കല്യാണി (ബംഗാൾ): ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ഗോകുലം കേരള എഫ്സിക്ക് ജയം. നെറോകയെ 4-1നു ഗോകുലം കീഴടക്കി. മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലം ആദ്യ പകുതിയിൽ 3-1നു മുന്നിലായിരുന്നു.
23-ാം മിനിറ്റിൽ ജിതേശ്വർ സിംഗിന്റെ സെൽഫ് ഗോളിലൂടെ ഗോകുലം മുന്നിൽ കടന്നു. 31-ാം മിനിറ്റിൽ ഫിലിപ്പ് അഡ്ജാഹും 39-ാം മിനിറ്റിൽ ജസ്റ്റിൻ ജോർജും ഗോകുലത്തിന്റെ ലീഡ് ഉയർത്തി. 86-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഷരീഫ് മുഹമ്മദ് ഗോകുലത്തിന്റെ ഗോൾ വ്യത്യാസം 4-0 ആക്കി. എന്നാൽ, 88-ാം മിനിറ്റിൽ നെറോകയുടെ സോംഗ്പു സിംഗ്സിറ്റ് ഒരു ഗോൾ മടക്കി പരാജയ ഭാരം കുറച്ചു.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് 2-0ന് സുദേവ ഡൽഹിയെ കീഴടക്കി. ലൂക്ക മജ്സെൻ (19-ാം മിനിറ്റ്), ബ്രെയ്സ് മിറാൻഡ (36-ാം മിനിറ്റ്) എന്നിവരാണ് ചർച്ചിലിനായി ലക്ഷ്യം കണ്ടത്.
ലീഗിൽ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ 10 പോയിന്റുമായി ചർച്ചിൽ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറ് പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്ത് എത്തി. ആറ് പോയിന്റ് വീതമുള്ള ട്രൊ, മുഹമ്മദൻ എന്നിവ ഗോൾ ശരാശരിയുടെ ബലത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
23-ാം മിനിറ്റിൽ ജിതേശ്വർ സിംഗിന്റെ സെൽഫ് ഗോളിലൂടെ ഗോകുലം മുന്നിൽ കടന്നു. 31-ാം മിനിറ്റിൽ ഫിലിപ്പ് അഡ്ജാഹും 39-ാം മിനിറ്റിൽ ജസ്റ്റിൻ ജോർജും ഗോകുലത്തിന്റെ ലീഡ് ഉയർത്തി. 86-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഷരീഫ് മുഹമ്മദ് ഗോകുലത്തിന്റെ ഗോൾ വ്യത്യാസം 4-0 ആക്കി. എന്നാൽ, 88-ാം മിനിറ്റിൽ നെറോകയുടെ സോംഗ്പു സിംഗ്സിറ്റ് ഒരു ഗോൾ മടക്കി പരാജയ ഭാരം കുറച്ചു.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് 2-0ന് സുദേവ ഡൽഹിയെ കീഴടക്കി. ലൂക്ക മജ്സെൻ (19-ാം മിനിറ്റ്), ബ്രെയ്സ് മിറാൻഡ (36-ാം മിനിറ്റ്) എന്നിവരാണ് ചർച്ചിലിനായി ലക്ഷ്യം കണ്ടത്.
ലീഗിൽ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ 10 പോയിന്റുമായി ചർച്ചിൽ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ആറ് പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്ത് എത്തി. ആറ് പോയിന്റ് വീതമുള്ള ട്രൊ, മുഹമ്മദൻ എന്നിവ ഗോൾ ശരാശരിയുടെ ബലത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.