അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്കനുസരിച്ച് നടപ്പുവർഷം ലോക സന്പദ്വ്യവസ്ഥ 3.5 ശതമാനം തളർച്ചയാണു രേഖപ്പെടുത്തിയത്. അപ്പോൾ ഇന്ത്യയുടെ ജിഡിപി 7.7 ശതമാനം ചുരുങ്ങിയത് മോശമായ പ്രകടനം തന്നെയാണ്.
സാന്പത്തിക വിദഗ്ധർ പലരും ചൂണ്ടിക്കാട്ടിയിരുന്നതുപോലെ, രാജ്യത്തിന്റെ സാന്പത്തികനില ഒട്ടുംതന്നെ തൃപ്തികരമല്ലെന്ന ചിത്രമാണു കേന്ദ്രബജറ്റിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാന്പത്തിക സർവേ വരച്ചുകാട്ടുന്നത്. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നടപ്പുവർഷത്തിൽ 7.7 ശതമാനം ചുരുങ്ങുമെന്നു ചൂണ്ടിക്കാട്ടുന്ന സാന്പത്തിക സർവേ 2021- 22 വർഷത്തിൽ 11 ശതമാനം റിക്കാർഡ് വളർച്ച കൈവരിക്കുമെന്നും അവകാശപ്പെടുന്നു.
ആഗോളതലത്തിൽ ഭൂരിഭാഗം രാജ്യങ്ങൾക്കും കോവിഡിനെത്തുടർന്നു സാന്പത്തിക പ്രതിസന്ധി നേരിട്ടു. അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്കനുസരിച്ച് നടപ്പുവർഷം ലോക സന്പദ്വ്യവസ്ഥ 3.5 ശതമാനം തളർച്ചയാണു രേഖപ്പെടുത്തിയത്. അപ്പോൾ ഇന്ത്യയുടെ ജിഡിപി 7.7 ശതമാനം ചുരുങ്ങിയത് മോശമായ പ്രകടനം തന്നെയാണ്. അടുത്തവർഷത്തെ വളർച്ചാപ്രതീക്ഷകളുടെ അവകാശവാദങ്ങൾകൊണ്ട് ഈ തളർച്ച മറയ്ക്കാനാവില്ല.
അമേരിക്കയെപ്പോലുള്ള പ്രമുഖ സാന്പത്തികശക്തികൾപോലും കോവിഡ് മഹാമാരിയെ പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ ഇന്ത്യ കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ കോവിഡ് വ്യാപനം നിയന്ത്രിച്ചു എന്നു സർക്കാർ അവകാശപ്പെട്ടിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി പണിശാലകൾ അടച്ചിടുകയും തൊഴിലാളികൾ വരുമാനമില്ലാതെ വീട്ടിലിരിക്കുകയും ചെയ്യേണ്ടിവന്നു. എല്ലാവിധ സാന്പത്തിക പ്രവർത്തനങ്ങളും തീർത്തും മന്ദീഭവിച്ചു. ഉത്പാദനം മുടങ്ങാത്ത രീതിയിൽ വേണം ലോക്ക്ഡൗൺ നിയന്ത്രണമെന്ന് അന്നു ചൂണ്ടിക്കാട്ടിയ സാന്പത്തിക വിദഗ്ധരുണ്ട്. പക്ഷേ സർക്കാർ സ്വന്തം തീരുമാനങ്ങളനുസരിച്ചു മുന്നോട്ടുപോയി. മഹാമാരി ഒരുവർഷം പിന്നിടുന്പോൾ ഇന്ത്യ രോഗവ്യാപനത്തിൽ അമേരിക്കയ്ക്കു പിന്നിൽ രണ്ടാമതാണ്. പ്രമുഖ രാജ്യങ്ങളുടെ സാന്പത്തികവളർച്ചയുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യ പിന്നോക്കം പോയി എന്നതാണു യാഥാർഥ്യം. നടപ്പു സാന്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്തെ ജിഡിപി 23.9 ശതമാനമാണു ചുരുങ്ങിയത്. രണ്ടാംപാദത്തിൽ ഇത് 7.5 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞു. അടുത്ത സാന്പത്തികവർഷം ഇന്ത്യ വൻ വളർച്ച നേടുമെന്ന് അനുമാനിക്കുന്നത് ഇതിന്റെ പിൻബലത്തിലാണ്.
സാന്പത്തികത്തളർച്ചയുടെ പ്രതിഫലനങ്ങൾ രാജ്യത്തെ എല്ലാ മേഖലയിലും കാണാനുണ്ട്. ജിഡിപി വളർച്ചയ്ക്കു പ്രധാന സംഭാവനകൾ നൽകുന്ന വ്യവസായ മേഖല 9.6 ശതമാനവും സേവനമേഖല 8.8 ശതമാനവുമാണു ചുരുങ്ങിയതെന്നു സാന്പത്തിക സർവേ പറയുന്നു. കോവിഡ് പ്രതിസന്ധിയിലും 3.4 ശതമാനം വളർന്ന കാർഷിക മേഖലയാണ് സന്പദ്വ്യവസ്ഥ പൂർണതകർച്ചയിലേക്കു കൂപ്പുകുത്താതെ പിടിച്ചുനിർത്തിയത്. എന്നാൽ, അതിനനുസരിച്ചുള്ള പരിഗണന കാർഷികമേഖലയോടു സർക്കാർ കാണിക്കുന്നില്ല എന്നതാണു വസ്തുത. ഡൽഹിയിലെ കർഷകസമരത്തെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിതന്നെ നല്ല ഉദാഹരണം.
വിവാദമായ പുതിയ കാർഷിക നിയമങ്ങളെ സാന്പത്തിക സർവേയിലും കേന്ദ്രസർക്കാർ ന്യായീകരിക്കുകയാണുണ്ടായത്. സ്വതന്ത്രവിപണിക്ക് അവസരമുണ്ടാകുന്നതു ചെറുകിട- ഇടത്തരം കർഷകർക്കു നേട്ടമാണെന്നു സർക്കാർ അവകാശപ്പെടുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും കാർഷിക നിയമങ്ങളെ പുകഴ്ത്തുകയും കർഷകസമരത്തെ തള്ളിപ്പറയുകയുമാണു ചെയ്തത്. രാജ്യത്തെ തീറ്റിപ്പോറ്റുക മാത്രമല്ല, പ്രതിസന്ധിഘട്ടങ്ങളിൽ സന്പദ്വ്യവസ്ഥയെ താങ്ങിനിർത്തുകയും ചെയ്യുന്ന കാതൽമേഖലയാണു കാർഷികരംഗം. ഇത്തരം അടിസ്ഥാന മേഖലകളെ അവഗണിച്ചു കോർപറേറ്റുകളുടെ ബലത്തിൽ ജിഡിപി വളർച്ച നേടാമെന്ന കണക്കുകൂട്ടലുകൾ വ്യാമോഹമാണെന്നു സർക്കാർ തിരിച്ചറിയണം.
രാജ്യം ഏറ്റവും കടുത്ത സാന്പത്തികത്തകർച്ച ദർശിച്ച വർഷമാണു കടന്നുപോകുന്നത്. കോവിഡ് പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും അതിൽ സാന്പത്തിക ഉത്തേജനത്തിനുള്ള വകയൊന്നുമില്ലെന്നു പല സാന്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ജിഡിപി വളർച്ച കുറയുകയും അതിനനുസരിച്ച് നികുതി വരുമാനത്തിൽ വലിയ തോതിലുള്ള ഇടിവുണ്ടാവുകയും ചെയ്തതോടെ ബജറ്റ് കണക്കുകൾ പാളി. നടപ്പുവർഷത്തെ ബജറ്റിൽ കമ്മി ജിഡിപിയുടെ മൂന്നര ശതമാനം പ്രതീക്ഷിച്ചിരുന്നിടത്ത് ഏഴു ശതമാനമാകുമെന്നാണു വിലയിരുത്തൽ. സാന്പത്തിക മാനേജ്മെന്റിലെ പാളിച്ചകളിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. കമ്മി പിടിച്ചുനിർത്താനായില്ല, സാന്പത്തിക വളർച്ച ഉണ്ടായതുമില്ല. നടപ്പു സാന്പത്തികവർഷത്തിന്റെ രണ്ടാംപകുതിയിൽ ഉണർവുണ്ടായതു സർക്കാരിന്റെ ഇടപെടലുകൾ കൊണ്ടാണെന്നു സാന്പത്തിക സർവേയിൽ പറയുന്നുണ്ട്. ഉണർവിന്റെ ലക്ഷണങ്ങൾ കണക്കുകളിൽ മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിലും ഉണ്ടാകണം. ജനാധിപത്യ സർക്കാരുകളുടെ ഉത്തരവാദിത്വം ജനക്ഷേമം പരമാവധി കൂട്ടുകയാണ്.
സാന്പത്തിക വിദഗ്ധർ പലരും ചൂണ്ടിക്കാട്ടിയിരുന്നതുപോലെ, രാജ്യത്തിന്റെ സാന്പത്തികനില ഒട്ടുംതന്നെ തൃപ്തികരമല്ലെന്ന ചിത്രമാണു കേന്ദ്രബജറ്റിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാന്പത്തിക സർവേ വരച്ചുകാട്ടുന്നത്. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നടപ്പുവർഷത്തിൽ 7.7 ശതമാനം ചുരുങ്ങുമെന്നു ചൂണ്ടിക്കാട്ടുന്ന സാന്പത്തിക സർവേ 2021- 22 വർഷത്തിൽ 11 ശതമാനം റിക്കാർഡ് വളർച്ച കൈവരിക്കുമെന്നും അവകാശപ്പെടുന്നു.
ആഗോളതലത്തിൽ ഭൂരിഭാഗം രാജ്യങ്ങൾക്കും കോവിഡിനെത്തുടർന്നു സാന്പത്തിക പ്രതിസന്ധി നേരിട്ടു. അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്കനുസരിച്ച് നടപ്പുവർഷം ലോക സന്പദ്വ്യവസ്ഥ 3.5 ശതമാനം തളർച്ചയാണു രേഖപ്പെടുത്തിയത്. അപ്പോൾ ഇന്ത്യയുടെ ജിഡിപി 7.7 ശതമാനം ചുരുങ്ങിയത് മോശമായ പ്രകടനം തന്നെയാണ്. അടുത്തവർഷത്തെ വളർച്ചാപ്രതീക്ഷകളുടെ അവകാശവാദങ്ങൾകൊണ്ട് ഈ തളർച്ച മറയ്ക്കാനാവില്ല.
അമേരിക്കയെപ്പോലുള്ള പ്രമുഖ സാന്പത്തികശക്തികൾപോലും കോവിഡ് മഹാമാരിയെ പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ ഇന്ത്യ കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ കോവിഡ് വ്യാപനം നിയന്ത്രിച്ചു എന്നു സർക്കാർ അവകാശപ്പെട്ടിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി പണിശാലകൾ അടച്ചിടുകയും തൊഴിലാളികൾ വരുമാനമില്ലാതെ വീട്ടിലിരിക്കുകയും ചെയ്യേണ്ടിവന്നു. എല്ലാവിധ സാന്പത്തിക പ്രവർത്തനങ്ങളും തീർത്തും മന്ദീഭവിച്ചു. ഉത്പാദനം മുടങ്ങാത്ത രീതിയിൽ വേണം ലോക്ക്ഡൗൺ നിയന്ത്രണമെന്ന് അന്നു ചൂണ്ടിക്കാട്ടിയ സാന്പത്തിക വിദഗ്ധരുണ്ട്. പക്ഷേ സർക്കാർ സ്വന്തം തീരുമാനങ്ങളനുസരിച്ചു മുന്നോട്ടുപോയി. മഹാമാരി ഒരുവർഷം പിന്നിടുന്പോൾ ഇന്ത്യ രോഗവ്യാപനത്തിൽ അമേരിക്കയ്ക്കു പിന്നിൽ രണ്ടാമതാണ്. പ്രമുഖ രാജ്യങ്ങളുടെ സാന്പത്തികവളർച്ചയുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യ പിന്നോക്കം പോയി എന്നതാണു യാഥാർഥ്യം. നടപ്പു സാന്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്തെ ജിഡിപി 23.9 ശതമാനമാണു ചുരുങ്ങിയത്. രണ്ടാംപാദത്തിൽ ഇത് 7.5 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞു. അടുത്ത സാന്പത്തികവർഷം ഇന്ത്യ വൻ വളർച്ച നേടുമെന്ന് അനുമാനിക്കുന്നത് ഇതിന്റെ പിൻബലത്തിലാണ്.
സാന്പത്തികത്തളർച്ചയുടെ പ്രതിഫലനങ്ങൾ രാജ്യത്തെ എല്ലാ മേഖലയിലും കാണാനുണ്ട്. ജിഡിപി വളർച്ചയ്ക്കു പ്രധാന സംഭാവനകൾ നൽകുന്ന വ്യവസായ മേഖല 9.6 ശതമാനവും സേവനമേഖല 8.8 ശതമാനവുമാണു ചുരുങ്ങിയതെന്നു സാന്പത്തിക സർവേ പറയുന്നു. കോവിഡ് പ്രതിസന്ധിയിലും 3.4 ശതമാനം വളർന്ന കാർഷിക മേഖലയാണ് സന്പദ്വ്യവസ്ഥ പൂർണതകർച്ചയിലേക്കു കൂപ്പുകുത്താതെ പിടിച്ചുനിർത്തിയത്. എന്നാൽ, അതിനനുസരിച്ചുള്ള പരിഗണന കാർഷികമേഖലയോടു സർക്കാർ കാണിക്കുന്നില്ല എന്നതാണു വസ്തുത. ഡൽഹിയിലെ കർഷകസമരത്തെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിതന്നെ നല്ല ഉദാഹരണം.
വിവാദമായ പുതിയ കാർഷിക നിയമങ്ങളെ സാന്പത്തിക സർവേയിലും കേന്ദ്രസർക്കാർ ന്യായീകരിക്കുകയാണുണ്ടായത്. സ്വതന്ത്രവിപണിക്ക് അവസരമുണ്ടാകുന്നതു ചെറുകിട- ഇടത്തരം കർഷകർക്കു നേട്ടമാണെന്നു സർക്കാർ അവകാശപ്പെടുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും കാർഷിക നിയമങ്ങളെ പുകഴ്ത്തുകയും കർഷകസമരത്തെ തള്ളിപ്പറയുകയുമാണു ചെയ്തത്. രാജ്യത്തെ തീറ്റിപ്പോറ്റുക മാത്രമല്ല, പ്രതിസന്ധിഘട്ടങ്ങളിൽ സന്പദ്വ്യവസ്ഥയെ താങ്ങിനിർത്തുകയും ചെയ്യുന്ന കാതൽമേഖലയാണു കാർഷികരംഗം. ഇത്തരം അടിസ്ഥാന മേഖലകളെ അവഗണിച്ചു കോർപറേറ്റുകളുടെ ബലത്തിൽ ജിഡിപി വളർച്ച നേടാമെന്ന കണക്കുകൂട്ടലുകൾ വ്യാമോഹമാണെന്നു സർക്കാർ തിരിച്ചറിയണം.
രാജ്യം ഏറ്റവും കടുത്ത സാന്പത്തികത്തകർച്ച ദർശിച്ച വർഷമാണു കടന്നുപോകുന്നത്. കോവിഡ് പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും അതിൽ സാന്പത്തിക ഉത്തേജനത്തിനുള്ള വകയൊന്നുമില്ലെന്നു പല സാന്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ജിഡിപി വളർച്ച കുറയുകയും അതിനനുസരിച്ച് നികുതി വരുമാനത്തിൽ വലിയ തോതിലുള്ള ഇടിവുണ്ടാവുകയും ചെയ്തതോടെ ബജറ്റ് കണക്കുകൾ പാളി. നടപ്പുവർഷത്തെ ബജറ്റിൽ കമ്മി ജിഡിപിയുടെ മൂന്നര ശതമാനം പ്രതീക്ഷിച്ചിരുന്നിടത്ത് ഏഴു ശതമാനമാകുമെന്നാണു വിലയിരുത്തൽ. സാന്പത്തിക മാനേജ്മെന്റിലെ പാളിച്ചകളിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. കമ്മി പിടിച്ചുനിർത്താനായില്ല, സാന്പത്തിക വളർച്ച ഉണ്ടായതുമില്ല. നടപ്പു സാന്പത്തികവർഷത്തിന്റെ രണ്ടാംപകുതിയിൽ ഉണർവുണ്ടായതു സർക്കാരിന്റെ ഇടപെടലുകൾ കൊണ്ടാണെന്നു സാന്പത്തിക സർവേയിൽ പറയുന്നുണ്ട്. ഉണർവിന്റെ ലക്ഷണങ്ങൾ കണക്കുകളിൽ മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിലും ഉണ്ടാകണം. ജനാധിപത്യ സർക്കാരുകളുടെ ഉത്തരവാദിത്വം ജനക്ഷേമം പരമാവധി കൂട്ടുകയാണ്.