റെ സ്വഭാവം ചെപോക്കിലേതുപോലെ ആയിരിക്കാനാണ് കൂടുതൽ സാധ്യത. എന്നാൽ, രാത്രി സമയത്ത് സ്പിന്നർമാർക്ക് പന്തിൽ ഗ്രിപ്പ് കുറയാനുള്ള സാധ്യതയുണ്ട്. സ്പിന്നർമാർക്ക് സുപ്രധാന റോളുണ്ടെങ്കിലും ന്യൂ ബോൾ ആക്രമണം മത്സരത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. പരിക്ക് ഭേദമായ ഉമേഷ് യാദവ് ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഉമേഷ് ഇന്നു കളിക്കുമോ എന്നതു കണ്ടറിയണം.
ഇഷാന്ത് ശർമ 100 ടെസ്റ്റ് മത്സരങ്ങൾ
ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങൾ എന്ന നാഴികക്കല്ലിൽ പേസ് ബൗളർ ഇഷാന്ത് ശർമ ഇന്ന് എത്തും. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ പേസ് ബൗളറാണ് മുപ്പത്തിരണ്ടുകാരനായ ഇഷാന്ത്. 131 മത്സരം കളിച്ച കപിൽ ദേവാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ പേസർ. ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന 11-ാമത് കളിക്കാരനുമാകും ഇഷാന്ത്. സച്ചിൻ തെണ്ടുൽക്കർ (200), രാഹുൽ ദ്രാവിഡ് (163), വി.വി.എസ്. ലക്ഷ്മണ് (134), അനിൽ കുംബ്ലെ (132), കപിൽ ദേവ്, സുനിൽ ഗാവസ്കർ (125), വെംഗ്സാർകർ (116), സൗരവ് ഗാംഗുലി (113), ഹർഭജൻ സിംഗ് (103), വിരേന്ദർ സെവാഗ് (103) എന്നിവരാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയത്.
2007 മേയിൽ ബംഗ്ലാദേശിനെതിരേയായിരുന്നു ഇഷാന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. 32.22 ശരാശരിയിൽ 302 വിക്കറ്റുകൾ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
പരന്പര 1-1 സമനിലയിലാണിപ്പോൾ. 2-1ന് എങ്കിലും പരന്പര ജയിച്ചാലേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. ഇംഗ്ലണ്ടിനാകട്ടെ 3-1ന്റെ ജയം അനിവാര്യം.
പിങ്ക് അത്ര പന്തിയല്ല
ഇന്ത്യൻ ക്രിക്കറ്റ് ടീം പിങ്ക് പന്ത് അവസാനമായി കൈയിൽ എടുത്തത് ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിലെ ആദ്യ പോരാട്ടത്തിലായിരുന്നു. അന്ന് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ വെറും 36 റണ്സിനു പുറത്തായി. മൂന്ന് ദിനംകൊണ്ട് അവസാനിച്ച മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിനു പരാജയപ്പെട്ടു. ഇന്ത്യൻ ടീമിന്റെ രണ്ടാമത്തെ മാത്രം പിങ്ക് ബോൾ ടെസ്റ്റായിരുന്നു അത്.
ഇംഗ്ലണ്ടിനും പിങ്ക് ബോൾ അത്ര സുഖകരമായ ഓർമകളല്ല സമ്മാനിച്ചിട്ടുള്ളത്. മൂന്ന് പിങ്ക് ബോൾ ടെസ്റ്റ് കളിച്ചതിൽ രണ്ടിലും ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഹോം ഗ്രൗണ്ടിൽ കളിച്ച ഏക പിങ്ക് ബോൾ ടെസ്റ്റിലേ ഇംഗ്ലണ്ട് ജയിച്ചിട്ടുള്ളൂ.
50,000 കാണികൾ
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതിയാണ് നവീകരിച്ച മൊട്ടേരയ്ക്കുള്ളത്. 1,10,000 കാണികൾക്ക് കളികാണാനുള്ള സൗകര്യം മൊട്ടേരയിലുണ്ട്. നവീകരിച്ചശേഷം മൊട്ടേരയിൽ നടക്കുന്ന ആദ്യത്തെ രാജ്യാന്തര മത്സരമാണിത്, അതും പിങ്ക് ബോൾ ടെസ്റ്റ് ആണെന്നത് ശ്രദ്ധേയം.
മൊട്ടേരയിലെ ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റിനായി 50,000 കാണികൾ ഗാലറിയിലേക്ക് ഒഴുകിയെത്തും. കോവിഡ് നിയന്ത്രണമുള്ളതിനാലാണിത്. മൊട്ടേരയിൽ നേരത്തേ 49,000 പേർക്കേ ഇരിക്കാൻ സാധിക്കുമായിരുന്നുള്ളൂ എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
പിച്ചും ടീമും
പച്ചപ്പണിഞ്ഞ പിച്ചാണ് ഇന്നലെവരെ മൊട്ടേരയിൽ ഉണ്ടായിരുന്നത്. ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സൻ ചെറുചിരിയോടെ അഭിപ്രായപ്പെടുന്നത് പിച്ചിലെ പുല്ലെല്ലാം ഇന്നു രാവിലെ നീക്കം ചെയ്യുമെന്നാണ്. പുല്ല് നീക്കം ചെയ്യുന്നതോടെ പിച്ചിന്റെ സ്വഭാവം ചെപോക്കിലേതുപോലെ ആയിരിക്കാനാണ് കൂടുതൽ സാധ്യത. എന്നാൽ, രാത്രി സമയത്ത് സ്പിന്നർമാർക്ക് പന്തിൽ ഗ്രിപ്പ് കുറയാനുള്ള സാധ്യതയുണ്ട്. സ്പിന്നർമാർക്ക് സുപ്രധാന റോളുണ്ടെങ്കിലും ന്യൂ ബോൾ ആക്രമണം മത്സരത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. പരിക്ക് ഭേദമായ ഉമേഷ് യാദവ് ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഉമേഷ് ഇന്നു കളിക്കുമോ എന്നതു കണ്ടറിയണം.
ഇഷാന്ത് ശർമ 100 ടെസ്റ്റ് മത്സരങ്ങൾ
ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങൾ എന്ന നാഴികക്കല്ലിൽ പേസ് ബൗളർ ഇഷാന്ത് ശർമ ഇന്ന് എത്തും. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ പേസ് ബൗളറാണ് മുപ്പത്തിരണ്ടുകാരനായ ഇഷാന്ത്. 131 മത്സരം കളിച്ച കപിൽ ദേവാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ പേസർ. ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന 11-ാമത് കളിക്കാരനുമാകും ഇഷാന്ത്. സച്ചിൻ തെണ്ടുൽക്കർ (200), രാഹുൽ ദ്രാവിഡ് (163), വി.വി.എസ്. ലക്ഷ്മണ് (134), അനിൽ കുംബ്ലെ (132), കപിൽ ദേവ്, സുനിൽ ഗാവസ്കർ (125), വെംഗ്സാർകർ (116), സൗരവ് ഗാംഗുലി (113), ഹർഭജൻ സിംഗ് (103), വിരേന്ദർ സെവാഗ് (103) എന്നിവരാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയത്.
2007 മേയിൽ ബംഗ്ലാദേശിനെതിരേയായിരുന്നു ഇഷാന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. 32.22 ശരാശരിയിൽ 302 വിക്കറ്റുകൾ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.