തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത കായിക പുരസ്കാരമായ ജി.വി രാജ അവാർഡുകൾ പ്രഖ്യാപിച്ചു. അത്ലറ്റുകളായ കുഞ്ഞുമുഹമ്മദും മയൂഖ ജോണിയും ജി.വി രാജ പുരസ്കാരത്തിന് അർഹരായി. കായിക മന്ത്രി ഇ.പി. ജയരാജനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബാസ്കറ്റ് ബോൾ താരം പി. എസ്. ജീന ജൂറിയുടെ പ്രത്യേക പരാമർശവും അംഗീകാരവും നേടി. സ്പോർട്സ് കൗണ്സിലിന്റെ 2019ലെ സംസ്ഥാന കായിക അവാർഡുകളും പ്രഖ്യാപിച്ചു.
ഒളിന്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് ബോക്സിംഗ് പരിശീലകൻ ചന്ദ്രലാൽ അർഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം. മികച്ച കായിക പരിശീലകനായി വോളിബോൾ പരിശീലകൻ വി. അനിൽകുമാറിനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം.
ചങ്ങനാശേരി അസംപ്ഷൻ കോളജിലെ സുജ മേരി ജോർജിനാണ് കോളജ് തലത്തിൽ മികച്ച കായിക അധ്യാപികക്കുള്ള പുരസ്കാരം.
മികച്ച കായിക നേട്ടം കൈവരിച്ച കോളജായി കണ്ണൂരിലെ എസ്എൻ കോളജിനെയും സ്കൂളായി പാലക്കാട് ജില്ലയിലെ മാത്തൂർ സിഎഫ്ഡിഎച്ച് എസിനെയും തെരെഞ്ഞെടുത്തു. കോളജ് തലത്തിൽ മികച്ച സ്പോർട്സ് ഹോസ്റ്റൽ താരങ്ങളായി പി. എസ്. അനിരുദ്ധനും പി.ഒ. സയനയും തെരെഞ്ഞെടുക്കപ്പെട്ടു.
ഒളിന്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് ബോക്സിംഗ് പരിശീലകൻ ചന്ദ്രലാൽ അർഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം. മികച്ച കായിക പരിശീലകനായി വോളിബോൾ പരിശീലകൻ വി. അനിൽകുമാറിനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം.
ചങ്ങനാശേരി അസംപ്ഷൻ കോളജിലെ സുജ മേരി ജോർജിനാണ് കോളജ് തലത്തിൽ മികച്ച കായിക അധ്യാപികക്കുള്ള പുരസ്കാരം.
മികച്ച കായിക നേട്ടം കൈവരിച്ച കോളജായി കണ്ണൂരിലെ എസ്എൻ കോളജിനെയും സ്കൂളായി പാലക്കാട് ജില്ലയിലെ മാത്തൂർ സിഎഫ്ഡിഎച്ച് എസിനെയും തെരെഞ്ഞെടുത്തു. കോളജ് തലത്തിൽ മികച്ച സ്പോർട്സ് ഹോസ്റ്റൽ താരങ്ങളായി പി. എസ്. അനിരുദ്ധനും പി.ഒ. സയനയും തെരെഞ്ഞെടുക്കപ്പെട്ടു.