ഭോപ്പാൽ: 18-ാമത് ഫെഡറേഷൻ കപ്പ് ദേശീയ ജൂണിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ ആദ്യദിനം കേരളത്തിനു വെള്ളി. പെണ്‍കുട്ടികളുടെ വേഗപ്പോരായ 100 മീറ്ററിൽ പി.ഡി. അഞ്ജലിയാണു കേരളത്തിനു വെള്ളി മെഡൽ സമ്മാനിച്ചത്. 11.88 സെക്കൻഡിൽ അഞ്ജലി ഫിനിഷിംഗ് ലൈൻ കടന്നു. തൃശൂർ സെന്റ് തോമസ് കോളജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് അഞ്ജലി.
ഡൽഹിയുടെ തരഞ്ജീത് കൗറിനാണു സ്വർണം, 11.70 സെക്കൻഡ്. മഹാരാഷ്ട്രയുടെ സുദേശ്ന 11.91 സെക്കൻഡോടെ വെങ്കലം സ്വന്തമാക്കി. 100 മീറ്റർ ഫൈനലിൽ പോരാടിയ മറ്റൊരു മലയാളിതാരമായ ആൻ റോസ് ടോമി 12.13 സെക്കൻഡോടെ ആറാമത് ഫിനിഷ് ചെയ്തു.
നീരജ് ചോപ്രയുടെ റിക്കാർഡ് തിരുത്തി യഷ്വീർ
ഹരിയാനയുടെ യഷ്വീർ സിംഗ് ആൺകുട്ടികളുടെ വിഭാഗം ജാവലിൻത്രോയിൽ മീറ്റ് റിക്കാർഡ് തിരുത്തി സ്വർണം നേടി. 2015ൽ നീരജ് ചോപ്ര കുറിച്ച 76.91 മീറ്റർ എന്ന റിക്കാർഡ് 78.68 ആക്കി തിരുത്തി പതിനെട്ടുകാരനായ യഷ്വീർ സിംഗ് തരംഗമായി.
രാവിലെ നടന്ന പെണ്‍കുട്ടികളുടെ 5000 മീറ്റർ ഓട്ടത്തിൽ ഉത്തരാഖണ്ഡിന്റെ അങ്കിത 16:37.90 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മീറ്റ് റിക്കാർഡോടെ സ്വർണം സ്വന്തമാക്കി.
ഡൽഹിയുടെ തരഞ്ജീത് കൗറിനാണു സ്വർണം, 11.70 സെക്കൻഡ്. മഹാരാഷ്ട്രയുടെ സുദേശ്ന 11.91 സെക്കൻഡോടെ വെങ്കലം സ്വന്തമാക്കി. 100 മീറ്റർ ഫൈനലിൽ പോരാടിയ മറ്റൊരു മലയാളിതാരമായ ആൻ റോസ് ടോമി 12.13 സെക്കൻഡോടെ ആറാമത് ഫിനിഷ് ചെയ്തു.
നീരജ് ചോപ്രയുടെ റിക്കാർഡ് തിരുത്തി യഷ്വീർ
ഹരിയാനയുടെ യഷ്വീർ സിംഗ് ആൺകുട്ടികളുടെ വിഭാഗം ജാവലിൻത്രോയിൽ മീറ്റ് റിക്കാർഡ് തിരുത്തി സ്വർണം നേടി. 2015ൽ നീരജ് ചോപ്ര കുറിച്ച 76.91 മീറ്റർ എന്ന റിക്കാർഡ് 78.68 ആക്കി തിരുത്തി പതിനെട്ടുകാരനായ യഷ്വീർ സിംഗ് തരംഗമായി.
രാവിലെ നടന്ന പെണ്‍കുട്ടികളുടെ 5000 മീറ്റർ ഓട്ടത്തിൽ ഉത്തരാഖണ്ഡിന്റെ അങ്കിത 16:37.90 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മീറ്റ് റിക്കാർഡോടെ സ്വർണം സ്വന്തമാക്കി.