കൗമാരപ്രായക്കാരുടെ ഒളിച്ചോട്ടം പെരുകുന്നതു മാതാപിതാക്കൾക്കും പോലീസിനും വലിയ തലവേദനയായി മാറുകയാണ്. പവിത്രമായ കുടുംബബന്ധങ്ങളിൽ ആഹ്ളാദിക്കുകയും
ഭാരതീയ സംസ്കാര പാരന്പര്യത്തിൽ അഭിമാനിക്കുകയും ചെയ്തുവന്ന നമുക്ക് എന്തുപറ്റി?
കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിനും ശക്തീകരണത്തിനും പ്രത്യേക നിയമങ്ങളും സംവിധാനങ്ങളും ഇവിടെ ആവശ്യത്തിനുണ്ടെങ്കിലും ലക്ഷ്യം നേടാൻ അവ സഹായിക്കുന്നുണ്ടോ? സർക്കാർ കണക്കുകളും അവകാശവാദങ്ങളും ഏതുതന്നെയായാലും ഇല്ല എന്നുതന്നെ ഉത്തരം പറയേണ്ടിവരും. എന്നുതന്നെയല്ല, വ്യവസ്ഥാപിത സാമൂഹികക്രമം ശൈഥില്യത്തെ നേരിടുന്നതിന്റെ ധാരാളം ലക്ഷണങ്ങൾ ചുറ്റും കാണുന്നുമുണ്ട്. കൗമാരപ്രായക്കാരുടെ ഒളിച്ചോട്ടം പെരുകുന്നതു മാതാപിതാക്കൾക്കും പോലീസിനും വലിയ തലവേദനയായി മാറുകയാണ്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം നാടുവിടുന്ന വീട്ടമ്മമാരെപ്പറ്റിയുള്ള വാർത്തകളും കൂടിവരുന്നു. വഴിവിട്ട ബന്ധങ്ങൾ സ്ഥാപിക്കുകയും പരസ്ത്രീഗമനം നടത്തുകയും ചെയ്യുന്ന പുരുഷന്മാരുടെ കഥകൾ പണ്ടേയുള്ളതാണല്ലോ. പവിത്രമായ കുടുംബബന്ധങ്ങളിൽ ആഹ്ളാദിക്കുകയും ഭാരതീയ സംസ്കാര പാരന്പര്യത്തിൽ അഭിമാനിക്കുകയും ചെയ്തുവന്ന നമുക്ക് എന്തുപറ്റി? സമൂഹത്തിന്റെ ഇപ്പോഴത്തെ പോക്ക് വലിയ അപകടത്തിലേക്കാണെന്നു സംശയിക്കണം.
കോവിഡ് കാലത്തെ ഓൺലൈൻ പഠനം മറയാക്കി കുട്ടികളുടെ ഒളിച്ചോട്ടം കൂടുന്നുവെന്നാണു പുതിയ ചില കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള പത്തു കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള ചില പോലീസ് സ്റ്റേഷനുകളുണ്ട്. പ്രായപൂർത്തിയാകാത്തവരാണ് ഇതിലേറെയും. ഓൺലൈൻ ക്ലാസുകൾ പാഠ്യരീതിയുടെ ഭാഗമായി മാറിയതിനാൽ എല്ലാ വിദ്യാർഥികളുടെയും കൈയിൽ മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉണ്ട്. മൊബൈലിലോ ലാപ്ടോപ്പിലോ മുഴുകിയിരിക്കുന്ന കുട്ടികൾ പലരും പഠിക്കുകയല്ല, മറ്റു വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന സത്യം പല മാതാപിതാക്കളുംഅറിയുന്നില്ലായിരിക്കാം. പുത്തൻ സാങ്കേതികവിദ്യകൾ പലതുമായി പരിചയമില്ലാത്ത ബഹുഭൂരിപക്ഷം മാതാപിതാക്കളും കുട്ടി മൊബൈൽ ഉപയോഗിച്ചു പഠിക്കുകയാണെന്നു വിചാരിക്കും. രക്ഷിതാക്കളുടെ നിരീക്ഷണവലയത്തിനു പുറത്തു പുതിയ സൗഹൃദങ്ങൾ കണ്ടെത്തുന്ന കുട്ടി പുതിയ സ്വാധീനങ്ങളിൽ അകപ്പെടാൻ ഒട്ടുംതന്നെ സമയം വേണ്ടിവരുന്നില്ല. ഊരാക്കുടുക്കിലാണു പലരും വന്നുവീഴുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ചതിക്കുഴികളിൽ പെട്ടുപോകുന്നതിന് അവരുടെ പക്വതയില്ലായ്മയെയും മാതാപിതാക്കളുടെ ജാഗ്രതക്കുറവിനെയുമൊക്കെ പഴിക്കാം. എന്നാൽ, ഭർത്താവും മക്കളുമുള്ള വീട്ടമ്മമാർ മൊബൈൽ ഫോൺ സംസാരത്തിൽ കുടുങ്ങി അന്യപുരുഷന്മാരോടൊപ്പം ഒളിച്ചോടുന്നതോ? പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയതിന് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം സ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവങ്ങളുണ്ടായതു കേരളത്തിൽ തന്നെയാണ്. ഒരേവീട്ടിൽ ഒന്നിച്ചുകഴിയുന്ന ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്, നേരിയ പരിചയം മാത്രമുള്ളവരുടെ കൂടെ പോകാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്താണ്? ഫോണിലെ സരസസംഭാഷണത്തിന്റെ ആകർഷണത്തിൽ മറക്കാനുള്ളതേയുള്ളോ ഭാര്യാ- ഭർതൃ ബന്ധവും കുട്ടികളോടുള്ള ഉത്തരവാദിത്വവും? സ്ത്രീകളെ കെണിയിൽ വീഴ്ത്താൻ വലയൊരുക്കിയിരിക്കുന്ന വിരുതന്മാർ ഇന്ന് ഏറെയുണ്ട്. അന്യരുടെ തേൻപുരണ്ട സംഭാഷണങ്ങളിൽ മയങ്ങുന്നവർ അതിലെ ചതി മനസിലാക്കുന്നതിൽ പരാജയപ്പെടുന്നു. ഭാര്യയുടെയോ ഭർത്താവിന്റെയോ അപഥസഞ്ചാരത്തിൽ തകരുന്നതു കുടുംബം മാത്രമല്ല മക്കളുടെ ഭാവികൂടിയാണ്. ഇതൊന്നും ആലോചിക്കാതെയാണു പലരുടെയും മതിലുചാട്ടം.
ഒളിച്ചോടിപ്പോയ കുട്ടികൾ പലരെയും കൗൺസലിംഗിനു വിധേയരാക്കിയപ്പോൾ ലഭിച്ച മറുപടി തങ്ങളെ ആരും സ്നേഹിക്കുന്നില്ല, പരിഗണിക്കുന്നില്ല എന്നൊക്കെയാണ്. മക്കളുടെ നല്ല ഭാവിക്കുവേണ്ടി കഷ്ടപ്പെട്ടു പണിയെടുക്കുന്ന മാതാപിതാക്കളുടെ ഹൃദയം നുറുങ്ങുന്ന മറുപടിയാണിത്. മക്കളെ വേണ്ടവിധം സ്നേഹിക്കാത്ത മാതാപിതാക്കളുണ്ടാവാം. എന്നാൽ, ഭൂരിഭാഗം മക്കളും മാതാപിതാക്കളുടെ സ്നേഹം മനസിലാക്കുന്നില്ല എന്നതല്ലേ സത്യം? മാതാപിതാക്കളും ഒന്നോ രണ്ടോ മക്കളുമുള്ള ഇന്നത്തെ അണുകുടുംബത്തിൽ അംഗങ്ങൾ കുറവാണെങ്കിലും ആശയവിനിമയ വിടവ് വളരെ കൂടുതലാണ്. മുന്പു വീടുകളിൽ ധാരാളം അംഗങ്ങളും വേണ്ടത്ര ബന്ധുക്കളും അയൽപക്കത്ത് ഇഷ്ടംപോലെ കൂട്ടുകാരുമുണ്ടായിരുന്നു. എല്ലാവരുമായുള്ള നിരന്തര സന്പർക്കംമൂലം ആരും സ്നേഹക്കുറവ് അറിഞ്ഞിരുന്നില്ല. പണ്ടു കുട്ടികളും വീട്ടുജോലികളിൽ സഹായിച്ചിരുന്നതിനാൽ അധ്വാനിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞിരുന്നു. ഇന്നു കുട്ടികളെ ഒരു ജോലിയും എടുപ്പിക്കാതിരിക്കുന്പോൾ അവർക്കു മാതാപിതാക്കളുടെ സ്നേഹത്തെപ്പറ്റി സംശയം. സ്വാർത്ഥതയുടെ മതിലുകൾക്കുള്ളിലാണ് ഇന്ന് എല്ലാവരുംതന്നെ. അപ്പോഴാണു മാതാപിതാക്കളുടെയും ജീവിതപങ്കാളിയുടെയും സ്നേഹത്തെപ്പറ്റി സംശയം തോന്നുന്നത്. വീട്ടിൽ എല്ലാവരും ഒന്നിച്ചു പണിയെടുക്കുകയും ഭക്ഷണം കഴിക്കുകയും പ്രാർഥിക്കുകയുമൊക്കെ ചെയ്യുമ്പോൾ ബന്ധങ്ങളുടെ ഇഴയടുപ്പം കൂടും. പരസ്പരം കൂടുതൽ സംസാരിച്ചും കൂടുതൽ സ്നേഹം പ്രകടിപ്പിച്ചും കൂടുതൽ സഹകരിച്ചും കുടുംബബന്ധം ദൃഢപ്പെടുത്താം.
ഭാരതീയ സംസ്കാര പാരന്പര്യത്തിൽ അഭിമാനിക്കുകയും ചെയ്തുവന്ന നമുക്ക് എന്തുപറ്റി?
കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിനും ശക്തീകരണത്തിനും പ്രത്യേക നിയമങ്ങളും സംവിധാനങ്ങളും ഇവിടെ ആവശ്യത്തിനുണ്ടെങ്കിലും ലക്ഷ്യം നേടാൻ അവ സഹായിക്കുന്നുണ്ടോ? സർക്കാർ കണക്കുകളും അവകാശവാദങ്ങളും ഏതുതന്നെയായാലും ഇല്ല എന്നുതന്നെ ഉത്തരം പറയേണ്ടിവരും. എന്നുതന്നെയല്ല, വ്യവസ്ഥാപിത സാമൂഹികക്രമം ശൈഥില്യത്തെ നേരിടുന്നതിന്റെ ധാരാളം ലക്ഷണങ്ങൾ ചുറ്റും കാണുന്നുമുണ്ട്. കൗമാരപ്രായക്കാരുടെ ഒളിച്ചോട്ടം പെരുകുന്നതു മാതാപിതാക്കൾക്കും പോലീസിനും വലിയ തലവേദനയായി മാറുകയാണ്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം നാടുവിടുന്ന വീട്ടമ്മമാരെപ്പറ്റിയുള്ള വാർത്തകളും കൂടിവരുന്നു. വഴിവിട്ട ബന്ധങ്ങൾ സ്ഥാപിക്കുകയും പരസ്ത്രീഗമനം നടത്തുകയും ചെയ്യുന്ന പുരുഷന്മാരുടെ കഥകൾ പണ്ടേയുള്ളതാണല്ലോ. പവിത്രമായ കുടുംബബന്ധങ്ങളിൽ ആഹ്ളാദിക്കുകയും ഭാരതീയ സംസ്കാര പാരന്പര്യത്തിൽ അഭിമാനിക്കുകയും ചെയ്തുവന്ന നമുക്ക് എന്തുപറ്റി? സമൂഹത്തിന്റെ ഇപ്പോഴത്തെ പോക്ക് വലിയ അപകടത്തിലേക്കാണെന്നു സംശയിക്കണം.
കോവിഡ് കാലത്തെ ഓൺലൈൻ പഠനം മറയാക്കി കുട്ടികളുടെ ഒളിച്ചോട്ടം കൂടുന്നുവെന്നാണു പുതിയ ചില കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള പത്തു കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള ചില പോലീസ് സ്റ്റേഷനുകളുണ്ട്. പ്രായപൂർത്തിയാകാത്തവരാണ് ഇതിലേറെയും. ഓൺലൈൻ ക്ലാസുകൾ പാഠ്യരീതിയുടെ ഭാഗമായി മാറിയതിനാൽ എല്ലാ വിദ്യാർഥികളുടെയും കൈയിൽ മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉണ്ട്. മൊബൈലിലോ ലാപ്ടോപ്പിലോ മുഴുകിയിരിക്കുന്ന കുട്ടികൾ പലരും പഠിക്കുകയല്ല, മറ്റു വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന സത്യം പല മാതാപിതാക്കളുംഅറിയുന്നില്ലായിരിക്കാം. പുത്തൻ സാങ്കേതികവിദ്യകൾ പലതുമായി പരിചയമില്ലാത്ത ബഹുഭൂരിപക്ഷം മാതാപിതാക്കളും കുട്ടി മൊബൈൽ ഉപയോഗിച്ചു പഠിക്കുകയാണെന്നു വിചാരിക്കും. രക്ഷിതാക്കളുടെ നിരീക്ഷണവലയത്തിനു പുറത്തു പുതിയ സൗഹൃദങ്ങൾ കണ്ടെത്തുന്ന കുട്ടി പുതിയ സ്വാധീനങ്ങളിൽ അകപ്പെടാൻ ഒട്ടുംതന്നെ സമയം വേണ്ടിവരുന്നില്ല. ഊരാക്കുടുക്കിലാണു പലരും വന്നുവീഴുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ചതിക്കുഴികളിൽ പെട്ടുപോകുന്നതിന് അവരുടെ പക്വതയില്ലായ്മയെയും മാതാപിതാക്കളുടെ ജാഗ്രതക്കുറവിനെയുമൊക്കെ പഴിക്കാം. എന്നാൽ, ഭർത്താവും മക്കളുമുള്ള വീട്ടമ്മമാർ മൊബൈൽ ഫോൺ സംസാരത്തിൽ കുടുങ്ങി അന്യപുരുഷന്മാരോടൊപ്പം ഒളിച്ചോടുന്നതോ? പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയതിന് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം സ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവങ്ങളുണ്ടായതു കേരളത്തിൽ തന്നെയാണ്. ഒരേവീട്ടിൽ ഒന്നിച്ചുകഴിയുന്ന ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്, നേരിയ പരിചയം മാത്രമുള്ളവരുടെ കൂടെ പോകാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്താണ്? ഫോണിലെ സരസസംഭാഷണത്തിന്റെ ആകർഷണത്തിൽ മറക്കാനുള്ളതേയുള്ളോ ഭാര്യാ- ഭർതൃ ബന്ധവും കുട്ടികളോടുള്ള ഉത്തരവാദിത്വവും? സ്ത്രീകളെ കെണിയിൽ വീഴ്ത്താൻ വലയൊരുക്കിയിരിക്കുന്ന വിരുതന്മാർ ഇന്ന് ഏറെയുണ്ട്. അന്യരുടെ തേൻപുരണ്ട സംഭാഷണങ്ങളിൽ മയങ്ങുന്നവർ അതിലെ ചതി മനസിലാക്കുന്നതിൽ പരാജയപ്പെടുന്നു. ഭാര്യയുടെയോ ഭർത്താവിന്റെയോ അപഥസഞ്ചാരത്തിൽ തകരുന്നതു കുടുംബം മാത്രമല്ല മക്കളുടെ ഭാവികൂടിയാണ്. ഇതൊന്നും ആലോചിക്കാതെയാണു പലരുടെയും മതിലുചാട്ടം.
ഒളിച്ചോടിപ്പോയ കുട്ടികൾ പലരെയും കൗൺസലിംഗിനു വിധേയരാക്കിയപ്പോൾ ലഭിച്ച മറുപടി തങ്ങളെ ആരും സ്നേഹിക്കുന്നില്ല, പരിഗണിക്കുന്നില്ല എന്നൊക്കെയാണ്. മക്കളുടെ നല്ല ഭാവിക്കുവേണ്ടി കഷ്ടപ്പെട്ടു പണിയെടുക്കുന്ന മാതാപിതാക്കളുടെ ഹൃദയം നുറുങ്ങുന്ന മറുപടിയാണിത്. മക്കളെ വേണ്ടവിധം സ്നേഹിക്കാത്ത മാതാപിതാക്കളുണ്ടാവാം. എന്നാൽ, ഭൂരിഭാഗം മക്കളും മാതാപിതാക്കളുടെ സ്നേഹം മനസിലാക്കുന്നില്ല എന്നതല്ലേ സത്യം? മാതാപിതാക്കളും ഒന്നോ രണ്ടോ മക്കളുമുള്ള ഇന്നത്തെ അണുകുടുംബത്തിൽ അംഗങ്ങൾ കുറവാണെങ്കിലും ആശയവിനിമയ വിടവ് വളരെ കൂടുതലാണ്. മുന്പു വീടുകളിൽ ധാരാളം അംഗങ്ങളും വേണ്ടത്ര ബന്ധുക്കളും അയൽപക്കത്ത് ഇഷ്ടംപോലെ കൂട്ടുകാരുമുണ്ടായിരുന്നു. എല്ലാവരുമായുള്ള നിരന്തര സന്പർക്കംമൂലം ആരും സ്നേഹക്കുറവ് അറിഞ്ഞിരുന്നില്ല. പണ്ടു കുട്ടികളും വീട്ടുജോലികളിൽ സഹായിച്ചിരുന്നതിനാൽ അധ്വാനിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞിരുന്നു. ഇന്നു കുട്ടികളെ ഒരു ജോലിയും എടുപ്പിക്കാതിരിക്കുന്പോൾ അവർക്കു മാതാപിതാക്കളുടെ സ്നേഹത്തെപ്പറ്റി സംശയം. സ്വാർത്ഥതയുടെ മതിലുകൾക്കുള്ളിലാണ് ഇന്ന് എല്ലാവരുംതന്നെ. അപ്പോഴാണു മാതാപിതാക്കളുടെയും ജീവിതപങ്കാളിയുടെയും സ്നേഹത്തെപ്പറ്റി സംശയം തോന്നുന്നത്. വീട്ടിൽ എല്ലാവരും ഒന്നിച്ചു പണിയെടുക്കുകയും ഭക്ഷണം കഴിക്കുകയും പ്രാർഥിക്കുകയുമൊക്കെ ചെയ്യുമ്പോൾ ബന്ധങ്ങളുടെ ഇഴയടുപ്പം കൂടും. പരസ്പരം കൂടുതൽ സംസാരിച്ചും കൂടുതൽ സ്നേഹം പ്രകടിപ്പിച്ചും കൂടുതൽ സഹകരിച്ചും കുടുംബബന്ധം ദൃഢപ്പെടുത്താം.