മെൽബണ്‍: സൗന്ദര്യാത്മക ടെന്നീസിലൂടെ ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ കിരീടത്തിൽ മുത്തമിട്ട് ജാപ്പനീസ് താരം നവോമി ഒസാക്ക. പേരിനെ സാധൂകരിച്ച് (നവോമി എന്നാൽ മനോഹരമായ എന്ന് അർഥം) ടെന്നീസ് കോർട്ടിൽ പോരാട്ടത്തിന്റെ സൗന്ദര്യം കാഴ്ചവച്ചായിരുന്നു ഒസാക്കയുടെ കിരീടധാരണം. അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഒസാക്ക കീഴടക്കിയത്. സ്കോർ: 6-4, 6-3. നവോമിയുടെ കിരീടത്തിലേക്കുള്ള ഈ ജൈത്രയാത്രയ്ക്കിടെ ഗ്രാൻസ്ലാം ജേതാക്കളായ സെറീന വില്യംസ്, ഗാർബീനെ മുഗുരുസ തുടങ്ങിയവർ നിലംപൊത്തിയിരുന്നു.
നാലിൽ നാല്
ഒസാക്കയുടെ നാലാം ഗ്രാൻസ്ലാം കിരീടമാണിത്. 2018ൽ യുഎസ് ഓപ്പണ്‍, 2019ൽ ഓസ്ട്രേലിയൻ ഓപ്പണ്‍, 2020ൽ യുഎസ് ഓപ്പണ്‍ എന്നിവയാണ് മുന്‍പ് ജാപ്പനീസ് താരത്തിന്റെ ഷെൽഫിൽ എത്തിയത്. ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിച്ചപ്പോഴെല്ലാം കിരീടവുമായാണ് ഒസാക്ക കളംവിട്ടതെന്നതും ശ്രദ്ധേയം. ഓപ്പണ്‍ കാലഘട്ടത്തിൽ (1968നു ശേഷം) ആദ്യത്തെ നാല് ഗ്രാൻസ്ലാം ഫൈനലിലും ജയം നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ഒസാക്ക. റോജർ ഫെഡറർ, മോണിക്ക സെലസ് എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയത്.
ജെന്നിഫർ ബ്രാഡിക്ക് ഒരു പഴുതുപോലും നൽകാതെയാണ് നവോമി കിരീടം സ്വന്തമാക്കിയത്. ഇതോടെ തോൽവി അറിയാതെ 21 (14 ഗ്രാൻസ്ലാം മത്സരങ്ങൾ ഉൾപ്പെടെ) മത്സരങ്ങൾ നവോമി പൂർത്തിയാക്കി. ഗ്രാൻസ്ലാം കിരീട നേട്ടക്കണക്കിൽ ജെന്നിഫർ കാപ്രിയാറ്റി, ലിൻഡ്സെ ഡാവെൻപോർട്ട്, ആംഗലിക് കെർബർ (എല്ലാവർക്കും മൂന്ന് വീതം) എന്നിവരെ ഇരുപത്തിമൂന്നുകാരിയായ ഒസാക്ക പിന്തള്ളി.
നാലിൽ നാല്
ഒസാക്കയുടെ നാലാം ഗ്രാൻസ്ലാം കിരീടമാണിത്. 2018ൽ യുഎസ് ഓപ്പണ്‍, 2019ൽ ഓസ്ട്രേലിയൻ ഓപ്പണ്‍, 2020ൽ യുഎസ് ഓപ്പണ്‍ എന്നിവയാണ് മുന്‍പ് ജാപ്പനീസ് താരത്തിന്റെ ഷെൽഫിൽ എത്തിയത്. ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിച്ചപ്പോഴെല്ലാം കിരീടവുമായാണ് ഒസാക്ക കളംവിട്ടതെന്നതും ശ്രദ്ധേയം. ഓപ്പണ്‍ കാലഘട്ടത്തിൽ (1968നു ശേഷം) ആദ്യത്തെ നാല് ഗ്രാൻസ്ലാം ഫൈനലിലും ജയം നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ഒസാക്ക. റോജർ ഫെഡറർ, മോണിക്ക സെലസ് എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയത്.
ജെന്നിഫർ ബ്രാഡിക്ക് ഒരു പഴുതുപോലും നൽകാതെയാണ് നവോമി കിരീടം സ്വന്തമാക്കിയത്. ഇതോടെ തോൽവി അറിയാതെ 21 (14 ഗ്രാൻസ്ലാം മത്സരങ്ങൾ ഉൾപ്പെടെ) മത്സരങ്ങൾ നവോമി പൂർത്തിയാക്കി. ഗ്രാൻസ്ലാം കിരീട നേട്ടക്കണക്കിൽ ജെന്നിഫർ കാപ്രിയാറ്റി, ലിൻഡ്സെ ഡാവെൻപോർട്ട്, ആംഗലിക് കെർബർ (എല്ലാവർക്കും മൂന്ന് വീതം) എന്നിവരെ ഇരുപത്തിമൂന്നുകാരിയായ ഒസാക്ക പിന്തള്ളി.