ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി വീണ്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ തലപ്പത്തു തിരിച്ചെത്തി. വെസ്റ്റ് ബ്രോംവിച്ചിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു തകർത്താണു സിറ്റിയുടെ കുതിപ്പ്.
ഇൽകി ഗുണ്ടോഗൻ രണ്ടും ജോവോ കാൻസലോ, റിയാദ് മെഹ്റസ്, റഹിം സ്റ്റെർലിംഗ് എന്നിവർ ഓരോ ഗോളും നേടി. ആദ്യ അരമണിക്കൂറിൽ തന്നെ സിറ്റി മൂന്നു ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലായി ബ്രോംവിച്ച് 22 ഗോളുകളാണു വഴങ്ങിയത്. 19 മത്സരങ്ങൾ കളിച്ച സിറ്റിക്കു 41 പോയിന്റുണ്ട്. ഒരു പോയിന്റ് കുറവുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണു ലീഗിൽ രണ്ടാമത്. കഴിഞ്ഞ 11 മത്സരങ്ങളിൽ തോൽവിയറിയാതെയാണു പെപ് ഗാർഡിയോളയുടെ ടീമിന്റെ കുതിപ്പ്.
അതേസമയം, എഫ്എ കപ്പിൽ സതാംപ്ടണോടേറ്റ തോൽവിക്ക് ആഴ്സണൽ പകരംവീട്ടി. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണു ഗണ്ണേഴ്സ് വിജയിച്ചത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ സ്റ്റ്യുവർട്ട് ആംസ്ട്രോംഗിലൂടെ ലീഡ് നേടിയശേഷമാണു സതാംപ്ടണ് തോൽവി വഴങ്ങിയത്. നിക്കോളാസ് പെപ്പെ, അലക്സാന്ദ്രെ ലക്കാസറ്റെ, ബുകായോ സാക്ക എന്നിവർ ആഴ്സണലിനുവേണ്ടി ഗോളുകൾ നേടി. 30 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് ആഴ്സണൽ.
മറ്റു മത്സരങ്ങളിൽ ലീഡ്സ് ന്യൂകാസിലിനെയും വെസ്റ്റ്ഹാം ക്രിസ്റ്റൽ പാലസിനെയും പരാജയപ്പെടുത്തി. റഫീഞ്ഞ, ജാക്ക് ഹാരിസണ് എന്നിവരുടെ ഗോളുകളാണു ലീഡ്സിനു വിജയം സമ്മാനിച്ചത്. തോമസ് സൊസക്കിന്റെ ഡബിളിന്റെ മികവിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കു വെസ്റ്റ് ഹാം ജയിച്ചു. ഇതോടെ ടീം പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടംനേടി.
ഇൽകി ഗുണ്ടോഗൻ രണ്ടും ജോവോ കാൻസലോ, റിയാദ് മെഹ്റസ്, റഹിം സ്റ്റെർലിംഗ് എന്നിവർ ഓരോ ഗോളും നേടി. ആദ്യ അരമണിക്കൂറിൽ തന്നെ സിറ്റി മൂന്നു ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലായി ബ്രോംവിച്ച് 22 ഗോളുകളാണു വഴങ്ങിയത്. 19 മത്സരങ്ങൾ കളിച്ച സിറ്റിക്കു 41 പോയിന്റുണ്ട്. ഒരു പോയിന്റ് കുറവുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണു ലീഗിൽ രണ്ടാമത്. കഴിഞ്ഞ 11 മത്സരങ്ങളിൽ തോൽവിയറിയാതെയാണു പെപ് ഗാർഡിയോളയുടെ ടീമിന്റെ കുതിപ്പ്.
അതേസമയം, എഫ്എ കപ്പിൽ സതാംപ്ടണോടേറ്റ തോൽവിക്ക് ആഴ്സണൽ പകരംവീട്ടി. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണു ഗണ്ണേഴ്സ് വിജയിച്ചത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ സ്റ്റ്യുവർട്ട് ആംസ്ട്രോംഗിലൂടെ ലീഡ് നേടിയശേഷമാണു സതാംപ്ടണ് തോൽവി വഴങ്ങിയത്. നിക്കോളാസ് പെപ്പെ, അലക്സാന്ദ്രെ ലക്കാസറ്റെ, ബുകായോ സാക്ക എന്നിവർ ആഴ്സണലിനുവേണ്ടി ഗോളുകൾ നേടി. 30 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് ആഴ്സണൽ.
മറ്റു മത്സരങ്ങളിൽ ലീഡ്സ് ന്യൂകാസിലിനെയും വെസ്റ്റ്ഹാം ക്രിസ്റ്റൽ പാലസിനെയും പരാജയപ്പെടുത്തി. റഫീഞ്ഞ, ജാക്ക് ഹാരിസണ് എന്നിവരുടെ ഗോളുകളാണു ലീഡ്സിനു വിജയം സമ്മാനിച്ചത്. തോമസ് സൊസക്കിന്റെ ഡബിളിന്റെ മികവിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കു വെസ്റ്റ് ഹാം ജയിച്ചു. ഇതോടെ ടീം പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടംനേടി.