ചെന്നൈ: ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ലേലത്തുക ലഭിക്കുന്ന താരമായി ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ്. 16.25 കോടി രൂപയ്ക്ക് മോറിസിനെ രാജസ്ഥാൻ റോയൽസാണു സ്വന്തമാക്കിയത്.
ഇന്നലെ നടന്ന 2021 ഐപിഎൽ താരലേലത്തിലാണു മോറിസിനു റിക്കാർഡ് തുക ലഭിച്ചത്. ഇന്ത്യൻ മുൻ താരം യുവരാജ് സിംഗിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ നേട്ടമാണു മോറിസിനു മുന്നിൽ തകർന്നത്. 15 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയ കിവീസ് പേസർ കൈൽ ജെയ്മിസണാണ് ഉയർന്ന രണ്ടാമത്തെ തുക ഇത്തവ നേടിയത്. 14.25 കോടിക്കു ബംഗളൂരുതന്നെ സ്വന്തമാക്കിയ ഓസീസ് താരം ഗ്ലെൻ മാക്സ്വെൽ മൂന്നാമതും 14 കോടിക്ക് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ച ഓസീസ് താരം ജൈ റിച്ചാർഡ്സൻ നാലാമതുമുണ്ട്.
9.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. ആഭ്യന്തര ക്രിക്കറ്റ് പരിചയം മാത്രമുള്ള ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഓസ്ട്രേലിയൻ താരം റിലീ മെറിഡിത്തിന് എട്ടു കോടി ലഭിച്ചു. മോയിൻ അലിയെ ഏഴു കോടി രൂപയ്ക്ക് ചെന്നൈയും ടോം കറനെ 5.25 കോടി രൂപയ്ക്ക് ഡൽഹിയും നഥാൻ കോൾട്ടർനീലിനെ അഞ്ചു കോടി രൂപയ്ക്കു മുംബൈ ഇന്ത്യൻസും ടീമിലെത്തിച്ചു.
നാലു കേരളതാരങ്ങൾ
മലയാളി താരങ്ങളായ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെ അവരുടെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സും വിഷ്ണു വിനോദിനെ (20 ലക്ഷം) ഡൽഹി കാപ്പിറ്റൽസും സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിക്കുന്ന ജലജ് സക്സേനയെ അദ്ദേഹത്തിന്റെ അടിസ്ഥാന വിലയായിരുന്ന 30 ലക്ഷത്തിനു പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി.
സച്ചിന്റെ മകൻ അർജുൻ തെണ്ടുൽക്കറിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ടെസ്റ്റ് സ്പെഷലിസ്റ്റായ ചേതേശ്വർ പൂജാരയെ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ചെന്നൈ തട്ടകത്തിലെത്തിച്ചു.
ഇന്നലെ നടന്ന 2021 ഐപിഎൽ താരലേലത്തിലാണു മോറിസിനു റിക്കാർഡ് തുക ലഭിച്ചത്. ഇന്ത്യൻ മുൻ താരം യുവരാജ് സിംഗിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ നേട്ടമാണു മോറിസിനു മുന്നിൽ തകർന്നത്. 15 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയ കിവീസ് പേസർ കൈൽ ജെയ്മിസണാണ് ഉയർന്ന രണ്ടാമത്തെ തുക ഇത്തവ നേടിയത്. 14.25 കോടിക്കു ബംഗളൂരുതന്നെ സ്വന്തമാക്കിയ ഓസീസ് താരം ഗ്ലെൻ മാക്സ്വെൽ മൂന്നാമതും 14 കോടിക്ക് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ച ഓസീസ് താരം ജൈ റിച്ചാർഡ്സൻ നാലാമതുമുണ്ട്.
9.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. ആഭ്യന്തര ക്രിക്കറ്റ് പരിചയം മാത്രമുള്ള ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഓസ്ട്രേലിയൻ താരം റിലീ മെറിഡിത്തിന് എട്ടു കോടി ലഭിച്ചു. മോയിൻ അലിയെ ഏഴു കോടി രൂപയ്ക്ക് ചെന്നൈയും ടോം കറനെ 5.25 കോടി രൂപയ്ക്ക് ഡൽഹിയും നഥാൻ കോൾട്ടർനീലിനെ അഞ്ചു കോടി രൂപയ്ക്കു മുംബൈ ഇന്ത്യൻസും ടീമിലെത്തിച്ചു.
നാലു കേരളതാരങ്ങൾ
മലയാളി താരങ്ങളായ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെ അവരുടെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സും വിഷ്ണു വിനോദിനെ (20 ലക്ഷം) ഡൽഹി കാപ്പിറ്റൽസും സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിക്കുന്ന ജലജ് സക്സേനയെ അദ്ദേഹത്തിന്റെ അടിസ്ഥാന വിലയായിരുന്ന 30 ലക്ഷത്തിനു പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി.
സച്ചിന്റെ മകൻ അർജുൻ തെണ്ടുൽക്കറിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ടെസ്റ്റ് സ്പെഷലിസ്റ്റായ ചേതേശ്വർ പൂജാരയെ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ചെന്നൈ തട്ടകത്തിലെത്തിച്ചു.