അഹമ്മദാബാദ്: അവസാന പന്തില്‍ സിക്സ് പറത്തി വിഷ്ണു സോളങ്കി ബറോഡയെ സെമി ഫൈനലിലെത്തിച്ചു. സയിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഹരിയാനയ്ക്കെതിരേയുള്ള മത്സരത്തിലായിരുന്നു വിഷ്ണു സോളങ്കിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. എട്ട് വിക്കറ്റിനായിരുന്നു ബറോഡയുടെ ജയം. സോളങ്കി 46 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു ഫോറും അഞ്ചു സിക്സുമാണ് താരം നേടിയത്. ഹരിയാന ഉയർത്തിയ 149 റണ്‍സ് വിജയ ലക്ഷ്യം ബറോഡ രണ്ടു വിക്കറ്റ് നഷ്ടമാക്കി 150 റണ്‍സ് എടുത്ത് മറികടന്നു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നേടി ബറോഡ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബൗളിംഗിലൂടെ ബറോഡയ്ക്ക് ഹരിയാനയെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 148 റണ്‍സില്‍ ഒതുക്കാനായി. എന്നാല്‍ ഭേദപ്പെട്ട സ്കോറിലേക്കു ബാറ്റ് ചെയ്ത ബറോഡയ്ക്ക് വിജയം കുറിക്കാന്‍ അവസാന പന്തു വരെ കാക്കേണ്ടിവന്നു. അവസാന മൂന്നു പന്തില്‍ 15 റണ്സായിരുന്നുവേണ്ടിയിരുന്നത്. നാലാം പന്തില്‍ സിക്സ് അടുത്ത പന്തില്‍ ഫോര്‍, അവസാന പന്തില്‍ സിക്സും നേടി സോളങ്കി വിജയം നേടിക്കൊടുത്തു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നേടി ബറോഡ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബൗളിംഗിലൂടെ ബറോഡയ്ക്ക് ഹരിയാനയെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 148 റണ്‍സില്‍ ഒതുക്കാനായി. എന്നാല്‍ ഭേദപ്പെട്ട സ്കോറിലേക്കു ബാറ്റ് ചെയ്ത ബറോഡയ്ക്ക് വിജയം കുറിക്കാന്‍ അവസാന പന്തു വരെ കാക്കേണ്ടിവന്നു. അവസാന മൂന്നു പന്തില്‍ 15 റണ്സായിരുന്നുവേണ്ടിയിരുന്നത്. നാലാം പന്തില്‍ സിക്സ് അടുത്ത പന്തില്‍ ഫോര്‍, അവസാന പന്തില്‍ സിക്സും നേടി സോളങ്കി വിജയം നേടിക്കൊടുത്തു.