ഒരുവശത്തു കാട്ടുമൃഗങ്ങളുടെയും മറുവശത്ത് വനംവകുപ്പുകാരുടെയും ശല്യം അസഹ്യമാകുന്പോൾ എല്ലാം ഇട്ടെറിഞ്ഞ് ഇഎസ്സെഡ് പ്രദേശത്തുനിന്ന് എങ്ങോട്ടെങ്കിലും പോകാൻ ജനങ്ങൾ നിർബന്ധിതരാകും. ഇങ്ങനെയൊരു കുടിയൊഴിപ്പിക്കലിനുള്ള ഗൂഢപദ്ധതിയാണു പുതിയ പരിസ്ഥിതി ദുർബലപ്രദേശങ്ങളും ബഫർ സോണുകളുമൊക്കെ ഉണ്ടാക്കലെന്നു സംശയിക്കുന്നവരെ കുറ്റംപറയാനൊക്കുമോ?
ജനങ്ങളുടെ പരാതികളും പ്രതിഷേധസ്വരങ്ങളും തൃണവൽഗണിച്ചുകൊണ്ടു കേരളത്തിന്റെ മലയോരമേഖലയെ മുഴുവൻ വനമാക്കാനുള്ള ഗൂഢപദ്ധതിയുമായി കേന്ദ്ര- സംസ്ഥാന വനംവകുപ്പുകൾ മുന്നോട്ടുപോവുകയാണ്. വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബലപ്രദേശം (ഇക്കോ സെൻസിറ്റീവ് സോൺ -ഇഎസ്സെഡ്) ആയി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതാണ് ഈ ദിശയിലുള്ള ഏറ്റവും പുതിയ നീക്കം. വയനാട് വന്യജീവി സങ്കേതത്തോടു ചേർന്നുള്ള 99.5 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്സെഡ് ആയി മാറ്റുക.
കേരളത്തിന്റെ മലയോരത്തു മനുഷ്യവാസം അസാധ്യമാക്കുന്ന വിധത്തിൽ ഇത്തരം നിരവധി ഇഎസ്സെഡ് ഉത്തരവുകളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇറങ്ങിയിരിക്കുന്നത്. ഇടുക്കി ജില്ലയിൽ മതികെട്ടാൻചോല പ്രദേശം, തൃശൂർ ജില്ലയിൽ പീച്ചി, ചിമ്മിനി, ചൂലന്നൂർ പ്രദേശങ്ങൾ, കോഴിക്കോട് ജില്ലയിൽ മലബാർ വന്യജീവിസങ്കേതം, കണ്ണൂർ ജില്ലയിൽ ആറളം, കൊട്ടിയൂർ പ്രദേശങ്ങൾ എന്നിവയൊക്കെ ഇഎസ്സെഡ് ബഫർ സോൺ പരിധിയിൽപ്പെടുത്തി വിജ്ഞാപനമിറക്കി. ജനങ്ങൾ പ്രതിഷേധിക്കുന്പോൾ പ്രശ്നം പരിഹരിക്കാമെന്ന സാന്ത്വനവാക്കുകൾ ഭരണാധികാരികൾ പറയും. അതു വിശ്വസിച്ചു കാത്തിരിക്കുന്പോൾ ഉദ്യോഗസ്ഥർ അടുത്ത ഉത്തരവിറക്കും. മലയോരജനതയുടെ ഭാവി അപകടത്തിലാക്കുന്ന ഈ ചതി ഇനിയെങ്കിലും നിർത്തണം.
വയനാട് ജില്ലയിലെ തിരുനെല്ലി, തൃശിലേരി, പുൽപ്പള്ളി, ഇരുളം, കിടങ്ങനാട്, നൂൽപ്പുഴ എന്നീ വില്ലേജുകൾ പുതിയ ഇഎസ്സെഡിന്റെ പരിധിയിൽ വരും. ഈ പ്രദേശത്തെ ജനവാസമേഖലകളെ ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കരട് വിജ്ഞാപനത്തിൽ അതിനുള്ള നടപടിയില്ല. ഇഎസ്സെഡ് പ്രദേശത്തു ഖനനം, പാറപൊട്ടിക്കൽ, ക്രഷർ യൂണിറ്റുകളും വ്യവസായശാലകളും സ്ഥാപിക്കാൻ തുടങ്ങി സാധാരണ ജനങ്ങളെ അത്രയൊന്നും ബാധിക്കാത്ത കാര്യങ്ങൾക്കാണു നിരോധനം എന്ന ധാരണ പരത്താൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഭാവിയിൽ സാധാരണ ജീവിതം അസാധ്യമാക്കുന്ന നിയന്ത്രണങ്ങളാണു വരാൻ പോകുന്നതെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. രാത്രിയാത്രയും പുതിയ വീടുവയ്ക്കലുമടക്കമുള്ള കാര്യങ്ങൾ ബുദ്ധിമുട്ടാകും. ഇപ്പോൾതന്നെ ഇല്ലാത്ത അധികാരങ്ങളുപയോഗിച്ച് ജനങ്ങളെ പരമാവധി ദ്രോഹിക്കാൻ എങ്ങനെയെല്ലാം കഴിയുമെന്നു ഗവേഷണം നടത്തുന്നവരാണല്ലോ വനംവകുപ്പിലെ പല ഉദ്യോഗസ്ഥരും. ഒരുവശത്തു കാട്ടുമൃഗങ്ങളുടെയും മറുവശത്ത് വനംവകുപ്പുകാരുടെയും ശല്യം അസഹ്യമാകുന്പോൾ എല്ലാം ഇട്ടെറിഞ്ഞ് ഇഎസ്സെഡ് പ്രദേശത്തുനിന്ന് എങ്ങോട്ടെങ്കിലും പോകാൻ ജനങ്ങൾ നിർബന്ധിതരാകും. ഇങ്ങനെയൊരു കുടിയൊഴിപ്പിക്കലിനുള്ള ഗൂഢപദ്ധതിയാണു പുതിയ പരിസ്ഥിതി ദുർബലപ്രദേശങ്ങളും ബഫർ സോണുകളുമൊക്കെ ഉണ്ടാക്കലെന്നു സംശയിക്കുന്നവരെ കുറ്റംപറയാനൊക്കുമോ?
വലിയ വിപത്തിലാണു തങ്ങൾ ചെന്നുപെട്ടിരിക്കുന്നതെന്ന് ഇഎസ്സെഡ് വിജ്ഞാപനം ഇറക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണു വയനാട് ജില്ലയിൽ ഇന്നലെയും ഇന്നുമായി പ്രതിഷേധപരിപാടികളും ഹർത്താലുമൊക്കെ നടക്കുന്നത്. ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുന്പോൾ അതിൽ കാര്യമുണ്ടെന്നു മനസിലാക്കി നടപടിയെടുക്കാൻ ജനാധിപത്യ സർക്കാരിനു ബാധ്യതയുണ്ട്. ജനാധിപത്യഭരണത്തിൽ ജനങ്ങളുടെ കൂട്ടായ അഭിപ്രായത്തിനു മുകളിലല്ല ഒരു വകുപ്പും. ഇവിടെ /”ജംഗിൾ രാജ്’’’’ ആയിട്ടില്ലല്ലോ. വയനാട് ഇഎസ്സെഡ് വിജ്ഞാപനം ഭേദഗതി ചെയ്യുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും വനംമന്ത്രി കെ. രാജു അറിയിച്ചിട്ടുണ്ട്. വയനാട് ഇഎസ്സെഡ് ആദ്യം നിശ്ചയിച്ചിരുന്നത് 118.59 ചതുരശ്ര കിലോമീറ്റർ ആണെന്നും അതിൽ ജനവാസമേഖലയായ 30 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കിയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
എന്നാൽ, ബഫർ സോൺ തന്നെ എന്തിനാണെന്നാണു ജനങ്ങളുടെ ചോദ്യം. വന്യമൃഗങ്ങൾ കാട്ടിൽനിന്നു നാട്ടിലിറങ്ങി വിഹരിക്കുകയാണ്. ജനങ്ങളെ ദ്രോഹിക്കാൻ ഓടിനടക്കുന്ന ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനും കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ നോക്കുന്നില്ല. ബഫർ സോൺ വന്നാൽ കാട്ടുമൃഗങ്ങൾ അവിടവും താവളമാക്കി കൂടുതൽ ജനവാസമേഖലകളിലേക്കു കടന്നുകയറും.
വനവും പരിസ്ഥിതിയുമൊക്കെ സംരക്ഷിക്കേണ്ടതു തന്നെയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ, വനമേഖലയോടുചേർന്നു താമസിക്കുന്ന ജനങ്ങളെ ഇതിന്റെ പേരിൽ വേട്ടയാടുന്നതു നിർത്തണം. ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളടെ മറവിലും പരിസ്ഥിതി ദുർബലപ്രദേശത്തിന്റെ പേരിലും കേരളത്തിൽ വനഭൂമി വർധിപ്പിക്കാൻ നടക്കുന്ന നീക്കങ്ങളിൽ പല നിഗൂഢതകളും സങ്കുചിത താത്പര്യങ്ങളുമുണ്ടെന്നു സംശയിക്കണം. അല്ലെങ്കിൽ ജനഹിതത്തെ പാടേ അവഗണിച്ചുകൊണ്ട് തുടരെത്തുടരെ ഉത്തരവുകളിറങ്ങുമോ? സർക്കാരറിയാതെ വനംവകുപ്പിലെ ഉദ്യോഗസ്ഥ ലോബിയാണ് ഇതിനു പിന്നിലെങ്കിൽ അവരെ നിലയ്ക്കുനിർത്തണം. കേന്ദ്രസർക്കാരിനെ മാത്രം കുറ്റം പറഞ്ഞു കൈകഴുകാനാവില്ല.
ജനങ്ങളുടെ പരാതികളും പ്രതിഷേധസ്വരങ്ങളും തൃണവൽഗണിച്ചുകൊണ്ടു കേരളത്തിന്റെ മലയോരമേഖലയെ മുഴുവൻ വനമാക്കാനുള്ള ഗൂഢപദ്ധതിയുമായി കേന്ദ്ര- സംസ്ഥാന വനംവകുപ്പുകൾ മുന്നോട്ടുപോവുകയാണ്. വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബലപ്രദേശം (ഇക്കോ സെൻസിറ്റീവ് സോൺ -ഇഎസ്സെഡ്) ആയി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതാണ് ഈ ദിശയിലുള്ള ഏറ്റവും പുതിയ നീക്കം. വയനാട് വന്യജീവി സങ്കേതത്തോടു ചേർന്നുള്ള 99.5 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്സെഡ് ആയി മാറ്റുക.
കേരളത്തിന്റെ മലയോരത്തു മനുഷ്യവാസം അസാധ്യമാക്കുന്ന വിധത്തിൽ ഇത്തരം നിരവധി ഇഎസ്സെഡ് ഉത്തരവുകളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇറങ്ങിയിരിക്കുന്നത്. ഇടുക്കി ജില്ലയിൽ മതികെട്ടാൻചോല പ്രദേശം, തൃശൂർ ജില്ലയിൽ പീച്ചി, ചിമ്മിനി, ചൂലന്നൂർ പ്രദേശങ്ങൾ, കോഴിക്കോട് ജില്ലയിൽ മലബാർ വന്യജീവിസങ്കേതം, കണ്ണൂർ ജില്ലയിൽ ആറളം, കൊട്ടിയൂർ പ്രദേശങ്ങൾ എന്നിവയൊക്കെ ഇഎസ്സെഡ് ബഫർ സോൺ പരിധിയിൽപ്പെടുത്തി വിജ്ഞാപനമിറക്കി. ജനങ്ങൾ പ്രതിഷേധിക്കുന്പോൾ പ്രശ്നം പരിഹരിക്കാമെന്ന സാന്ത്വനവാക്കുകൾ ഭരണാധികാരികൾ പറയും. അതു വിശ്വസിച്ചു കാത്തിരിക്കുന്പോൾ ഉദ്യോഗസ്ഥർ അടുത്ത ഉത്തരവിറക്കും. മലയോരജനതയുടെ ഭാവി അപകടത്തിലാക്കുന്ന ഈ ചതി ഇനിയെങ്കിലും നിർത്തണം.
വയനാട് ജില്ലയിലെ തിരുനെല്ലി, തൃശിലേരി, പുൽപ്പള്ളി, ഇരുളം, കിടങ്ങനാട്, നൂൽപ്പുഴ എന്നീ വില്ലേജുകൾ പുതിയ ഇഎസ്സെഡിന്റെ പരിധിയിൽ വരും. ഈ പ്രദേശത്തെ ജനവാസമേഖലകളെ ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കരട് വിജ്ഞാപനത്തിൽ അതിനുള്ള നടപടിയില്ല. ഇഎസ്സെഡ് പ്രദേശത്തു ഖനനം, പാറപൊട്ടിക്കൽ, ക്രഷർ യൂണിറ്റുകളും വ്യവസായശാലകളും സ്ഥാപിക്കാൻ തുടങ്ങി സാധാരണ ജനങ്ങളെ അത്രയൊന്നും ബാധിക്കാത്ത കാര്യങ്ങൾക്കാണു നിരോധനം എന്ന ധാരണ പരത്താൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഭാവിയിൽ സാധാരണ ജീവിതം അസാധ്യമാക്കുന്ന നിയന്ത്രണങ്ങളാണു വരാൻ പോകുന്നതെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. രാത്രിയാത്രയും പുതിയ വീടുവയ്ക്കലുമടക്കമുള്ള കാര്യങ്ങൾ ബുദ്ധിമുട്ടാകും. ഇപ്പോൾതന്നെ ഇല്ലാത്ത അധികാരങ്ങളുപയോഗിച്ച് ജനങ്ങളെ പരമാവധി ദ്രോഹിക്കാൻ എങ്ങനെയെല്ലാം കഴിയുമെന്നു ഗവേഷണം നടത്തുന്നവരാണല്ലോ വനംവകുപ്പിലെ പല ഉദ്യോഗസ്ഥരും. ഒരുവശത്തു കാട്ടുമൃഗങ്ങളുടെയും മറുവശത്ത് വനംവകുപ്പുകാരുടെയും ശല്യം അസഹ്യമാകുന്പോൾ എല്ലാം ഇട്ടെറിഞ്ഞ് ഇഎസ്സെഡ് പ്രദേശത്തുനിന്ന് എങ്ങോട്ടെങ്കിലും പോകാൻ ജനങ്ങൾ നിർബന്ധിതരാകും. ഇങ്ങനെയൊരു കുടിയൊഴിപ്പിക്കലിനുള്ള ഗൂഢപദ്ധതിയാണു പുതിയ പരിസ്ഥിതി ദുർബലപ്രദേശങ്ങളും ബഫർ സോണുകളുമൊക്കെ ഉണ്ടാക്കലെന്നു സംശയിക്കുന്നവരെ കുറ്റംപറയാനൊക്കുമോ?
വലിയ വിപത്തിലാണു തങ്ങൾ ചെന്നുപെട്ടിരിക്കുന്നതെന്ന് ഇഎസ്സെഡ് വിജ്ഞാപനം ഇറക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണു വയനാട് ജില്ലയിൽ ഇന്നലെയും ഇന്നുമായി പ്രതിഷേധപരിപാടികളും ഹർത്താലുമൊക്കെ നടക്കുന്നത്. ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുന്പോൾ അതിൽ കാര്യമുണ്ടെന്നു മനസിലാക്കി നടപടിയെടുക്കാൻ ജനാധിപത്യ സർക്കാരിനു ബാധ്യതയുണ്ട്. ജനാധിപത്യഭരണത്തിൽ ജനങ്ങളുടെ കൂട്ടായ അഭിപ്രായത്തിനു മുകളിലല്ല ഒരു വകുപ്പും. ഇവിടെ /”ജംഗിൾ രാജ്’’’’ ആയിട്ടില്ലല്ലോ. വയനാട് ഇഎസ്സെഡ് വിജ്ഞാപനം ഭേദഗതി ചെയ്യുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും വനംമന്ത്രി കെ. രാജു അറിയിച്ചിട്ടുണ്ട്. വയനാട് ഇഎസ്സെഡ് ആദ്യം നിശ്ചയിച്ചിരുന്നത് 118.59 ചതുരശ്ര കിലോമീറ്റർ ആണെന്നും അതിൽ ജനവാസമേഖലയായ 30 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കിയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
എന്നാൽ, ബഫർ സോൺ തന്നെ എന്തിനാണെന്നാണു ജനങ്ങളുടെ ചോദ്യം. വന്യമൃഗങ്ങൾ കാട്ടിൽനിന്നു നാട്ടിലിറങ്ങി വിഹരിക്കുകയാണ്. ജനങ്ങളെ ദ്രോഹിക്കാൻ ഓടിനടക്കുന്ന ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനും കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ നോക്കുന്നില്ല. ബഫർ സോൺ വന്നാൽ കാട്ടുമൃഗങ്ങൾ അവിടവും താവളമാക്കി കൂടുതൽ ജനവാസമേഖലകളിലേക്കു കടന്നുകയറും.
വനവും പരിസ്ഥിതിയുമൊക്കെ സംരക്ഷിക്കേണ്ടതു തന്നെയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ, വനമേഖലയോടുചേർന്നു താമസിക്കുന്ന ജനങ്ങളെ ഇതിന്റെ പേരിൽ വേട്ടയാടുന്നതു നിർത്തണം. ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളടെ മറവിലും പരിസ്ഥിതി ദുർബലപ്രദേശത്തിന്റെ പേരിലും കേരളത്തിൽ വനഭൂമി വർധിപ്പിക്കാൻ നടക്കുന്ന നീക്കങ്ങളിൽ പല നിഗൂഢതകളും സങ്കുചിത താത്പര്യങ്ങളുമുണ്ടെന്നു സംശയിക്കണം. അല്ലെങ്കിൽ ജനഹിതത്തെ പാടേ അവഗണിച്ചുകൊണ്ട് തുടരെത്തുടരെ ഉത്തരവുകളിറങ്ങുമോ? സർക്കാരറിയാതെ വനംവകുപ്പിലെ ഉദ്യോഗസ്ഥ ലോബിയാണ് ഇതിനു പിന്നിലെങ്കിൽ അവരെ നിലയ്ക്കുനിർത്തണം. കേന്ദ്രസർക്കാരിനെ മാത്രം കുറ്റം പറഞ്ഞു കൈകഴുകാനാവില്ല.